Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..


2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ പിങ്ക് നോട്ടുകൾ ഇതുവരെ പൂർണമായി തിരിച്ചെത്തിയില്ല.. 5000 കോടി രൂപയിലധികം വിലമതിക്കുന്ന നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ട്..

മാര്‍സിലി കുടുംബക്കാര്‍ക്ക് ചൂടും തണുപ്പും വേദനയുമൊന്നും അനുഭവ പ്പെടാത്തതിന്റെ കാരണം തിരഞ്ഞുനടന്ന ഗവേഷകര്‍ ആ രഹസ്യം ഒടുവില്‍ കണ്ടെത്തി !!

05 JANUARY 2018 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

കരുതലോടെ ആഘോഷം; കണ്ണിനുണ്ടായേക്കാവുന്ന പരിക്കുകൾക്കെതിരെ ബോധവത്കരണവുമായി എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചു

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

ഇറ്റലിയിലെ മാര്‍സിലി കുടുംബം ഒട്ടേറെ വര്‍ഷങ്ങളായി വൈദ്യശാസ്ത്രത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി തുടരുകയായിരുന്നു. അവര്‍ക്കൊരു പ്രത്യേകതരം കഴിവുണ്ടായിരുന്നു വേദനയോ പൊള്ളലോ ഒന്നും തിരിച്ചറിയാനാകില്ല. എന്തിനേറെ എല്ലൊടിഞ്ഞാല്‍ പോലും വേദനയില്ല. വേദനയും പൊള്ളലുമൊക്കെ അനുഭവിച്ചിട്ടുള്ള ഭൂമിയിലെ 99 ശതമാനം പേരും പറയും,എന്തൊരു ഭാഗ്യമാണ് ഇവര്‍ക്കെന്ന്!

എന്നാല്‍ ഈ 'അനുഗ്രഹം' ലഭിച്ചിട്ടുള്ള അമ്മൂമ്മയ്ക്കും അവരുടെ രണ്ടു പെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ മൂന്നു കുട്ടികള്‍ക്കും നേരെ മറിച്ചാണ് അഭിപ്രായം. പൊള്ളിക്കഴിയുമ്പോള്‍ അവിടെ കരിഞ്ഞ പാടു വരുമ്പോള്‍ മാത്രമേ തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിക്കുന്നുള്ളൂ. കയ്യോ കാലോ ഒടിഞ്ഞാല്‍ പോലും തിരിച്ചറിയാനാകാത്തത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളേറെ. തണുപ്പും ഇത്തരത്തില്‍ തിരിച്ചറിയാന്‍ സാധിക്കാനാകാത്തതോടെ പ്രശ്‌നങ്ങള്‍ പിന്നെയുമേറും. എന്തായാലും ഗവേഷകര്‍ ഇതിനെപ്പറ്റി പഠിക്കാന്‍ തീരുമാനിച്ചു.

ജനിതകപരമായ എന്തെങ്കിലും പ്രശ്‌നമാണോ ഇവരെ ഇത്തരമൊരു അവസ്ഥയിലേക്കെത്തിച്ചതെന്ന് അന്വേഷിക്കുകയായിരുന്നു ആദ്യഘട്ടം. അതിനു വേണ്ടി വിശദമായ മെഡിക്കല്‍ പരിശോധന തന്നെ ഓരോരുത്തരിലും നടത്തി. വേദനയോടും പൊള്ളലിനോടും തണുപ്പിനോടുമെല്ലാമുള്ള ഓരോരുത്തരുടെയും പ്രതികരണം നിരീക്ഷിച്ചു. എല്ലാവരും തന്നെ അക്കാര്യത്തില്‍ അസാധ്യ 'കഴിവാണു' കാണിച്ചത്. അതായത്, കൊടുംതണുപ്പിലും ചൂടിലും കൈ വച്ചപ്പോള്‍ പോലും എല്ലാവരും ചിരിച്ചുകൊണ്ടിരുന്നു. സാധാരണക്കാര്‍ ഒരു സെക്കന്‍ഡു പോലും കൈവയ്ക്കാന്‍ വയ്ക്കാന്‍ മടിക്കുന്ന ചൂടായിരുന്നു അത്. ശാരീരികമായ വേദനയുടെ തോത് തിരിച്ചറിയുന്നതിനായുള്ള പരീക്ഷണങ്ങളും ഇവര്‍ പുഷ്പം പോലെ കടന്നു. ഒടുവില്‍ റിസല്‍റ്റുകള്‍ ശേഖരിച്ചു. നിഗമനം തെറ്റിയില്ല. അന്വേഷണം എത്തിനിന്നത് ജനിതക പരമായ പ്രശ്‌നത്തില്‍ തന്നെയായിരുന്നു.

ഇസെഡ്എഎഫ്എച്ച്എക്‌സ്2 എന്ന ജീനിലുണ്ടായ മാറ്റമായിരുന്നു എല്ലാറ്റിനും കാരണം. ശരീരത്തിലെ നാഡികള്‍ വേദനയെയും പൊള്ളലിനെയുമൊക്കെ തിരിച്ചറിഞ്ഞ് തലച്ചോറിലേക്കു സിഗ്‌നല്‍ നല്‍കുമ്പോള്‍ അക്കൂട്ടത്തില്‍ സഹായിക്കാന്‍ ഈ ജീനുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്. അത്തരത്തില്‍ മാറ്റം വന്ന ജീന്‍ ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക് കൃത്യമായി കൈമാറ്റപ്പെടുകയും ചെയ്തു. അതായത് വേദനയെ കുറിച്ചുള്ള സൂചന തലച്ചോറിലേക്ക് എത്തുന്നത് തടയുന്ന സ്വഭാവമുള്ളതായി ജീന്‍ മാറി.

എന്തായാലും മാര്‍സിലി കുടുംബത്തില്‍ കണ്ടെത്തിയതു പോലൊരു ജനിതക പരിവര്‍ത്തനം സംഭവിച്ച ജീനിനെ ഗവേഷകര്‍ ഒരു ചുണ്ടെലിയിലേക്കു കടത്തി. എന്നിട്ട് തണുപ്പിനോടും ചൂടിനോടും വേദനയോടുമെല്ലാമുള്ള അതിന്റെ പ്രതികരണം നിരീക്ഷിച്ചു. സംഗതി വിജയകരമായിരുന്നു. ജനിതകമാറ്റത്തിനു വിധേയനാക്കിയ എലിയ്ക്കും മാര്‍സിലി കുടുംബത്തെപ്പോലെ വേദനയെന്ന വികാരമേയുണ്ടായിരുന്നില്ല.

പുതിയ കണ്ടെത്തലോടെ മാര്‍സിലി കുടുംബത്തിന്റെ പ്രശ്‌നം മാത്രമല്ല ഗവേഷകര്‍ പരിഹരിച്ചത്. ലോകമെമ്പാടും പലവിധ രോഗങ്ങളുടെ വേദനയാല്‍ കഴിയുന്നവര്‍ക്കുള്ള ആശ്വാസമാര്‍ഗം കൂടിയാണ്. മാറ്റം വന്ന ജീന്‍ എങ്ങനെയാണ് വേദനയെ തടുക്കുന്നതെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത്തരത്തിലുള്ള മരുന്നുകളും നിര്‍മിച്ചെടുക്കാനാകും. അത് സാധ്യമാകുമ്പോള്‍ വൈദ്യശാസ്ത്രത്തിലുണ്ടാകുന്ന മാറ്റം ചെറുതൊന്നുമായിരിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല; പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാന്‍  (4 minutes ago)

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം  (10 minutes ago)

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി  (1 hour ago)

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും  (1 hour ago)

വനിതാ ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ  (1 hour ago)

സൂപ്പര്‍മാര്‍ക്കറ്റിലെ സ്‌ഫോടനത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ മരിച്ചു  (1 hour ago)

വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി വീണ്ടും വിവാദത്തില്‍  (4 hours ago)

Corporation-election അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്  (4 hours ago)

RUSSIA വീഴാനൊരുങ്ങി കൂടുതൽ യുക്രൈൻ നഗരങ്ങൾ;  (4 hours ago)

അജിത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ‌  (5 hours ago)

തിരുമല അനി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് പലതവണ പ്രതികരിച്ചു; അന്ധമായി ബിജെപി നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും വിശ്വസിക്കുന്ന അണികൾ വിഷയം മൂടി വയ്ക്കാൻ ആഗ്രഹിച്ചു; വിമർശനവുമായി കോൺഗ  (5 hours ago)

ഗുജറാത്ത് തീരം, ആൻഡമാൻ കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തട  (5 hours ago)

പ്രാക്ക്, ശാപം അതൊക്കെ ഫലിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല; അങ്ങനെ ചെയ്യുന്നത് മാനവികതയ്ക്ക് നിരക്കുന്നത് ആണോ എന്നൊക്കെ ചോദിച്ചാൽ അതിലൊക്കെ വിശ്വാസം ഉള്ളവർക്കല്ലേ അതിനെ ഭയക്കേണ്ടത് ഉളളൂ; വിചിത്ര ന്യാ  (5 hours ago)

പിണറായി ഷെയ്ഖ് മുഹമ്മദിനെ കണ്ട് പഠിക്ക് സെക്യൂരിറ്റി ചാടി വീണിട്ടും ദൃശ്യം പുറത്ത്  (5 hours ago)

Malayali Vartha Recommends