രണ്ട് ശസ്ത്രക്രിയകളായിരുന്നു ഉണ്ടായിരുന്നത്... ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതല്‍ ഭയം! രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കിടെയും സച്ചി സംസാരിച്ചിരുന്നു;11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാര്‍ട്ട് നിലച്ച് പോയത്... പ്രചരിക്കുന്ന വാർത്തകൾ തെറ്റ്.. സച്ചിക്ക് സംഭവിച്ചത് ഇതാണ്... തുറന്ന് പറഞ്ഞ് ചികിത്സിച്ച ഡോക്ടര്‍

മലയാള സിനിമലോകത്തിന് തന്നെ തീരാ നൊമ്പരമാകുകയാണ് സച്ചിയുടെ വേർപാട്. അതേസമയം സച്ചിദാനന്ദന്റെ മരണത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്ക്ക് എതിരെ അദ്ദേഹത്തെ ചികിത്സിച്ച ഡോ. പ്രേംകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
സച്ചിദാനന്ദന് ശസ്ത്രക്രിയക്കിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന വാര്‍ത്ത തെറ്റാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നല്‍കിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാര്‍ പറഞ്ഞു.
ഡോക്ടറുടെ വാക്കുകളിങ്ങനെ: 'രണ്ട് ശസ്ത്രക്രിയകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതല്‍ ഭയം. വലത്തെ സൈഡിലെ ഹിപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മെയ് 1 നായിരുന്നു.
മെയ് നാലിന് ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലേക്ക് പോയി. രണ്ടാമത്തെ ശസ്ത്രക്രിയക്കായി ജൂണ്‍ 15 നാണ് ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ 6.30 തിന് പൂര്‍ത്തിയാക്കി. അതിന് ശേഷം ഭാര്യ ഐസിയുവില്‍ കയറി അദ്ദേഹവുമായി സംസാരിച്ചിരുന്നു.
സ്‌പൈനല്‍ അനസ്‌തേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ബോധം കെടുത്തിയിരുന്നില്ല.' 'ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളില്‍ കയറി സംസാരിച്ചത്.
ശസ്ത്രക്രിയക്കിടയില്‍ അദ്ദേഹം എന്നോടും സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാര്‍ട്ട് നിലച്ച് പോയത്. ഞങ്ങള്‍ ഉടനെ അടിയന്തര ചികിത്സ നല്‍കിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി'. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്നരീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ഡോക്ടര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























