ആറ്റുകാല്‍ പൊങ്കാലയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് വരാനിരിക്കെ സിനിമാ നടി ജയഭാരതിയുടെ വീട്ടില്‍ കവര്‍ച്ച; പാലക്കാട് സ്വദേശിയായ ഡ്രൈവറും വീട്ടുജോലിക്കാരനും അറസ്റ്റിൽ
സിനിമാ നടി ജയഭാരതിയുടെ വീട്ടില്‍ കവര്‍ച്ച. ആറ്റുകാല്‍ പൊങ്കാലയ്ക്കായി ശനിയാഴ്ച തിരുവനന്തപുരത്തേയ്ക്ക് വരാനിരിക്കെയാണ് മോഷണം. സംഭവത്തിൽ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് മോഷണം പോയ 31 പവൻ സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു. കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമാണ് അറസ്റ്റിലായത്. കൂട്ടാളി നേപ്പാള്‍ സ്വദേശിയാണ്. ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിമിന്റെ നിര്‍ദേശപ്രകാരമാണ് മോഷണം നടത്തിയതെന്നാണ് വിവരം.
1967-ലാണ് ഭിനയ ലോകത്തേയ്ക്ക് താരം ചുവടുവയ്ക്കുന്നത്. ജെ ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ. ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച താരം പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.
1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ചലച്ചിത്ര നിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. പക്ഷേ ഈ ബന്ധവും പിന്നീട് വേർപിരിയുകയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha