Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..


തർക്കത്തിനൊടുവിൽ...എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

അടി കിട്ടിയ ആള്‍ പക്ഷേ പെട്ടെന്ന് ഡൗണ്‍ ആയിരുന്നു... ചെയ്തത് തെറ്റാണെന്ന് അയാള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു... അയാളെ ഇപ്പോള്‍ ചാനലില്‍ പോലും കാണുന്നില്ല.. എല്ലാം അവസാനിപ്പിച്ച മട്ടാണ്.. ആ വ്യക്തിയുടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്... മലയാളികള്‍ക്ക് തന്നെ ഇഷ്ടമല്ലെന്ന തുറന്ന് പറച്ചിലുമായി ഭാഗ്യലക്ഷ്മി

02 AUGUST 2022 09:16 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് തന്നെ ഇഷ്ടമല്ലെന്ന തുറന്ന് പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. അത് ബിഗ് ബോസില്‍ നിന്ന് മനസ്സിലായി. സംസാരിക്കുന്ന സ്ത്രീകളെ മലയാളികള്‍ക്ക് ഇഷ്ടമല്ല. ആരെയും ചീത്തവിളിക്കാന്‍ ഇവിടെ തയ്യാറാണ്. സോഷ്യല്‍ മീഡിയ അതിനുള്ള കേന്ദ്രമാണ്. എന്ത് ചെയ്താലും തെറിയാണ്. ബിഗ് ബോസിനെ ഞാന്‍ മനസ്സിലാക്കിയത് തെറ്റിപ്പോയി. എനിക്ക് പറ്റിയ ഒരിടമല്ല അത്. കാണുന്നയാള്‍ക്ക് ഞാന്‍ വഴക്കാളിയാവുമെന്ന് തോന്നിപ്പോകും. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. എന്തെങ്കിലും ബിഗ് ബോസ് ഹൗസില്‍ പറഞ്ഞാല്‍ അത് എങ്ങനെ പുറത്തുവരുന്നതെന്ന് അറിയില്ല. എനിക്ക് എതിരായിട്ടുള്ള വിഷ്വലായിട്ടാണ് പോകുകയെന്ന് അറിയാമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തനിക്ക് എവിടെയായാലും കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതാണ് ശീലമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ഭാഗ്യലക്ഷ്മി വ്യക്തമാക്കിയത്.

കാര്യങ്ങള്‍ തുറന്ന് പറയുന്നത് കൊണ്ട് പലര്‍ക്കും ഇത് പിടിക്കുന്നില്ല. സംഘടനയായാലും, സാമൂഹ്യ വിഷയങ്ങളിലായാലും ഞാന്‍ എന്റെ കാര്യം തുറന്ന് പറയും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളോട് സമൂഹത്തിലേക്ക് ഇറങ്ങി വരണമെന്ന് ഞാന്‍ പറയാറുണ്ട്. ചിലര്‍ക്ക് കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണമാകുമോ, അവസരം നഷ്ടമാകുമോ എന്നൊക്കെ ഭയമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞാന്‍ സ്റ്റുഡിയോയിലൊക്കെ എന്ത് കാര്യമുണ്ടായാലും തുറന്ന് പറയും. ആദ്യമൊക്കെ അവള്‍ക്ക് അഹങ്കാരമാണെന്ന് പറയും. പിന്നീടാണ് അത് ആ സ്ത്രീയുടെ പ്രകൃതമാണെന്ന് മനസ്സിലാവുക. നമ്മള്‍ ചെയ്യുന്ന ജോലിയില്‍ മികച്ചതാണെങ്കില്‍ മുന്നോട്ട് പോകുന്തോറും പ്രതികരിക്കാനുള്ള സ്‌പേസ് കൂടുതലായി ലഭിക്കും. എനിക്ക് പ്രതികരിക്കാതിരുന്നില്ലെങ്കില്‍ വലിയ കുറ്റബോധം തോന്നും. അതുകൊണ്ട് മിണ്ടാതിരിക്കാന്‍ തോന്നാറില്ല. ഇതിനൊരു മറുപടി നല്‍കാത്തത് ഭയപ്പെടുന്നത് പോലെയല്ലേ, എന്തിനാണ് നമ്മള്‍ ഭയപ്പെടുന്നത്. തെറ്റ് ചെയ്തില്ലെങ്കില്‍ നമ്മള്‍ ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വ്‌ളോഗറെ തല്ലിയ കാര്യത്തില്‍ എനിക്ക് ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല. അത് ശരിയായിട്ടേ ഇപ്പോഴും എനിക്ക് തോന്നുന്നുള്ളൂ. ഒരുപക്ഷേ അത് ഹാന്‍ഡില്‍ ചെയ്ത രീതി വ്യത്യസ്തമാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അത് ചെയ്തത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ജനാധിപത്യം എന്നത് ഒരാള്‍ക്ക് മാത്രം അല്ലല്ലോ, എല്ലാവര്‍ക്കും ഉള്ളതല്ലേ. ഈ രാജ്യത്ത് അധ്വാനിച്ച് ജീവിക്കുന്ന എനിക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. അങ്ങനെയുള്ള എന്നെ എവിടെയോ ആരോ പറഞ്ഞ കാര്യങ്ങള്‍ വെച്ച് സ്‌ക്രിപ്പ്റ്റുണ്ടാക്കി മോശം കാര്യങ്ങള്‍ പറയുകയാണ്. എന്നെ പറ്റി മാത്രമല്ല സുഗതകുമാരിയെ പറ്റി മോശമായി പറഞ്ഞു. അതില്‍ എവിടെയാണ് ജനാധിപത്യമെന്നും ഭാഗ്യ ലക്ഷ്മി ചോദിച്ചു. ജനാധിപത്യം കാത്തുസൂക്ഷിക്കുക എന്നത് എന്റെ മാത്രം കടമയല്ലല്ലോ. ആ വ്യക്തിക്കും അങ്ങനെ ആവാമായിരുന്നു. അത് കൈകാര്യം ചെയ്ത രീതി വേണമെങ്കില്‍ തെറ്റായി പറയാം. അത് വേറെ രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. അത് മാത്രമേ ഉള്ളൂ. അല്ലാതെ അതില്‍ എനിക്ക് കുറ്റബോധമൊന്നും ഇല്ല. വേറൊരാളുണ്ട്, സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരെ പറ്റിയും പറയുന്ന ഒരാളുണ്ട്. അയാളുടെ പേര് പറയുന്നില്ല.

നേരത്തെ പലവട്ടം പറഞ്ഞതാണ്. വയലാറിനെ കുറിച്ചൊക്കെ ഇയാള്‍ ആധികാരികമായി പറയുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ച് പറഞ്ഞിരുന്നു. കേസ് കൊടുക്കാന്‍ പറഞ്ഞു. അവര്‍ക്കൊന്നും ഇതിന് പിന്നാലെ നടക്കാന്‍ വയ്യാത്തത് കൊണ്ടാണ് ഇവര്‍ ഇത് വീണ്ടും തുടരുന്നത്. സൈബര്‍ അറ്റാക്ക് എന്നത് ഞാന്‍ കുറേ അനുഭവിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തോളം എന്നെ എന്റെ മക്കളെയും ചേര്‍ത്ത് പലതും പറഞ്ഞിട്ടുണ്ട്. ഒരാള്‍ ഇവര്‍ എന്റെ മക്കളല്ലെന്ന് പറഞ്ഞു. എന്റെ പ്രായം കണ്ടിട്ടും ഇത്രയും വലിയ മക്കളുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. ഏതോ രണ്ട് പുരുഷന്മാരാണ് അച്ഛന്മാര്‍ എന്നെല്ലാം പറഞ്ഞു. എങ്ങനെയാണ് ഒരമ്മ ഇതെല്ലാം സഹിക്കുക. ഒരു ഓണത്തിന് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രത്തെ കുറിച്ചാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആ സമയത്ത് ഞാന്‍ തന്നെ അയാളെ കണ്ടെത്തി. പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പക്ഷേ ആ കേസ് എന്തായി, ഒന്നും ആയിട്ടില്ല. ഇപ്പോഴും ആ കേസ് അവിടെ തന്നെയുണ്ട്. ആ വ്യക്തിക്ക് ജാമ്യം കിട്ടി. ഞാന്‍ സൈബര്‍ സെല്ലില്‍ കൊടുത്ത പരാതിയെല്ലാം ഇപ്പോഴും അവിടെയുണ്ട്. സ്‌റ്റേഷനില്‍ ആ വ്യക്തിയെ വിളിച്ച് വരുത്തുകയും അപ്പോള്‍ തന്നെ ജാമ്യം കൊടുക്കുകയുമാണ്. ഇനി ഇങ്ങനെ ചെയ്യരുത് എന്ന് മാത്രമാണ് പോലീസ് അയാളോട് പറഞ്ഞത്.പിന്നാലെ ജാമ്യം കിട്ടി അയാള്‍ എന്റെ മുന്നിലൂടെ തന്നെ പോവുകയാണ്. ഇത്രേയുള്ളൂ കാര്യങ്ങള്‍. ബാധിക്കപ്പെട്ട ഒരു വ്യക്തിയുടെ കൂടെ നില്‍ക്കുക എന്നതാണ് ന്യായം. അതിന് പല പക്ഷങ്ങളുണ്ടാവും.

അടി കിട്ടിയ ആള്‍ പക്ഷേ പെട്ടെന്ന് ഡൗണ്‍ ആയിരുന്നു. ചെയ്തത് തെറ്റാണെന്ന് അയാള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. അയാളെ ഇപ്പോള്‍ ചാനലില്‍ പോലും കാണുന്നില്ല. എല്ലാം അവസാനിപ്പിച്ച മട്ടാണ്. ആ വ്യക്തിയുടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. പക്ഷേ മറ്റുള്ളവര്‍ അത് പറഞ്ഞ് പെരുപ്പിക്കുകയാണ്. നീ ആരാണ് അത് ചെയ്യാന്‍ എന്നൊക്കെയാണ് ചോദിക്കുന്നത്. ആ സംഭവത്തോടെ അത്തരം കാര്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നെ എതിര്‍ത്തവര്‍ പലരും പറഞ്ഞത്, ഞാന്‍ ചെയ്തതാണ് തെറ്റ് എന്നാണ്. ഞാന്‍ ആളെ വെച്ച് ചെയ്തിരുന്നെങ്കില്‍ പ്രശ്‌നമില്ലെന്നായിരുന്നു. അതാണ് കൂടുതല്‍ പേരും സംസാരിച്ചത്. അവര്‍ക്ക് രണ്ട് ആണ്‍ മക്കളില്ലേ, അവര്‍ ചോദിക്കട്ടെ എന്നായിരുന്നു പറഞ്ഞത്. മലയാള സിനിമയിലെ പലരും പറഞ്ഞിട്ടുണ്ട്. സ്ത്രീ പുരുഷനെ തല്ലരുത് എന്നാണ് ഇവര്‍ പറയുന്നത്. എന്റെ മക്കള്‍ക്ക് ഇതൊന്നും ബാധിക്കില്ല. പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ലെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (15 minutes ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (23 minutes ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (27 minutes ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (34 minutes ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (1 hour ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (1 hour ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (1 hour ago)

ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഉഷ്‌ണതരംഗ സമാന സാഹചര്യം; ജാഗ്രത  (1 hour ago)

എസി വാങ്ങണമെന്ന് പറഞ്ഞ് തർക്കം; യുവതി ജീവനൊടുക്കി  (1 hour ago)

ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർക്ക് ജാ​ഗ്രത വേണം.. ആ മുന്നറിയിപ്പെത്തി  (2 hours ago)

അമ്മയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി...  (2 hours ago)

RAIN ALERT അത്യുഷ്ണത്തിൽ കേരളം, ഇന്നും മുന്നറിയിപ്പ്  (3 hours ago)

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും...  (3 hours ago)

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?  (3 hours ago)

എസി വാങ്ങുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

Malayali Vartha Recommends