Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

വർഷങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സഹതാരങ്ങൾ; ആ ഗർഭം എന്റേതാണ്.. അന്ന് ഷീലാമ്മയെ നോക്കി തമ്മിലടിച്ച് സത്യന്‍ മാഷും നസീര്‍ സാറും; സംഭവത്തിന് പിന്നിൽ...

01 SEPTEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ.....

അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും....

ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...

എം.ജി.ആർ. നായകനായ പാശത്തിലൂടെയാണ്‌ നടി ഷീല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര്‌ എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി. പാശത്തിത്തിന്റെ സെറ്റിൽവച്ച്‌ സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ അവളെ നായികയാക്കി. ഷീല എന്ന പേരിട്ടത്‌ ഭാസ്കരനായിരുന്നു. തുടർന്നങ്ങോട്ട്‌ ഷീലയുടെ യുഗമായിരുന്നു. ചെമ്മീൻ, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകൾ, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി.

പ്രേം നസീർ , സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങി അന്നത്തെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി ഈ നടി തിളങ്ങി. കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായാണ്‌ ഷീല 1980ൽ അഭിനയ രംഗം വിട്ടത്‌. പിന്നീടുള്ള നീണ്ട കാലയളവിൽ അവരെക്കുറിച്ച്‌ ആരും കേട്ടില്ല. സിനമക്കാരുടെ കൂട്ടായ്മകളിലോ താരനിശകളിലോ പഴയ സ്വപ്ന നായികയുടെ സാനിധ്യമുണ്ടായിരുന്നില്ല. ടെലിവിഷൻ ചാനലുകളിലെ പഴയ സിനിമകളിലും മുതിർന്ന തലമുറയിൽപെട്ടവരുടെ ചലച്ചിത്ര സ്മരണകളിലും ഇടയ്ക്കിടെ അവർ കടന്നുവന്നിരുന്നു. വർഷങ്ങൾക്കുശേഷം 1998-ൽ മകൻ വിഷ്ണു നായകനായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലാണ്‌ ഷീലയെ പിന്നീട്‌ കണ്ടത്‌.

ചെന്നൈയിലും ഊട്ടിയിലുമായി താമസിച്ചിരുന്ന ഷീല പേരക്കുട്ടിയുടെ ജനനത്തിനുശേഷമാണ്‌ വീണ്ടും സിനിമയിലേക്ക്‌ മടങ്ങിയത്. തിരിച്ച് സിനിമയിലേയ്ക്ക് വരണമോ എന്ന ആശയക്കുഴപ്പം ഉണ്ടായപ്പോൾ ചെന്നൈയിൽ പോയി അന്നവിടെ ഉണ്ടായിരുന്ന ശ്രീ മാതാ അമൃതാനന്ദമയി ദേവിയെ പോയി കണ്ടു. അന്ന് അമ്മയാണ് സിനിമയിലേയ്ക്ക് തിരിച്ചുവരാൻ പ്രചോദനം നൽകിയത്. 'ഷീല അഭിനയിക്കാൻ വേണ്ടിയാണ് ജനിച്ചത്. മരണം വരെ അഭിനയിച്ചു കൊണ്ടേ ഇരിക്കുക' എന്നായിരുന്നു അമ്മയുടെ മറുപടി. ഇസ്മായിൽ ഹസൻ ‍ സംവിധാനം ചെയ്ത വിരൽത്തുന്പിലാരോ ആയിരുന്നു രണ്ടാം വരവിൽ ഷീല ആദ്യം അഭിനയിച്ച ചിത്രം. പക്ഷേ, ആദ്യം പുറത്തിറങ്ങിയത്‌ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആണ്‌. അതിലെ കൊമ്പനക്കാട്ട്‌ കൊച്ചുത്രേസ്യ എന്ന കഥാപാത്രം ഷീലയുടെ തിരിച്ചുവരവ്‌ ഉജ്ജ്വലമാക്കി. തുടർന്ന്‌ അകലെ , തസ്കരവീരൻ , പതാക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ മാർഗരറ്റ്‌ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ഷീലക്ക്‌ മികച്ച സഹനടിക്കുള്ള 2004 ലെ സംസ്ഥാന അവാർഡ്‌ ലഭിച്ചിരുന്നു.

മലയാള സിനിമ ഉള്ളിടത്തോളം കാലം തന്നെ ഷീലയോടൊപ്പം തന്നെ ഓര്‍ക്കപ്പെടുന്ന പേരുകളാണ് സത്യന്‍, പ്രേം നസീര്‍. ഒരുകാലത്ത് മലയാളസിനിമാ മേഖലയെ അടക്കിവാണിരുന്നത് ഇവര്‍ മൂവരുമായിരുന്നെന്ന് നിസംശയം പറയാം. സത്യന്‍- ഷീല- നസീര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ പലതും സിനിമാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവയാണ്. മള്‍ട്ടി സ്‌റ്റാര്‍ ചിത്രങ്ങള്‍ പണ്ടും സര്‍വസാധാരണമായിരുന്നെങ്കിലും ഇന്നത്തേതില്‍ നിന്നും വിഭിന്നമായി അതൊരു സ്‌നേഹക്കൂട്ടായ്‌മ തന്നെയായിരുന്നു. കാരവാനുകളില്‍ ഒതുങ്ങുന്ന നവസിനിമാമേഖലയ്‌ക്ക് അറുപതുകളിലെയും എഴുപതുകളിലും മലയാള ചലച്ചിത്ര ലോകത്തെ സൗഹൃദത്തെ കുറിച്ച്‌ കേട്ടുകേള്‍വി പോലും ഉണ്ടാകില്ല. എന്നാല്‍ അത്തരത്തിലൊരു നര്‍മ്മ മുഹൂര്‍ത്തം പങ്കുവയ്‌ക്കുകയാണ് നടന്‍ ജയറാം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നസീറും സത്യനും ഷീലയും ഒത്തുചേര്‍ന്ന ഒരു സിനിമാ ലൊക്കേഷനില്‍ ഉണ്ടായ സന്ദര്‍ഭത്തെ കുറിച്ച്‌ ജയറാം മനസു തുറന്നത്.

പഴയകാലത്തെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ നടീനടന്മാരുടെ സൗഹൃദത്തെകുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'ഒരിക്കല്‍ ഷീലാമ്മ ഒരു തമാശ പറഞ്ഞു. ഏതോ അഭിമുഖത്തില്‍ പറഞ്ഞതാണ്. പിന്നെ ഞാന്‍ തന്നെ അതിനെകുറിച്ച്‌ നേരിട്ട് ചോദിക്കുകയും ചെയ്‌തു. സത്യന്‍ മാഷും പ്രേംസനീറും ഒരുമിച്ച്‌ അഭിനയിക്കുന്ന ഒരു ചിത്രമാണ്. ഒരു മലഞ്ചെരുവിലാണ് ഷൂട്ടിംഗ്. ഷൂട്ടിനിടയില്‍ സത്യന്‍ മാഷ് പറഞ്ഞു, ഈ ഗര്‍ഭം എന്റേതാണ്. അല്ല എന്റേതാണെന്ന് ഉടനെ നസീര്‍ സാറും പറഞ്ഞു. അങ്ങനെ ഒരു മണിക്കൂറോളം രണ്ടുപേരും വാദിക്കാന്‍ തുടങ്ങി. ഉച്ചയായപ്പോഴാണ് എല്ലാവര്‍ക്കും സംഗതി മനസിലായത്. സിനിമയില്‍ ഷീലാമ്മ ഗര്‍ഭിണിയായിട്ടാണ് അഭിനിയിക്കുന്നത്. അതിനായിട്ട് വയറില്‍ ഒരുതലയിണ വച്ച്‌ കൊട്ടിയിട്ടുമുണ്ട്. ഉച്ചയ്‌ക്ക് ഒരു മരച്ചുവട്ടില്‍ കിടക്കാന്‍ ആ തലയിണയ്‌ക്ക് വേണ്ടിയായിരുന്നു രണ്ടു പേരുടെയും തര്‍ക്കം. അങ്ങനെയൊക്കെയായിരുന്നു അവരുടെ കാലഘട്ടത്തില്‍'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (1 hour ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (1 hour ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (1 hour ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (4 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (5 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (5 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (5 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (5 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (6 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (6 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (8 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (8 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (8 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (8 hours ago)

Malayali Vartha Recommends