കൊറോണ വൈറസ് രക്തക്കുഴലുകളെ ആക്രമിക്കുന്ന അപകടകാരി; പുതിയ പഠനം വെളിപ്പെടുത്തി ശാസ്ത്രജ്ഞർ
ലോകം മുഴുവനും കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ്. ലോകത്താകമാനം രണ്ട് ലക്ഷത്തിലധികം പേരാണ് ഏതു മൂലം മരണമടഞ്ഞത്.ആയതിനാൽ തന്നെ കടുത്ത ജഗ്രതയിലൂടെയാണ് ആരോഗ്യപ്രവർത്തകർ കടന്നുപോകുന്നത്. എന്നാൽ ശ്വാസകോശത്തെ വരിഞ്ഞു മുറുക്കുന്ന കൊറോണ കൂടുതൽ അപകടകാരിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അധികൃതർ.
അത്തായത് ശരീരത്തിലെ രക്തക്കുഴലുകളുടെ ഭിത്തിയിലെ പ്രത്യേക സ്തരങ്ങളെ കൊറോണ വൈറസ് ആക്രമിക്കാമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡിലുള്ള സൂറിച്ച് സര്‍വകലാശാലയിലെ ഫ്രാങ്ക് റുഷ്ചിറ്റ്‌സ്‌കയാണ് ഇത്തരം പുതിയ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ രോഗികളില്‍ ഒന്നിലേറെ അവയവങ്ങളുടെ പ്രവര്‍ത്തനം ഒരേസമയം താറുമാറാകുന്നത് ഇക്കാരണം കൊണ്ടാകാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ ശ്വാസകോശത്തെ മാത്രമാണ് കൊറോണ വൈറസ് ആക്രമിക്കുന്നത് എന്ന പൊതുവായ ധാരണയെ തിരുത്തുന്നതാണ് ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഈ പഠനം. 'രക്തക്കുഴലുകള്‍ക്കുള്ളിലെ പ്രതിരോധ കവചങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കുന്ന നേര്‍ത്ത സ്തരമായ എന്‍ഡോതീലിയത്തേയും കൊവിഡ് ബാധിക്കുന്നു. ഇതോടെ നേരിയ രക്തചംക്രമണത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടാകുന്നു' എന്നും റുഷ്ചിറ്റ്‌സ്‌ക തന്റെ പുതിയ പഠനത്തിലൂടെ വെളിപ്പെടുത്തുകയാണ്.
രക്തക്കുഴലുകളുടെ എന്‍ഡോതീലിയത്തില്‍ കൊറോണ വൈറസ് എത്തുന്നതോടെ ശരീരത്തിലെ രക്തചംക്രമണത്തിന്റെ ഒഴുക്ക് കുറയുന്നു. ഒപ്പം ഇത് ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുവെന്നുമാണ് പഠനം കണ്ടെത്തിയിരിക്കുന്നത് തന്നെ. കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് രോഗികളുടെ ആന്തരികാവയവങ്ങള്‍ പരിശോധന നടത്തിയാണ് പഠനസംഘം ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേർന്നിരിക്കുന്നത്. അതായത് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് പ്രകാരം ചിന്തിക്കുന്നതിലും അപ്പുറം കൂടുതൽ അപകടകാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ്-19.
https://www.facebook.com/Malayalivartha