Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹമെന്നെ അടിച്ചു, ഞാൻ വീട്ടിൽ നിന്നിറങ്ങി..അവഗണിച്ചവർ പിന്നീട് മുന്നിൽ വന്ന് യാചിച്ചു!പ്രശംസയേയും വിമർശനങ്ങളെയും നോക്കി കാണുന്നതെങ്ങനെയെന്നും ശ്രീവിദ്യ പറയുന്നു

10 JULY 2020 12:20 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യന്‍ സിനിമ മുഴുവന്‍ അംഗീകരിച്ച സൌന്ദര്യമായിരുന്നു ശ്രീവിദ്യയുടേത്. സൌന്ദര്യത്തിനൊപ്പം അഭിനയത്തികവും ഒത്തുചേര്‍ന്നതാണ് ശ്രീവിദ്യയെ വ്യത്യസ്തമാക്കിയത്. മലയാളത്തിന്റെ ശ്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ശ്രീവിദ്യയെ വിശേഷിപ്പിച്ചത്. ശ്രീവിദ്യ നൽകിയ പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഏറെ പ്രശസ്തിയും പുരസ്കാരങ്ങളും തേടിയെത്തിയിരുന്നെങ്കിലും അത്ര തന്നെ ഒളിയമ്പുകളും പ്രശ്നങ്ങളും അപമാനവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടന്ന് ശ്രീവിദ്യ പറയുന്നു. “എനിക്ക് മാലയിട്ടുള്ള സ്വീകരണം ലഭിച്ചുണ്ട്, അമ്പുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അച്ഛൻ ശാസിച്ചാലും അമ്മയ്ക്ക് ഒരു സ്നേഹമുണ്ടല്ലോ, അങ്ങനെയാണ് ഞാനതിനെ കാണുന്നത്,” പ്രശംസയേയും വിമർശനങ്ങളെയും നോക്കി കാണുന്നതെങ്ങനെയെന്നും ശ്രീവിദ്യ പറയുന്നു.

“എന്നെ തഴഞ്ഞ, അവഗണിച്ച, പുറന്തള്ളിയ ഒരുപാട് പേരുടെ കൂടെ പിന്നീട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. കെ എസ് ഗോപാലകൃഷ്ണൻ സാറും ഞാനും തമ്മിൽ വളരെ ഓപ്പണായി തന്നെ വഴക്കായിട്ടുണ്ട്. അങ്ങേരുടെ പടത്തിൽ ഞാൻ അഭിനയിക്കില്ലെന്ന് വരെ ഞാൻ പറഞ്ഞിരുന്നു. കുറേനാളുകൾ ഞങ്ങൾ കണ്ടാൽ സംസാരിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഷൂട്ടിംഗിന് പോവും, പക്ഷേ മിണ്ടില്ല. പിന്നീട് അദ്ദേഹം വളരെ കഷ്ടത്തിലായ സമയത്ത് (അന്ന് ഞാൻ നല്ല നിലയിലെത്തിയിരുന്നു), എന്റെ സിനിമയുടെ ലൊക്കേഷനിൽ കയറിവന്ന് കൈയിൽ പിടിച്ചിട്ട് അദ്ദേഹമെന്നോട് അമ്മാ… എന്നോട് ക്ഷ്മിക്കണം, ഞാൻ നിന്നോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞു.”

“തമിഴിലെ മഹാനായ ഒരു സംവിധായകനാണ് അദ്ദേഹം, ഒരു ഇൻസ്റ്റിറ്റ്യൂഷൻ. ഒരുപടത്തിൽ നിന്ന് അദ്ദേഹമെന്നെ കട്ട് ചെയ്ത സംഭവമായിരുന്നു വഴക്കിനു കാരണം. വളരെ ക്രൂരമായിരുന്നു അത്. രണ്ടുദിവസം ഡാൻസ് സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. അദ്ദേഹത്തെ പോലെ ഒരു വലിയ സംവിധായകൻ സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ, എന്തോ ഉണ്ടായിട്ടാണെന്നു കരുതി ഒന്നു രണ്ടു സിനിമകൾ വേറെയും എനിക്ക് നഷ്ടപ്പെട്ടു.”

“ആളുകൾക്ക് ഒരു ഈഗോയുണ്ട്, 90 ശതമാനം ആളുകളും അത് വിട്ട് നേരിട്ട് വന്ന് മാപ്പ് പറയുകയൊന്നുമില്ല, അതും വേറൊരു സംവിധായകന്റെ സെറ്റിലെത്തി. ഗോപാലകൃഷ്ണൻ സാർ മാപ്പ് പറഞ്ഞ്, എന്റെ ഒരു പടത്തിൽ അഭിനയിക്കണം എന്നു പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഞാൻ ശരിയെന്നു പറഞ്ഞു, അങ്ങനെ ചെയ്ത സിനിമയാണ് ‘റൗഡി റാക്കമ്മ’.” ശ്രീവിദ്യ പറയുന്നു.

ജീവിതത്തിലെ പ്രണയങ്ങൾ, നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമൊത്തുള്ള വിവാഹബന്ധത്തിലെ തകർച്ച തുടങ്ങിയവയെ കുറിച്ചും ശ്രീവിദ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. “എനിക്ക് നല്ല സുഹൃത്തുക്കൾ ഇൻഡസ്ട്രിയിൽ കുറവാണ്. ഓരോ വർഷവും 15 പടമൊക്കെ ഞാൻ ചെയ്തിരുന്നു. ഒമ്പത് വർഷമൊക്കെ അങ്ങനെ കഷ്ടപ്പെട്ട് അഭിനയിച്ചു. വിവാഹജീവിതം അതിനിടയിൽ തകർന്നു. അതു നിയന്ത്രിക്കാൻ ഉള്ള ശക്തിയെനിക്കില്ലായിരുന്നു, ആരോടെങ്കിലും ഉപദേശം ചോദിക്കാനും തോന്നിയില്ല. ഒടുവിൽ ഒരു തീരുമാനം എടുത്തത് പെട്ടെന്നായിരുന്നു. അദ്ദേഹമെന്നെ അടിച്ചു, അതോടെ ഞാൻ വീട്ടിൽ നിന്നിറങ്ങി. അടുത്ത ദിവസം മുതൽ തന്നെ ജോലിയ്ക്ക് പോവുകയും ചെയ്തു. ചെറിയ കാര്യങ്ങളിൽ ഉലയുന്ന ആളാണ് ഞാൻ, പക്ഷേ ജീവിതത്തിൽ ഏറ്റവും വലിയ ഷോക്ക് വന്നപ്പോൾ ഞാൻ കല്ലുപോലെ ഉറച്ചു നിന്നു. എന്റെ ക്ഷമയും ദൈവത്തോടുള്ള അടുപ്പവുമാണ് എന്നെ നിലനിർത്തുന്നത്.”

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends