Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം..വനിതാ മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈചുറ്റി പിടിച്ച് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്


രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്


നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...


സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി

ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച സീരിയൽ നടി അശ്വതി ബാബുവിന്റെ ജീവിതം ഞെട്ടിക്കുന്നത്! സാധരണ പെൺകുട്ടിയായി ജീവിതം... കൊച്ചി ലുലു മാളിൽ എത്തിയതോടെ ജീവിതം മാറിമറിഞ്ഞു; വൻകിടക്കാരുമായുള്ള കൂട്ടുകെട്ട് മോഡലിംഗ് രംഗെത്തത്തെത്തിച്ചു.. അതുവഴി സിനിമ, സീരിയൽ രംഗത്ത് കാലുറപ്പിച്ചു; ഒടുക്കം 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം.. പെണ്ണും ലഹരിയും കൊണ്ട് കൊച്ചി വാണ അശ്വതിബാബുവിന്റെ ആരുമറിയാത്ത ജീവിതം

27 JULY 2022 11:34 AM IST
മലയാളി വാര്‍ത്ത

അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടി അശ്വതിബാബുവും കൂട്ടാളിയും കസ്റ്റഡിയിലായതോടെ പുറത്ത് വരുന്നത് താരത്തിന്റെ ഞെട്ടിക്കുന്ന ജീവിത കഥയാണ്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കുമരുന്നുമായാണ് അശ്വതിബാബുവും ഡ്രൈവറും 2018ൽ കൊച്ചിയിൽ പിടിയിലായി കൊണ്ട് സിനിമ ലോകത്തെ ഞെട്ടിപ്പിച്ചത്. പെൺവാണിഭവും, ലഹരിമരുന്ന് കച്ചവടവും പൊടിപൊടിക്കുന്ന കണ്ണിയിൽ മുഖ്യ സൂത്രധാരകയായി വളർന്ന അശ്വതിയുടെ ജീവിതമിങ്ങനെയാണ്..

തിരുവനന്തപുരം സ്വദേശിയും 22കാരിയുമായ അശ്വതി എന്ന നടി തന്റെ സീരിയല്‍ പശ്ചാത്തലം വെച്ച്‌ കൊച്ചിയില്‍ മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുകയായിരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സാധരണ പെൺകുട്ടിയായി ബീനയുടെയും ബാബുവിന്റെയും മകളായി ജനിച്ച അശ്വതി പ്രാരാബ്‌ധങ്ങൾക്കിടയിൽ നിന്നും ആഡംബര ജീവിതം നയിക്കാൻ കണ്ടെത്തിയവഴിയായിരുന്നു മയക്ക് മരുന്ന് കച്ചവടവും വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും. ഭർത്താവുപേക്ഷിച്ച് പോയതോടെ അശ്വതിയുടെ 'അമ്മയും തിരുവനന്തപുരം സ്വദേശിനിയുമായ ബീന മക്കളെ വളർത്താനായി വട്ടി പലിശയ്ക്ക് പണം കൊടുത്ത് ഉപജീവന മാർഗം കണ്ടെത്തി. ഒടുവിൽ അമ്മയുടെയും മകളുടെയും സംരക്ഷണത്തിനായി മകനെ ഗുണ്ടയായി വളർത്തി. പിന്നെ പലിശക്കാരുടെ കയ്യിൽ നിന്നും പണംപിരിക്കുന്നതിനായി മകന്റെ കൈക്കരുത്തും ഗുണ്ടായിസവും ആയുധമാക്കി. മോഷണവും പിടിച്ച്പറിയും സ്ഥിരമാക്കി പോലീസുകാരുടെ നോട്ടപ്പുള്ളിയായി ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ച അശ്വതിയുടെ സഹോദരൻ പലതവണ അഴിക്കുള്ളിലായി. ശിക്ഷ കഴിഞ്ഞെത്തിയ സഹോദരൻ വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയതിനെ ചൊല്ലി വീണ്ടും ജയിലിലേക്ക്. ഇതിനിടയിൽ അശ്വതി വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ച് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചേക്കേറി. ലുലു മാളിൽ സെയിൽസ് ഗേളായി ജോലി ആരംഭിച്ചു. അവിടെ വച്ച്കണ്ടുമുട്ടിയ സുഹൃത്ത്ബന്ധങ്ങളിലും നിന്നും വൻകിടക്കാരുമായുള്ള കൂട്ടുകെട്ടിലൂടെ മോഡലിംഗ് രംഗത്ത് ചേക്കേറി. പിന്നെ പരസ്യരംഗത്തും ചുവട് വെച്ചതോടെ താൻ അനുഭവിച്ച പ്രാരബ്‌ധങ്ങളിലേക്ക് തിരിഞ്ഞു നോക്കേണ്ടി വരാത്തവിധം അശ്വതി വളർന്നിരുന്നു. സിനിമ മേഖലയിലെ പ്രമുഖർക്കിടയിൽ ആ ബന്ധം വളർന്നപ്പോൾ അശ്വതിയുടെ അഭിനയ മോഹം സാക്ഷാത്കരിക്കാനുള്ള വഴിതെളിഞ്ഞു. മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച അശ്വതി സുവര്‍ണ്ണ പുരുഷന്‍ എന്നീ സിനിമയിലും മുഖം കാണിച്ചു. അതിനു ശേഷം മോഹന്‍ലാലിന്റെ 'വെളിപാടിന്റെ പുസ്തകത്തിലും അഭിനയിച്ചു.

മയക്ക് മരുന്നിന്റെയും സെക്സ്റാക്കറ്റിന്റെയും കണ്ണിയായതോടെ ആരെയും അസൂയപ്പെടുത്തും പോലെയായിരുന്നു അശ്വതിയുടെ വളർച്ച. ഇതിനിടയിലായിരുന്നു നിരോധിത മയക്കുമരുന്നുമായി നടിയും ഡ്രൈവറും പിടിയിലായാതോടുകൂടി കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്ലാറ്റിലെ നടിയുടെ അപ്പാര്‍ട്ട്മെന്റിലെ പെൺ വാണിഭ കഥകളും പുറത്ത് വന്നത്. അറസ്റ്റിലായ നടിയുടെ ഫോണ്‍ പരിശോധിച്ചപ്പോൾ അന്വേഷണ സംഘം പോലും ഞെട്ടിയിരുന്നു. നടിയും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും അന്ന് കണ്ടെടുത്തിരുന്നു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ഇതുവഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. അശ്വതി എല്ലാദിവസവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ്. ഒരു ദിവസം പോലും ഇവര്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ സ്വന്തം ഡ്രൈവറെ ബാംഗ്ലൂരില്‍ വിട്ട് സാധനം വാങ്ങുകയാണ് പതിവ്. മിക്ക ദിവസങ്ങളിലും ഡ്രൈവര്‍ ബിനോയ് എബ്രഹാം ബാംഗ്ലൂരില്‍ പോകുന്നത് പതിവായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്രചെയ്തിരുന്നത്. ഇങ്ങനെ കൊണ്ടു വരുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് നടിയുടെ ഫ്ളാറ്റിലെത്തി 2018ൽ അറസ്റ്റ് ചെയ്തത്. നടി സ്വന്തം വാഹനമായ ഹ്യൂണ്ടായി ക്രീറ്റയില്‍ കറങ്ങി നടന്നായിരുന്നു മയക്കു മരുന്ന് കട്ടവടവും വാണിഭവും നടത്തിയിരുന്നത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച്‌ കൂടെ നിന്നത് ബിനോയിയും. കോളേജ് കുട്ടികളടക്കം നിരവിധിപേരെ ഇവര്‍ മയക്കു മരുന്ന് നല്‍കി വശീകരിക്കുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍വാണിഭത്തിന്റെ കൂടുതല്‍ വിരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഡി.ജെ. മയക്കുമരുന്ന് പാര്‍ട്ടികള്‍ പതിവാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഞ്ചാവില്‍ നിന്നെല്ലാം വിഭിന്നമായി മണിക്കൂറുകളോളം ലഹരിനല്‍കുന്ന എല്‍.എസ്.ഡി സ്റ്റാമ്ബും എം.ഡി.എം.എയും വിവിധ ആംപ്യൂളുകളുമായിരുന്നു പാര്‍ട്ടികളില്‍ ഉപയോഗിച്ചിരുന്നത്. മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി നല്‍കുന്ന ഗുളികളിലൂടെയും യുവാക്കള്‍ ലഹരിനുണഞ്ഞിരുന്നു. ഇത്തരം ലഹരികള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുമെന്നതും ഉന്മാദവസ്ഥയില്‍ കഴിയാമെന്നതും ഇവയോടുള്ള പ്രിയം വര്‍ധിക്കാന്‍ കാരണമായി.

ഇപ്പോഴിതാ അന്ന് അറസ്റ്റിലായ നടി പുറത്തിറങ്ങിയതിന് പിന്നാലെ നാലുവർഷത്തിനുള്ളിൽ വീണ്ടും അറസ്റ്റിലാകുന്നത്. അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ നടിയും കൂട്ടാളിയും കസ്റ്റഡിയിലാകുന്നത്. നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപട്ടികയിൽപ്പെടുത്തിയിരിക്കുന്നു; അറസ്റ്റിന് പിന്നിൽ സർക്കാരിൻ്റെ  (1 hour ago)

KARNATAKA BUSINESS MAN ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി;  (2 hours ago)

ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

DELHI CJP PROTEST അതീവ ജാ​ഗ്രതയിൽ ദില്ലി  (2 hours ago)

  ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ...  (2 hours ago)

സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും...  (3 hours ago)

ക്രൂഡ് ഓയില്‍ വിലയിൽ വർദ്ധനവ്....  (3 hours ago)

നീലക്കുറിഞ്ഞികൾ പൂവിട്ടത് കാണാൻ സഞ്ചാരികളുടെ ഒഴുക്ക്  (3 hours ago)

യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ല... യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ വേലികളിൽ തേനീച്ചക്കൂടുകളും പരീക്ഷിക്കുമെന്ന് വനംമന്ത്രി....  (4 hours ago)

കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം  (4 hours ago)

ഒഴിവായത് വൻ ദുരന്തം.... കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ടു... ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഭിത്തിയിൽ ഇടിച്ചു നിന്നു  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends