ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക്...കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷണം നടത്തുന്നത് ഇങ്ങനെ
ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. കാല്‍ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഭീതിയും ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നതിനിടയിലും സ്ഥിതിഗതികള്‍ ഉടനെ മാറുമെന്ന പുത്തന്‍ പ്രതീക്ഷയിലാണ് രാജ്യം.
ഈ സാഹചര്യത്തിൽ രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിനില്‍ കണ്ണും നട്ടിരിക്കുകയാണ്. ഈ മാസം പരീക്ഷണത്തിനു വിധേയമാക്കുന്ന വാക്‌സിന്‍ കൊവിഡിനെ ഇല്ലാതാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ആയിരത്തിലധികം വൊളന്റിയര്‍മാരാണ് ഇതിനായുള്ളത്
ഇന്ത്യയിലെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്ന വാർത്ത നമുക്ക് നൽകുന്നത് വലിയ ആശ്വാസമാണ്. ഒപ്പം ലോക ആരോഗ്യരംഗത്തിന്റെ നെറുകയിൽ ഇന്ത്യ മറ്റൊരു നാഴിക്കക്കല്ല് തീർക്കാനൊരുങ്ങുന്നു എന്ന അഭിമാനവും.
വാക്സിൻ പരീക്ഷണം നടക്കുന്നത് വിവിധ ഘട്ടങ്ങളിൽ ആയാണ് .. ക്ലിനിക്കൽ ട്രയൽ റെജിസ്ട്രി ഇന്ത്യയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഒരു വാക്‌സിന്റെ ക്ലിനിക്കൽ പഠനത്തിനായി ഇൻക്ലൂഷൻ, എക്‌സ്‌ക്ലൂഷൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് ഉള്ളത്.
ആദ്യ ഘട്ടത്തിൽ പരീക്ഷണത്തിന് തയാറായവരിൽ നിന്ന് പൂർണ ആരോഗ്യവാനായ പുരുഷന്മാരെയും പൂർണ ആരോഗ്യവതികളായ ഗർഭിണിയല്ലാത്ത, മുലയൂട്ടാത്ത സ്ത്രീകളെയും തെരഞ്ഞെടുക്കും. 18 വയസിനും 55 വയസിനും മധ്യേ പ്രായമുള്ളവരായിരിക്കും ഇവർ. പരീക്ഷണത്തിന് തയാറായ വോളണ്ടിയർമാർ ശാസ്ത്രജ്ഞർ പറയുന്നത് അനുസരിക്കണം. തുടർ പഠനത്തിനായി ഹാജരാവുകയും വേണം
ആദ്യ ഘട്ടം 84 ദിവസം വരെയാണ്. കുത്തിവയ്പ്പിലൂടെ വാക്‌സിൻ ശരീരത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്. കൊവിഡ് വാക്‌സിൻ എത്രമാത്രം സുരക്ഷിതമാണെന്നാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്
എക്‌സ്‌ക്ലൂഷൻ എന്ന രണ്ടാം ഘട്ടത്തിൽ വോളണ്ടിയർമാരാവുക 12 വയസിന് മുകളിലുള്ള ആരോഗ്യമുള്ള സ്ത്രീയോ പുരുഷനോ ആണ് . കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളിൽ നിന്ന് സമ്മതപത്രം വാങ്ങിയിട്ട് മാത്രമേ വാക്‌സിന് പരീക്ഷണത്തിനുള്ള വോളണ്ടിയറായി തെരഞ്ഞെടുക്കുകയുള്ളു.
ഈ വോളണ്ടിയർമാർക്ക് 38 ഡിഗ്രി സെൽഷ്യസിൽ (100.4°F) കൂടുതൽ ശരീര താപനില ഉണ്ടാകാൻ പാടില്ല. നാല് ആഴ്ചകളായി യാതൊരുവിധ അണുബാധയും ഉണ്ടായിരിക്കരുത്. കൊവിഡ് ഒരിക്കൽ സ്ഥിരീകരിച്ചവരാകരുത്. കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി കഴിഞ്ഞ 14 ദിവസമായി സമ്പർക്കമുള്ളവരാകരുത്.
സാർസ്, എംആആർഎസ് എന്നീ രോഗങ്ങൾ ഉണ്ടായ വ്യക്തിയായിരിക്കരുത്. കൊവിഡ് വാക്‌സിന് പരീക്ഷണം മുമ്പ് നടത്തിയിട്ടുള്ള വ്യക്തിയായിരിക്കരുത്. ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി വൈറസ് എന്നിവയുണ്ടായ വ്യക്തിയായിരിക്കരുത്. ദിനംപ്രതി സിഗരറ്റ് വലിച്ചിരുന്ന വ്യക്തി ആയിരിക്കരുത്.
രണ്ടാംഘട്ട പരീക്ഷണത്തിനു 224 ദിവസം വരെ സമയം എടുക്കും . കുത്തിവയ്പ്പിലൂടെ തന്നെയാണ് രണ്ടാംഘട്ടത്തിലും കൊവിഡ് വാക്‌സിൻ ശരീരത്തിലേക്ക് കടത്തി വിടുന്നത്. വാക്‌സിന്റെ പ്രതിരോധ ശേഷിയാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.
ഈ മാസം ആദ്യമാണ് ഡിസിജിഐയിൽ (ഡ്രഗ്‌സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി ലഭിക്കുന്നത്. പ്രി ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്‌സിൻ , ചുണ്ടെലി, എലി, ഗിനിപ്പന്നി, മുയൽ എന്നിവയിൽ ഫലപ്രദമായി പ്രവർത്തിച്ചെന്നും സുരക്ഷാപ്രശ്‌നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സിഡസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയത്
അടുത്തിടെ, റഷ്യ വികസിപ്പിച്ചെന്ന് അവകാശപ്പെടുന്ന വാക്‌സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 38 പേരില്‍ നടത്തിയ പരീക്ഷണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്. വൈറസിനെതിരെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വാക്‌സിന്‍ സഹായകമാണെന്നാണ് റഷ്യയിലെ ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്.
ആയിരത്തിലധികം ആളുകളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് ശ്രമമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ഡിമിട്രീവ് അറിയിച്ചു. നിലവില്‍ രോഗികളില്‍ കണ്ടെത്തിയ പുരോഗതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മരുന്നിന് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സെപ്തംബറോടെ മരുന്ന് കയറ്റുമതി ചെയ്യാനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha