'രണ്ടാള്‍ താഴ്ചയുള്ള സ്ഥലത്ത് ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നു നിമിഷനേരം കൊണ്ട് കാലില്‍ പിടിച്ച് പെട്ടെന്നു തന്നെ കരയിലെത്തിച്ചു. സിനിമാ താരമാണെന്നു പിന്നീട് അവിടെ കൂടിനിന്നവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്...' അനിലിനെ രക്ഷിക്കാന്‍ ഡാമിലേക്ക് ചാടിയ സിനാജിന്റെ വാക്കുകൾ
കുളിക്കുന്നതിനിടെ മലങ്കര ജലാശയത്തില്‍ മുങ്ങി മരിച്ച നടന്‍ അനില്‍ നെടുമങ്ങാടിനെ കരയ്‌ക്കെത്തിച്ചത് പ്രദേശവാസിയായ പാറയ്ക്കല്‍ സിനാജിന്റെ വാക്കുകൾ വേദനയോടെ പങ്കുവയ്ക്കുകയാണ് സമൂഹമാധ്യമങ്ങൾ. പള്ളിയിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് മലങ്കര ഡാമില്‍ ആളു പോയെന്ന വിവരം ലഭിച്ചതെന്ന് സിനാജ് പറയുകയുണ്ടായി. സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം ആളെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. പിന്നീടാണ് അതൊരു സിനിമാ നടന്‍ ആയിരുന്നെന്ന് അറിയുന്നതെന്നും തടിപ്പണിക്കാരനായ സിനാജ് പറയുകയുണ്ടായി.
സിന്ജിന്റെ വാക്കുകൾ ഇങ്ങനെ;
'വെള്ളി വൈകിട്ട് 6 മണിയോടെയാണു ഫോണ്‍ കോള്‍ വരുന്നത്. എംവിഐപിയിലെ സജീവിന്റേതായിരുന്നു കോള്‍. മലങ്കര ജലാശയത്തില്‍ ഡാമിനു സമീപം ഒരാള്‍ അപകടത്തില്‍ പെട്ടു എന്നായിരുന്നു കോള്‍. പിന്നെ ഒന്നും നോക്കിയില്ല. ബൈക്കില്‍ ചീറിപ്പാഞ്ഞ് മുട്ടം റൂട്ടിലേക്കു തിരിച്ചു. ബൈക്ക് ഓടിക്കുന്നതിനിടെ തന്നെ അപകടം നടന്ന കൃത്യ സ്ഥലവും മനസ്സിലാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം നടന്ന സ്പോട്ടിലെത്തി. ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങി അപകടസ്ഥലത്തേക്ക് ഓടുന്നതിനിടെ തന്നെ ഷര്‍ട്ടും മുണ്ടും ഊരി എറിഞ്ഞു.അവിടെ കൂടിനില്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്കെടുത്തു ചാടി. ഒറ്റശ്വാസത്തില്‍ വെള്ളത്തിന്റെ അടിത്തട്ടിലെത്തി. രണ്ടാള്‍ താഴ്ചയുള്ള സ്ഥലത്ത് ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നു നിമിഷനേരം കൊണ്ട് കാലില്‍ പിടിച്ച് പെട്ടെന്നു തന്നെ കരയിലെത്തിച്ചു' എന്നും സിനാജ് പറഞ്ഞു.
അതോടൊപ്പം തന്നെ സിനിമാ താരമാണെന്നു പിന്നീട് അവിടെ കൂടിനിന്നവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. നടന്റെ സുഹൃത്തുക്കള്‍ പിന്നീട് നല്ലൊരു തുകയുമായി തന്നെ കാണാന്‍ എത്തിയെങ്കിലും അതു നിരസിക്കുകയും ചെയ്തു. മലങ്കര ജലാശയത്തില്‍ ഒട്ടേറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് സിനാജ് മലങ്കര. കൂടാതെ റോഡ് അപകടത്തില്‍ പെട്ടവര്‍ക്കും സഹായിയായി സിനാജ് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























