Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

മാര്‍സിലി കുടുംബക്കാര്‍ക്ക് ചൂടും തണുപ്പും വേദനയുമൊന്നും അനുഭവ പ്പെടാത്തതിന്റെ കാരണം തിരഞ്ഞുനടന്ന ഗവേഷകര്‍ ആ രഹസ്യം ഒടുവില്‍ കണ്ടെത്തി !!

05 JANUARY 2018 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഇറ്റലിയിലെ മാര്‍സിലി കുടുംബം ഒട്ടേറെ വര്‍ഷങ്ങളായി വൈദ്യശാസ്ത്രത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി തുടരുകയായിരുന്നു. അവര്‍ക്കൊരു പ്രത്യേകതരം കഴിവുണ്ടായിരുന്നു വേദനയോ പൊള്ളലോ ഒന്നും തിരിച്ചറിയാനാകില്ല. എന്തിനേറെ എല്ലൊടിഞ്ഞാല്‍ പോലും വേദനയില്ല. വേദനയും പൊള്ളലുമൊക്കെ അനുഭവിച്ചിട്ടുള്ള ഭൂമിയിലെ 99 ശതമാനം പേരും പറയും,എന്തൊരു ഭാഗ്യമാണ് ഇവര്‍ക്കെന്ന്!

എന്നാല്‍ ഈ 'അനുഗ്രഹം' ലഭിച്ചിട്ടുള്ള അമ്മൂമ്മയ്ക്കും അവരുടെ രണ്ടു പെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ മൂന്നു കുട്ടികള്‍ക്കും നേരെ മറിച്ചാണ് അഭിപ്രായം. പൊള്ളിക്കഴിയുമ്പോള്‍ അവിടെ കരിഞ്ഞ പാടു വരുമ്പോള്‍ മാത്രമേ തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കുന്നുള്ളൂ. കയ്യോ കാലോ ഒടിഞ്ഞാല്‍ പോലും തിരിച്ചറിയാനാകാത്തത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളേറെ. തണുപ്പും ഇത്തരത്തില്‍ തിരിച്ചറിയാന്‍ സാധിക്കാനാകാത്തതോടെ പ്രശ്‌നങ്ങള്‍ പിന്നെയുമേറും. എന്തായാലും ഗവേഷകര്‍ ഇതിനെപ്പറ്റി പഠിക്കാന്‍ തീരുമാനിച്ചു.

ജനിതകപരമായ എന്തെങ്കിലും പ്രശ്‌നമാണോ ഇവരെ ഇത്തരമൊരു അവസ്ഥയിലേക്കെത്തിച്ചതെന്ന് അന്വേഷിക്കുകയായിരുന്നു ആദ്യഘട്ടം. അതിനു വേണ്ടി വിശദമായ മെഡിക്കല്‍ പരിശോധന തന്നെ ഓരോരുത്തരിലും നടത്തി. വേദനയോടും പൊള്ളലിനോടും തണുപ്പിനോടുമെല്ലാമുള്ള ഓരോരുത്തരുടെയും പ്രതികരണം നിരീക്ഷിച്ചു. എല്ലാവരും തന്നെ അക്കാര്യത്തില്‍ അസാധ്യ 'കഴിവാണു' കാണിച്ചത്. അതായത്, കൊടുംതണുപ്പിലും ചൂടിലും കൈ വച്ചപ്പോള്‍ പോലും എല്ലാവരും ചിരിച്ചുകൊണ്ടിരുന്നു. സാധാരണക്കാര്‍ ഒരു സെക്കന്‍ഡു പോലും കൈവയ്ക്കാന്‍ വയ്ക്കാന്‍ മടിക്കുന്ന ചൂടായിരുന്നു അത്. ശാരീരികമായ വേദനയുടെ തോത് തിരിച്ചറിയുന്നതിനായുള്ള പരീക്ഷണങ്ങളും ഇവര്‍ പുഷ്പം പോലെ കടന്നു. ഒടുവില്‍ റിസല്‍റ്റുകള്‍ ശേഖരിച്ചു. നിഗമനം തെറ്റിയില്ല. അന്വേഷണം എത്തിനിന്നത് ജനിതക പരമായ പ്രശ്‌നത്തില്‍ തന്നെയായിരുന്നു.

ഇസെഡ്എഎഫ്എച്ച്എക്‌സ്2 എന്ന ജീനിലുണ്ടായ മാറ്റമായിരുന്നു എല്ലാറ്റിനും കാരണം. ശരീരത്തിലെ നാഡികള്‍ വേദനയെയും പൊള്ളലിനെയുമൊക്കെ തിരിച്ചറിഞ്ഞ് തലച്ചോറിലേക്കു സിഗ്‌നല്‍ നല്‍കുമ്പോള്‍ അക്കൂട്ടത്തില്‍ സഹായിക്കാന്‍ ഈ ജീനുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്. അത്തരത്തില്‍ മാറ്റം വന്ന ജീന്‍ ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക് കൃത്യമായി കൈമാറ്റപ്പെടുകയും ചെയ്തു. അതായത് വേദനയെ കുറിച്ചുള്ള സൂചന തലച്ചോറിലേക്ക് എത്തുന്നത് തടയുന്ന സ്വഭാവമുള്ളതായി ജീന്‍ മാറി.

എന്തായാലും മാര്‍സിലി കുടുംബത്തില്‍ കണ്ടെത്തിയതു പോലൊരു ജനിതക പരിവര്‍ത്തനം സംഭവിച്ച ജീനിനെ ഗവേഷകര്‍ ഒരു ചുണ്ടെലിയിലേക്കു കടത്തി. എന്നിട്ട് തണുപ്പിനോടും ചൂടിനോടും വേദനയോടുമെല്ലാമുള്ള അതിന്റെ പ്രതികരണം നിരീക്ഷിച്ചു. സംഗതി വിജയകരമായിരുന്നു. ജനിതകമാറ്റത്തിനു വിധേയനാക്കിയ എലിയ്ക്കും മാര്‍സിലി കുടുംബത്തെപ്പോലെ വേദനയെന്ന വികാരമേയുണ്ടായിരുന്നില്ല.

പുതിയ കണ്ടെത്തലോടെ മാര്‍സിലി കുടുംബത്തിന്റെ പ്രശ്‌നം മാത്രമല്ല ഗവേഷകര്‍ പരിഹരിച്ചത്. ലോകമെമ്പാടും പലവിധ രോഗങ്ങളുടെ വേദനയാല്‍ കഴിയുന്നവര്‍ക്കുള്ള ആശ്വാസമാര്‍ഗം കൂടിയാണ്. മാറ്റം വന്ന ജീന്‍ എങ്ങനെയാണ് വേദനയെ തടുക്കുന്നതെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത്തരത്തിലുള്ള മരുന്നുകളും നിര്‍മിച്ചെടുക്കാനാകും. അത് സാധ്യമാകുമ്പോള്‍ വൈദ്യശാസ്ത്രത്തിലുണ്ടാകുന്ന മാറ്റം ചെറുതൊന്നുമായിരിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (27 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (47 minutes ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (2 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (4 hours ago)

ഗാസ ചാരക്കൂമ്പാരം  (5 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (5 hours ago)

Malayali Vartha Recommends