കോറോണയ്ക്ക് പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി ഗവേഷകര്‍; കടുത്ത ജാഗ്രത വേണം, മുന്നറിയിപ്പുമായി ഗവേഷകർ
പനി, ചുമ, തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്മ എന്നിങ്ങനെയുള്ള പ്രാഥമിക ലക്ഷണങ്ങളാണ് കൊറോണ വൈറസ് ബാധിതരില്‍ കണ്ടുവരുന്നത്. എന്നാല്‍തന്നെയും കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളും ഉണ്ട്. നമ്മുടെ കേരളത്തിലും കുറച്ചുപേരിൽ കൊറോണ ലക്ഷങ്ങൾ പ്രകടിപ്പിക്കാതെ തന്നെ കൊറോണ പോസിറ്റീവ് ആയിരുന്നു. എന്നാൽ ഉയർന്ന പ്രതിരോധശേഷി പ്രകടമാകുന്നവരിലാണ് ഇത്തരത്തിൽ കൊറോണ ലക്ഷണങ്ങൾ പ്രകടമാകാത്തത് എന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. എന്നാലിതാ ഇത്തരത്തില്‍ രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തി യു.കെയിലെ ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്.
കൊറോണരോഗികളില്‍ നടത്തിയ സര്‍വേയിലൂടെയാണ് പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി ഗവേഷകര്‍ കണ്ടെത്തിയത്. രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇറ്റലിയില്‍ ഇരുനൂറോളം കൊറോണ രോഗികളെ പരിശോധിച്ചപ്പോള്‍ 67% പേര്‍ക്കും രുചിയോ ഗന്ധമോ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ആയതിനാൽ തന്നെ കൂടുതൽ ശ്രദ്ധിക്കണമെന്നും ഇവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
അതോടൊപ്പം തന്നെ ഗന്ധവും രുചിയും നഷ്ടപ്പെടുന്നതിന് പുറമെ വരണ്ട ചുമ, പനി,ക്ഷീണം എന്നിവയാണ് കൊറോണ രോഗികളില്‍ കൂടുതലും കണ്ടെത്തിയിട്ടുള്ള ലക്ഷണങ്ങള്‍ എന്നത്. 12% പേരില്‍ മാത്രമാണ് രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് ആദ്യ രോഗലക്ഷമായി കണ്ടെത്തിയത്. 27% പേര്‍ക്കും മറ്റു ലക്ഷങ്ങള്‍ക്കൊപ്പമാണ് ഈ ലക്ഷണങ്ങളും ഉണ്ടായത്. മൂന്ന് ശതമാനം പേരില്‍ ഗന്ധവും രുചിയും നഷ്ടപ്പെടുന്നതല്ലാതെ മറ്റൊരു ലക്ഷണവും ഇതുവരെ കണ്ടെത്തിയില്ല.
https://www.facebook.com/Malayalivartha