കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പ്രതിമയില്‍ നിന്ന് രക്ത നിറത്തിലുള്ള ദ്രാവകം ഇറ്റുവീഴുന്നു; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ...

ഇന്നും തോരാത്ത കണ്ണീരാണ് മലയാളിക്ക് കലാഭവന്‍ മണി. ആ വേര്‍പാട് ഞെട്ടലോടെയാണ് ലോകം കേട്ടത്. തെല്ലു തെക്കേപുറത്തെ മുറ്റത്തെ ആറടി മണ്ണില്‍ ഉറങ്ങുന്ന മണിയോര്‍മയില്‍ കുറച്ച് നേരം അലിഞ്ഞുചേരാന്‍ ഇന്നും ചാലക്കുടിയിലെ വീട്ടിന്റെ മുറ്റത്ത് ഒരു തീര്‍ത്ഥാടനം പോലെ നിരവധി പേര്‍ എത്താറുണ്ട്. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പ്രതിമയില്‍ നിന്ന് അത്ഭുത വാര്‍ത്ത പുറത്തുവരുന്നു. കലാഗൃഹത്തില്‍ സ്ഥാപിച്ച പൂര്‍ണകായ പ്രതിമയില്‍ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്നതയായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ചാലക്കുടി ചേനത്തു നാട്ടിൽ കലാഭവൻമണി സ്ഥാപിച്ച കലാഗ്രഹത്തിനു മുന്നിലുള്ള മണിയുടെ പൂർണ്ണകായ പ്രതിമയിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ രക്തവർണ്ണത്തിലുള്ള വെള്ളം ഇറ്റു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന രീതിയിലാണ് പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ് ശില്പം തയ്യാറാക്കിയിരിക്കുന്നത് ഫൈബറിൽ ആണ് ശിൽപം നിർമിച്ചിരിക്കുന്നത് രക്ത ഛായയുള്ള ജലം പ്രതിമയുടെ കയ്യിൽ നിന്ന് ഇറ്റു വീഴുന്നുവെന്നറിഞ്ഞ് രാവിലെ മുതൽ നിരവധി പേരാണ് കലാഗ്രഹത്തിൽ എത്തുന്നത്.
കലാഗ്രഹം അധികൃതർ അറിയിച്ചതിനെ തുടർന്ന് ശില്പി ഡാവിഞ്ചി സുരേഷും പ്രതിഭാസം കാണാനെത്തി. പ്രളയ സമയത്ത് ഏതെങ്കിലും വിധത്തിൽ പ്രതിമക്കകത്ത് കയറിയ വെള്ളം ചെറിയ പൊട്ടലിലൂടെ പുറത്തേക്ക് ഒഴുകുന്നതാകാനാണ് സാധ്യതയെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. പക്ഷേ പ്രളയം കഴിഞ്ഞ് 7 മാസം കഴിഞ്ഞട്ട് ഈ പ്രതിഭാസം ദൃശ്യമാകുന്നത് അത്ഭുതമാകുന്നതായും അദ്ധേഹം പറഞ്ഞു. എങ്കിലും ഈ കാര്യത്തിന് അന്തവിശ്വാസത്തിന്റെ പരിവേഷം ലഭിക്കാൻ ഇടയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കലാഭവൻ മണിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഡാവിഞ്ചി സുരേഷ് കലാഭവൻ മണി ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ മുഖത്തിൽ നിന്ന് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് മോൾഡ് തയ്യാറാക്കിയാണ് അതിൽ നിന്ന് ഫൈബർ ഉപയോഗിച്ച് ശില്പം തയാറാക്കിയത്.
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് കലാഭവൻ മണി. നടൻ, വില്ലൻ, ഹാസ്യതാരം, സഹനടൻ എന്നു വേണ്ട അഭിനത്തിന്റെ എല്ലാ തലങ്ങളിലും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് മണി. സിനിമ നടൻ എന്നതിലുപരി പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മണിച്ചേട്ടനാണ്.2016 മാർച്ച് 6 നായിരുന്നു ആ നാടിനെ നടുക്കിയ സംഭവം നടന്നത്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും മണിയുടെ മരണത്തെ വിശ്വസിക്കാനോ ഉൾക്കൊളളാനോ ഇന്നും പ്രേക്ഷകർക്കോ കൂടെയുള്ളവർക്കോ കഴിഞ്ഞില്ല. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ മണിയ്ക്ക് കഴിഞ്ഞിരുന്നു. ഇന്നും താരത്തിന്റെ അഭാവം ശൂന്യതയായി തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട് നിരവധി വിവിദങ്ങളായിരുന്നു ഉയർന്ന് വന്നത്. നുണ പരിശോധനയെന്നതിന്റെ വക്കിൽവരെ കാര്യങ്ങൾ എത്തിയിരുന്നു.
2016 മാർച്ച് 6 നായിരുന്നു വീടിന് അടുത്തുള്ള പാടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ശരീരത്തിൽ നിന്ന് അസ്വഭാവികമായ അളവിൽ മീതൈൻ ആൽക്കഹോൾ കണ്ടെത്തിയിരുന്നു. ഇത് മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണത്തിന് ഇടയാക്കിയത്. തുടർന്ന് കലാഭവൻ മണിയുടെ മാനേജർ ജോബി സെബാസ്റ്റ്യൻ, സുഹൃത്തുക്കളായ എം ജി വിപിൻ, സി എ അരുൺ, മുരുകൻ, അനിൽകുമാർ, സിനിമാ നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിരുന്നു.
https://www.facebook.com/Malayalivartha
























