Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

കുട്ടികളിലുണ്ടാകുന്ന തലവേദന അവഗണിക്കരുത്...

02 NOVEMBER 2018 02:08 PM IST
മലയാളി വാര്‍ത്ത

തലവേദനയില്‍ രോഗലക്ഷണങ്ങളുടെ കാഠിന്യം കൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേന്‍ തന്നെയാണ്. സ്ത്രീകളില്‍ 16 ശതമാനം പേരിലും പുരുഷന്മാരില്‍ ആറു ശതമാനം പേരിലും മൈഗ്രേന്‍ ഉണ്ടാകാറുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബ്രെയിന്‍ സ്‌റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവര്‍ത്തനമോ വീക്കമോ മൂലമാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. സെറോട്ടോണിന്‍ എന്ന സവിശേഷ രാസപദാര്‍ഥത്തിന്റെ അഭാവം മൂലം തലയോട്ടിയിലെ രക്തക്കുഴലുകള്‍ സമൂലമായി വികസിക്കുന്നു. ധമനികള്‍ വികസിക്കുമ്പോള്‍ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കള്‍ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദനയുണ്ടാകുകയും ചെയ്യുന്നു.
കൊടിഞ്ഞിക്ക് മുന്നോടിയായി ഉണ്ടാകുന്ന സവിശേഷ പ്രോഡ്രോമും ഓറയ്ക്കും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്. വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികള്‍, ശബ്ദം നിറഞ്ഞ അന്തരീക്ഷം കൂടാതെ മനോസംഘര്‍ഷം, ആര്‍ത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിര്‍ജലീകരണം എന്നിവയെല്ലാം പല അവസരങ്ങളില്‍ മൈഗ്രേന്റെ ഉദ്ദീപനത്തിന് ഹേതുവാകുന്നു.

കുട്ടികളില്‍ തലവേദന പലകാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്. ടെന്‍ഷനും സ്‌ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളില്‍ കണ്ടുപിടിക്കപ്പെടാതെ പോകുന്ന കാഴ്ചത്തകരാറുകള്‍ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്‌ട്രെസിനെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത കുട്ടികള്‍ക്കാണ് പ്രധാനമായി ടെന്‍ഷന്‍ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികള്‍ക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണല്‍ ഹെഡെയ്ക് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

കുട്ടികളില്‍ ഉണ്ടാകുന്ന മൈഗ്രേന്‍ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാര്‍ മൈഗ്രേന്‍ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്‌ഡൊമിനല്‍ മൈഗ്രേന്‍ (20 ശതമാനം), ഛര്‍ദിയോടുകൂടിയ മൈഗ്രേന്‍ (0.02 ശതമാനം).

ആറുമുതല്‍ പതിനഞ്ചു വരെ വയസുള്ള കുട്ടികളില്‍ നാലു ശതമാനം പേര്‍ക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 10-23 ശതമാനം പേര്‍ക്കും പലപ്പോഴായി മൈഗ്രേന്‍ ഉണ്ടാകുന്നതായി തെളിയുന്നു.

കുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി അഥവാ ചെന്നിക്കുത്തിനെ രണ്ടായി തിരിക്കാം. പാരന്പര്യവുമായി ബന്ധപ്പെട്ട കോമണ്‍ മൈഗ്രേനും പ്രകാശ വലയമോ വരകളോ നിറങ്ങളോ കാണുന്ന, ഭക്ഷണ അലര്‍ജിയും ഛര്‍ദിയുമുണ്ടാകുന്ന ക്ലാസിക് മൈഗ്രേനും. ഇന്റര്‍നാഷണല്‍ ഹെഡെയ്ക് സൊസൈറ്റി അഞ്ചു തരത്തിലുള്ള മറ്റൊരു തരംതിരിവും മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഒന്ന് കണ്‍ഫ്യൂഷണല്‍ മൈഗ്രേന്‍! ഈ പ്രതിഭാസമുള്ള കുട്ടികള്‍ക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു.
രണ്ട് കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് സിന്‍ഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.

മൂന്ന് ഹെമിപ്ലേജിക് മൈഗ്രേനില്‍ കുട്ടികള്‍ക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകള്‍ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

നാല് ബാസിലാര്‍ മൈഗ്രേന്‍. ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളര്‍ച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.

അഞ്ച് തുടരെ തുടരെയുള്ള ഛര്‍ദിയും വയറ്റില്‍ വേദനയുമുണ്ടാകുന്ന അബ്‌ഡൊമിനല്‍ മൈഗ്രേന്‍ പാരന്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികള്‍ക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കുട്ടികള്‍ മുതിരുമ്പോള്‍ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനില്‍ക്കുന്നു.
പൊതുവായി പറഞ്ഞാല്‍ ചോക്കലേറ്റ്, ശീതള പാനീയങ്ങള്‍, നട്‌സ്, ഉണങ്ങിയ പഴങ്ങള്‍, ഈന്തപ്പഴം, ചൈനീസ് ആഹാരത്തില്‍ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങള്‍ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലീസ് നോട്ട്... ഹര്‍ത്താല്‍ പിന്‍വലിച്ചു..!  (6 minutes ago)

നിഫ്റ്റി 26000 എന്ന ലെവലിന് മുകളിലാണ് വ്യാപാരം  (16 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (23 minutes ago)

അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം  (43 minutes ago)

ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!  (44 minutes ago)

ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..  (56 minutes ago)

അയ്യപ്പനെ തൊട്ടു ഗോവർധന്റെ കുലം മുടിഞ്ഞു..! തിരിച്ചടി തുടങ്ങി ശാപം തീർക്കാൻ സ്വര്‍ണ്ണം പൂശി സ്കെച്ചിട്ട് SIT പിഴിഞ്ഞെടുക്കും..!  (59 minutes ago)

വാരം അവസാനത്തോടെ രോഗങ്ങൾക്ക് ശമനം, തൊഴിൽ വിജയം, ധനലാഭം, സൽസുഹൃത്തുക്കളുടെ സാമീപ്യം എന്നിവ ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരമുണ്ടാകും.  (1 hour ago)

ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ കെണിയില്‍...  (1 hour ago)

നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും  (1 hour ago)

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (2 hours ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (3 hours ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (3 hours ago)

Malayali Vartha Recommends