പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..

സി പി പി യുടെ സമരം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു . അതിനെല്ലാം നിരവധി കാഴ്ചക്കാരും ഉണ്ടായിരുന്നു . എന്നാൽ അതിലൊരു വീഡിയോ കാണാതായി . ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട റീല്‍സ് വീഡിയോ താല്‍ക്കാലികമായി നീക്കം ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഭീമനായ 'മെറ്റ'യോട് കടുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും.
മെറ്റ പബ്ലിക് പോളിസി മേധാവിയും ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക ഉദ്യോഗസ്ഥനുമാണ് ഹാജരാകുക. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ സർക്കാർ വിരുദ്ധ പോസ്റ്റുകൾക്ക് ബോധപൂർവ്വം കൂടുതൽ പ്രചാരം നൽകുന്നുണ്ടോ എന്ന കാര്യത്തിൽ കേന്ദ്രം വിശദീകരണം തേടും.മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ഐ.ടി നിയമപ്രകാരം കമ്പനിക്ക് ഇന്ത്യയിലുള്ള നിയമപരിരക്ഷ റദ്ദാക്കുമെന്നും പാർലമെന്ററി സമിതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഉത്തരവാദികളായ ഉദ്യോഗസ്ഥനെതിരെ നിയമനടപടി വേണമെന്നും പ്രശ്നം മാപ്പപേക്ഷയിൽ ഒതുങ്ങില്ലെന്നും സമിതി അംഗങ്ങൾ പറഞ്ഞിരുന്നു. വിഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവു കൊണ്ടെന്നാണ് മെറ്റയുടെ വിശദീകണം..കഴിഞ്ഞ ജൂലൈ 28-നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. നീറ്റ്-യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ഫെയ്‌സ്ബുക്ക് റീല്‍ അഞ്ചു മണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
രാജ്യത്തെ പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നുള്ള വീഡിയോ തന്നെ നീക്കം ചെയ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാരില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ഐ.ടി. മന്ത്രാലയം മെറ്റയുടെ യു.എസ്. ആസ്ഥാനത്തുനിന്നുള്ള ആഗോള ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടെ യു.എസ്. ആസ്ഥാനത്തുനിന്നുള്ള നയരൂപീകരണ വിദഗ്ദ്ധരും ഉന്നത ഉദ്യോഗസ്ഥരുമാണ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ന്യൂഡല്‍ഹിയിലെത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























