വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി എൻ.മരിയ വിൽസൺ.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ടിവികെ മുമ്പോട്ട് വെച്ച 'അണ്ണൻ സീർ തിട്ടം' പദ്ധതിക്ക് 812 കോടി രൂപ മാറ്റിവെയ്ക്കുകയും ചെയ്തു. വിവാഹിതരാകാനായി പോകുന്ന യുവതികൾക്ക് എട്ട് ഗ്രാം സ്വർണ്ണവും ഒരു സാരിയും ലഭിക്കുന്നതാണ് പദ്ധതി. വെട്രി ലാപ്ടോപ് സ്കീമിനായി 2000 കോടി രൂപ അനുവദിക്കുകയും ചെയ്തു. കോളേജ് വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകുന്നതാണ് പദ്ധതി.
മത്സ്യത്തൊഴിലാളികളുടെ പ്രതിമാസ വേതനം വർധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ വിജയ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. 6000 രൂപയായിരുന്നു പ്രതിമാസ വേതനം ഇത് 7000 രൂപയായി വർദ്ധിപ്പിച്ചു. ഹജ്ജിന് ആദ്യം പോകുന്നവർക്ക് 25000 രൂപയിൽ നിന്ന് 35000 രൂപയായി ഉയർത്തി.
അതേസമയം സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയ്ക്കായും സ്കൂളുകളുടെ സുരക്ഷ വർധിപ്പിക്കാനും പ്രത്യേക പദ്ധതിയും ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. 'ഡ്രഗ് ഫ്രീ തമിഴ്നാട്' എന്ന ആശയവും ബജറ്റിൽ മുമ്പോട്ട് വെക്കുന്നു. ഇതിനും വേണ്ടി സ്‌കൂളുകളിൽ പ്രത്യേക വളണ്ടിയർ ഗ്രൂപ്പുകളുണ്ടാക്കും. ഇതുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷൻ പുറത്തിറക്കും.
"
https://www.facebook.com/Malayalivartha

























