Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സഹോദരിയായ ആ കുട്ടിക്ക് വേണ്ടി എങ്ങനെയൊക്കെ നിന്നോ, അതുപോലെ കേസിന്റെ അവസാനം വരെ തുടരുമെന്നതില്‍ സംശയമില്ല... ഈ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ആളുകളെ കേസ് കൊടുത്തോ, മറ്റേതെങ്കിലും തരത്തിലോ ഒതുക്കി കളയാമെന്ന് വിചാരിച്ച് നില്‍ക്കുന്ന ഒരു മാഫിയ സംഘം നിലനില്‍ക്കുന്നു! തുറന്ന് പറച്ചിലുമായി ബൈജുകൊട്ടാരക്കര

11 OCTOBER 2022 12:31 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമർശത്തിൽ കഴിഞ്ഞ ദിവസം സംവിധായകൻ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. കോടതിയലക്ഷ്യ കേസിൽ ഇന്ന് ഹൈക്കോടതിയിൽ ബൈജു ഹാജരായിരുന്നു. ജഡ്ജിയെ അവഹേളിക്കാനോ ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടാനോ താൻ ശ്രമിച്ചിട്ടില്ലെന്നും ബൈജു കോടതിയിൽ പറയുകയായിരുന്നു. കോടതി അലക്ഷ്യക്കേസിൽ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തേ സംവിധായകന് നോട്ടീസ് നൽകിയിരുന്നു. നേരിട്ട് ഹാജരാകണമെന്നും വിശദീകരണം നൽകാനുള്ള അവസാന അവസരമായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബൈജു കൊട്ടാരക്കര ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരായത്. എന്നാലിപ്പോഴിതെ കോടതിയലക്ഷ്യകേസ് സംബന്ധിച്ച് വിവിധ ചാനലുകളില്‍ വരുന്ന പല വാർത്തകളും സത്യമല്ലെന്നാണ് ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നത്.

ബൈജുകൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നേരത്തെ ഒരു ചാനലില്‍ ചർച്ചയ്ക്ക് ഇരുന്നപ്പോള്‍ വിചാരണ കോടതിയെ മോശമായി പറഞ്ഞു എന്നാണ് എനിക്കെതിരായി ഉള്ള കുറ്റമായി കോടതിയില്‍ നിന്ന് കിട്ടിയ നോട്ടീസിലുള്ളത്. അക്കാര്യവും ഞാന്‍ പറഞ്ഞ കാര്യങ്ങളും പരിശോധിച്ചപ്പോള്‍ ഞാന്‍ പറയാത്ത പല കാര്യങ്ങളും അതിലുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഞാന്‍ ഈ പറയുന്നത് എന്റെ സ്വന്തം വാക്കുകളല്ലെന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. അതിജീവനം എന്ന സംഘടന സുപ്രീംകോടതിയില്‍ കൊടുത്ത ഹർജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഹർജിയില്‍ ജഡ്ജിയില്‍ പേരെടുത്ത് പറഞ്ഞെങ്കിലും പേരുപോലും പറയുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയുള്ള കാര്യങ്ങളാണ് ഞാന്‍ ചർച്ചയില്‍ ഉന്നയിച്ചത്. എഫ് എസ് എല്‍ ലാബില്‍ നിന്നും കിട്ടിയ റിപ്പോർട്ട് രണ്ട് വർഷമായിട്ട് വിചാരണ കോടതിയില്‍ ഇരിക്കുന്നു, അത് ഇന്നേവരെ പുറത്ത് കൊടുക്കാനോ, പ്രോസിക്യൂഷനെയോ മേല്‍ക്കോടതികളേയോ അറിയിക്കാന്‍ തയ്യാറായിട്ടില്ല. അത് നീതിന്യായ വ്യവസ്ഥതയിലെ ശരിയായ കാര്യമാണോയെന്നും ഞാന്‍ ചോദിച്ചിരുന്നു. ആ നിലപാടില്‍ എനിക്ക് ഇന്നും ഒരു മാറ്റവും ഇല്ല. അക്കാര്യത്തില്‍ എന്ത് വന്നാലും എനിക്കൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം പറയുന്നു. കോടതിയോട് അന്നും ഇന്നും ബഹുമാനം ഉള്ളയാളാണ് ഞാന്‍. കോടതിയലക്ഷ്യം നടത്തണമെന്നോ ഏതെങ്കിലും ജഡ്ജിയെ പരിഹസിക്കണമെന്നോ എന്നൊന്നും എനിക്കില്ല. നീതി ന്യായ വ്യവസ്ഥയില്‍ വളരെ ഭംഗിയായി നീതിന്യാം നടക്കണം എന്ന് ആഗ്രഹമുള്ള ഒരു പൌരന്‍ മാത്രമാണ് ഞാന്‍. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഞാന്‍ വിളിച്ച് പറഞ്ഞത്. ഇന്നത്തെ ഈ സംഭവത്തോടെ ചില ഓണ്‍ലൈന്‍ ചാനലുകളൊക്കെ എന്തൊക്കെയോ വിളിച്ച് പറയുകയാണ്. ദിലീപിന്റെ പിആർ വർക്കുകള്‍ ഒരുവഴിയില്‍ കൂടെ അങ്ങനെ നടന്നുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയിലെ ചില വക്കീലന്മാർ ഉള്‍പ്പെടുന്ന പിആർ വർക്ക് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കോടതിയിലിരിക്കുന്ന കേസായതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. ഞാന്‍ ഈ പറഞ്ഞതില്‍ എന്തെങ്കിലും കോടതിക്ക് അതൃപ്തിയായി തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. തന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ല. സഹോദരിയായ ആ കുട്ടിക്ക് വേണ്ടി എങ്ങനെയൊക്കെ നിന്നോ, അതുപോലെ കേസിന്റെ അവസാനം വരെ തുടരുമെന്നതില്‍ സംശയമില്ല. ഈ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ആളുകളെ കേസ് കൊടുത്തോ, മറ്റേതെങ്കിലും തരത്തിലോ ഒതുക്കി കളയാമെന്ന് വിചാരിച്ച് നില്‍ക്കുന്ന ഒരു മാഫിയ സംഘം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്ക് ഇന്ന് മനസ്സിലായെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (37 minutes ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (43 minutes ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (1 hour ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (1 hour ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (2 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (2 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (2 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (2 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (3 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (3 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (3 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (3 hours ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (5 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (7 hours ago)

Malayali Vartha Recommends