അബിൻ വർക്കി സഞ്ചരിച്ച കാർ മറിഞ്ഞു...! ഞെട്ടി വിറച്ച് ദൃക്‌സാക്ഷി.! MLA ആശുപത്രിയിൽ ..! ജനങ്ങൾ പ്രാർത്ഥനയിൽ

ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്. പത്തനംതിട്ട ഓമല്ലൂര്‍ ഷട്ടര്‍ മുക്കില്‍ വെച്ചാണ് അപകടം നടന്നത്. മധ്യകേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയിലും ആറന്മുള മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും തുടരുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.പരിക്കേറ്റ എം.എല്‍.എ.യെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന എം.എല്‍.എ. സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ശക്തമായി വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിച്ചതിന്റെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് എം.എല്‍.എ.യെയും വാഹനത്തിലുണ്ടായിരുന്ന സഹയാത്രികരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എം.എല്‍.എ അടക്കം കാറിലുണ്ടായിരുന് ആരുടെയും പരിക്ക് ഗുരുതരമല്ല. അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് പുറമെ ഡ്രൈവര്‍ വിഷ്ണു, ജെറിന്‍, അരുണ്‍ എന്നിവര്‍ക്കും പരിക്കുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ അതിതീവ്ര മഴയില്‍ ആറന്മുള മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു. പമ്പയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി മേഖലകളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുകയും ജനങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരികയായിരുന്നു എം.എല്‍.എ. അബിന്‍ വര്‍ക്കി.
ആറന്മുളയിലെ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ബോട്ട് മാര്‍ഗ്ഗവും മറ്റ് രക്ഷാസേനകളുമായി ഏകോപിപ്പിച്ചും പ്രദേശത്ത് രാത്രി വൈകിയും വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് പുരോഗമിച്ചിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മടങ്ങവെയായിരുന്നു അപകടം.
സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറുകള്‍ റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എം.എല്‍.എ.യ്ക്ക് പരിക്കേറ്റ വിവരമറിഞ്ഞ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ആശുപത്രിയിലെത്തി സുഖവിവരങ്ങള്‍ അന്വേഷിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന എം.എല്‍.എ.യുടെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























