Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച്‌ ചെല്ലാന്‍ എനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ല; ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..

18 SEPTEMBER 2019 04:07 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മാത്രമല്ല സിനിമ പ്രേമികളുടെ മനസ് കവർന്ന താരമാണ് മമ്മൂക്ക . എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം. പക്ഷെ മമ്മൂട്ടിയുടെ അനുഭവങ്ങളൊന്നും പാളിച്ചകളായിരുന്നില്ല.

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയെ മുഖ്യ നായകന്‍ വേഷത്തില്‍ പ്രേക്ഷകര്‍ കണ്ടത്. അതിന് മുമ്പ് നസീറിനൊപ്പം കാലൊച്ചകള്‍ എന്ന ചിത്രം ചെയ്തിരുന്നു. എന്നാല്‍ ഇതിന് രണ്ടിനും ഇടയില്‍ മമ്മൂട്ടി മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കേര്‍സായ എംടിയുടേയും അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച്‌ ചെല്ലാന്‍ തനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ലെന്നും അടൂരിനെ കാണുമ്ബോള്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും മമ്മുക്ക പറയുകയാണ്.

ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് അവരെയാണ് ആവശ്യം അവര്‍ക്കെന്നെയല്ലന്നും, തന്നെ വന്ന് അവര്‍ കാണെട്ടയെന്ന് ഒരിക്കലും ചിന്തിക്കാറില്ലെന്നും തലക്കനത്തോടെ സിനിമഫീല്‍ഡിനെ കാണില്ലെന്നും താരം പറയുന്നു, മാത്രമല്ല പുതുമുഖ സംവിധായര്‍ക്ക് സമ്മതം മൂളുന്നത് അവരുടെ എന്തൂസിയാസം കാണുമ്ബോഴാണെന്നും താരം കൂട്ടിചേര്‍ത്തു. അഭിനയ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകുമെന്നും നമ്മുടെ പാകപ്പിഴകള്‍ എവിടെയെന്ന് കണ്ടെത്താന്‍ പഠിച്ചാല്‍ പൂര്‍വ്വാധികം ശകതിയോടെ തിരിച്ചുവരാന്‍ സാധിക്കുമെന്നും താരം പറഞ്ഞു.

ഒരു സിനിമ വിജയിക്കാതെ പോകുന്നത് പ്രധാനമായും നടന്റെ കഴിവു കേട് കൊണ്ട ്മാത്രമായിരിക്കില്ല, മറ്റുചില പാകപ്പിഴകള്‍കൂടി കടന്നുവന്നേക്കാം. ഒരു തളര്‍ച്ചവരുമ്ബോഴേക്കും വീണുകഴിഞ്ഞാല്‍ പിന്നീട് ഉയര്‍ത്തെണീക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാമെന്നും മമ്മുക്ക കൂട്ടിച്ചേർക്കുകയാണ്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. [6] കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (1 hour ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (1 hour ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (1 hour ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (2 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (2 hours ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (2 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (3 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (6 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (6 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (7 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (10 hours ago)

Malayali Vartha Recommends