Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

രുദാബായ് സ്‌റ്റെപ്പ് വെല്ലിനു പറയാനുള്ളത് 500 വര്‍ഷം പഴക്കമുളള ഒരു പ്രണയകഥ

23 MAY 2017 05:24 PM IST
മലയാളി വാര്‍ത്ത

വരണ്ട കാലാവസ്ഥയുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വെള്ളം ലഭിക്കാനുള്ള പൊതുജലാശയങ്ങളാണ് സ്‌റ്റെപ് വെല്ലുകള്‍. ഗുജറാത്തി ഭാഷയില്‍ 'വാവ്' എന്നാണ് സ്‌റ്റെപ് വെല്‍ അറിയപ്പെടുന്നത്. 120 ലേറെ സ്‌റ്റെപ് വെല്ലുകള്‍ അഹമ്മദാബാദിലും പരിസരങ്ങളിലും ഉണ്ടെങ്കിലും അദാലജിലെ രുദാബായ് സ്‌റ്റെപ് വെല്ലിന് വാസ്തു ശാസ്ത്രപരമായി വളരെയധികം പ്രത്യേകതകളുണ്ടെന്നു മാത്രമല്ല ഈ സ്‌റ്റെപ് വെല്‍ ഒരു പ്രണയ സ്മാരകം കൂടിയാണ്.

500 വര്‍ഷത്തിലധികം പഴക്കമുണ്ട് രുദാബായ് സ്‌റ്റെപ്വല്ലിന്. 1499-ലാണ് ഇതിന്റെ പണി പൂര്‍ത്തീകരിച്ചതെന്നു കരുതുന്നു. വഗേല ഗോത്രത്തിന്റെ നേതാവായിരുന്ന റാണാ വീര്‍ സിങ് വഗേലയുടെ ഭാര്യയായിരുന്നു രുദാബായ്. റാണാവീര്‍ സിങ് വഗേല, ഈ പ്രത്യേക സ്‌റ്റെപ് വെല്ലിന്റെ നിര്‍മാണം പൂര്‍ത്തികരിക്കും മുമ്പ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

മഹമൂദ് ബേഗഡ എന്ന മുസ്‌ലിം ഭരണാധികാരിയാണ് വീര്‍ സിങ് വാഗേലയെ കൊന്ന് രാജ്യം പിടിച്ചടക്കിയത്. അതിസുന്ദരിയായിരുന്ന രുദാബായിയെ ഭാര്യയാക്കാന്‍ മഹമൂദ് ബേഗഡ ആഗ്രഹിച്ചു. സ്‌റ്റെപ് വെല്ലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിനുശേഷം വിവാഹത്തിനു സമ്മതിക്കാമെന്നതായിരുന്നു. രുദാബായിയുടെ നിബന്ധന.

ഏകദേശം 20 വര്‍ഷത്തോളം നീണ്ടു പണി. പണി പൂര്‍ത്തീകരിച്ചപ്പോള്‍ സ്‌റ്റെപ് വെല്ലിലെ ജലാശയത്തില്‍ ചാടി ജീവന്‍ വെടിഞ്ഞാണ് ഭര്‍ത്താവിനോടുളള തന്റെ പ്രണയം രുദാബായ് തെളിയിച്ചത്. രുദാബായിയെ വളരെയേറെ സ്‌നേഹിച്ചിരുന്ന മഹമൂദ് ആ ജലാശയത്തിന് അവരുടെ പേരു നല്‍കി ആദരിച്ചു.



ഇന്തോ- ഇസ്ലാം ആര്‍ക്കിടെക്ചറിന്റെ മനോഹരമായൊരു ഉദാഹരണമാണ് രുദാബായ് സ്‌റ്റെപ് വെല്‍. വീര്‍ സിങ് വഗേലയുടെ കാലത്ത് ഘടന പൂര്‍ത്തിയാക്കിയെങ്കിലും രുദാബായിയുടെ മേല്‍നോട്ടത്തില്‍ മഹമൂദാണ് കൊത്തുപണികളും മറ്റു ഘടകങ്ങളും കൂട്ടിച്ചേര്‍ത്തത്. അറബിക് -പേര്‍ഷ്യന്‍ ശൈലിയില്‍ സ്ഥിരമായി കാണുന്ന പൂക്കളും ജ്യാമിതീയ ഡിസൈനുകളുമെല്ലാം ഇവിടെ കാണാം.

ഉത്തരേന്ത്യയില്‍ സുലഭമായ സാന്‍ഡ് സ്‌റ്റോണാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൃദുവായതിനാല്‍ കൊത്തുപണി എളുപ്പമാണെന്നത് സാന്‍ഡ് സ്‌റ്റോണിന്റെ പ്രത്യേകതയാണ്. പിന്നീട് വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ സാന്‍ഡ് സ്‌റ്റോണിന് കടുപ്പം കൂടുന്നു.

അഞ്ച് നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഭൂമിയുടെ അടിയിലേക്ക് പണിതുയര്‍ത്തിയ രീതിയിലാണ് സ്‌റ്റെപ് വെല്ലുകള്‍. പേര് സൂചിപ്പിക്കുന്നതുപോലെ പടികള്‍ ഇറങ്ങി ഒടുവില്‍ ജലാശയത്തിലേക്ക് എത്തിച്ചേരുന്നു. പുറത്തുനിന്നു നോക്കുന്നയാള്‍ വെറുമൊരു മണ്ഡപം മാത്രമേ കാണുകയുള്ളൂ. തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളില്‍ നിന്ന് രുദാബായ് സ്‌റ്റെപ് വെല്ലിലേക്ക് പടികളുണ്ട്. വടക്കു ഭാഗത്താണ് ജലാശയം.

കൊത്തുപണികളോടു കൂടിയ മണ്ഡപം, അതിനുശേഷം പടികള്‍, വീണ്ടും മണ്ഡപം ഇങ്ങനെ അഞ്ച് നിലകളുടെ ഉയരം താഴേക്ക് ഇറങ്ങി വരണം. മണ്ഡപങ്ങള്‍ ഓരോന്നും കൊത്തുപണികളാലും ശില്‍പങ്ങളാലും സമ്പന്നമാണ്. ഏറ്റവും താഴത്തെ തട്ടില്‍ രണ്ട് ജലാശയങ്ങളാണ് ഉള്ളത്. ഒന്ന്, റാണിക്കു നീരാടാനുള്ള കുളം, രണ്ടാമത്തേത് വെള്ളം എടുക്കാനുള്ള കിണര്‍. വെള്ളം എടുക്കാന്‍ താഴേക്ക് ഇറങ്ങുമ്പോഴും വെള്ളവുമായി തിരിച്ചു കയറുമ്പോഴും യാതൊരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാണ് സ്‌റ്റെപ് വെല്ലിന്റെ സംവിധാനം.

വെള്ളം ലഭിക്കാനുള്ള ഇടം എന്ന രീതിയില്‍ മാത്രമല്ല സ്‌റ്റെപ് വെല്ലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഒരുമിച്ചിരിക്കാനും സല്ലപിക്കാനുമുള്ള ഇടംകൂടിയാണിത്. റാണിമാരും സമൂഹത്തിലെ ഉന്നത നിലയിലുള്ളവരുമെല്ലാം എത്തുന്ന സ്ഥലമായതിനാല്‍ സംഗീതം പോലുള്ള വിവിധ കലകളും ഉത്സവങ്ങളുമെല്ലാം ഇവിടെ സാധാരണമായിരുന്നു. അതുകൊണ്ടുതന്നെ വളരെ സര്‍ഗാത്മകമായ ഇടങ്ങളായി കണക്കാക്കണം സ്‌റ്റെപ് വെല്ലുകളെ.

ആര്‍ക്കിടെക്ടിന്റെ കണ്ണിലൂടെ നോക്കുമ്പോഴും വളരെ പ്രത്യേകതയുള്ളവയാണ് സ്‌റ്റെപ് വെല്ലുകള്‍. ഭൂമിയുടെ അടിയിലേക്ക് കെട്ടിടങ്ങള്‍ പണിയുമ്പോള്‍ സ്വാഭാവികമായും ഭൂമിയുടെ മര്‍ദത്തെ നേരിടേണ്ടി വരും. അതുകൊണ്ടു തന്നെ ബീമുകളും അവയെ താങ്ങിനിര്‍ത്തുന്ന തൂണുകളുമാണ് പ്രധാനഭാഗങ്ങള്‍. ഹിന്ദു-ജൈന ദേവതകളുടെ ശില്പങ്ങള്‍, ഗ്രാമീണരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എന്നിവയെല്ലാം ഇവിടത്തെ ഭിത്തികളില്‍ കാണാം. ആദ്യത്തെ നിലയില്‍ത്തന്നെ ഗണേശ ശില്പം കാണാം. താഴേക്കു പോകുംതോറും വെള്ളത്തോടു ബന്ധപ്പെട്ട കാര്യങ്ങളും ചിത്രീകരിച്ചിരിക്കുന്നു.

വെളിച്ചമെത്തുന്ന രീതിയും വളരെ ആകര്‍ഷകമാണ്. മുകളിലെ നിലകളില്‍ കൂടുതലും താഴേക്കു വരുംതോറും കുറഞ്ഞും വരുന്ന വിധത്തിലാണ് വെളിച്ചം ഒഴുകിയെത്തുന്നത്. ഓരോ നിലയിലും മണ്ഡപങ്ങള്‍ക്കു മുകളില്‍ കൂരയുണ്ട്. പടികള്‍ തുറന്നിരിക്കുകയും ചെയ്യുന്നു. ഇരുളും വെളിച്ചവും തമ്മിലുള്ള ഒരുതരം കണ്ണുപൊത്തിക്കളി! ചൂടും കുളിരും ഇതേരീതിയില്‍ ഇടകലര്‍ന്നു വരുന്നുണ്ട്.

ഒരു വിധത്തില്‍ പറഞ്ഞാല്‍ സുഖദുഃഖ സമ്മിശ്രമായ ജീവിതത്തെ സൂചിപ്പിക്കുന്നതു കൂടിയാണ് സ്‌റ്റെപ് വെല്ലുകള്‍. ഏറ്റവും അടിത്തട്ടിലെത്തുമ്പോള്‍ ജലാശയങ്ങളുടെ കുളിര് മനസ്സിനെയും ശരീരത്തെയും ഒരുപോലെ പൊതിയുന്നു. തിരിച്ചു മുകളില്‍ എത്തുമ്പോള്‍ ചൂടും അതേ അളവില്‍ത്തന്നെ ആശ്വാസം പകരും. രാത്രി സമയത്ത് വിളക്കു വയ്ക്കാനുള്ള ചെരാതുകളും ഭിത്തികളില്‍ കാണാം.

പുരാവസ്തു വകുപ്പ് വേണ്ടത്ര ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ടെങ്കിലും സ്‌റ്റെപ് വെല്ലുകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അവബോധമില്ല. വിരലിലെണ്ണാവുന്നത്ര വിദേശികളെയും വളരെ കുറച്ച് നാട്ടുകാരെയും മാത്രമായിരുന്നു അവിടെ കണ്ടത്. പ്രശസ്തമായ പല നിര്‍മിതികളേക്കാളും വാസ്തു ശാസ്ത്രപരമായ പ്രാധാന്യം ഈ സ്‌റ്റെപ് വെല്ലുകള്‍ക്ക് ഉണ്ടെന്ന വസ്തുത പറയാതിരിക്കാനാകില്ല. യാത്രകളില്‍ താത്പര്യമുള്ളവര്‍, കുറഞ്ഞ പക്ഷം ആര്‍ക്കിടെക്ചറില്‍ താത്പര്യമുള്ളവര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വാസ്തുവിദ്യാ മാതൃകയാണ് രുദാബായ് സ്‌റ്റെപ് വെല്‍.

ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലാണ് രുദാബായ് സ്‌റ്റെപ് വെല്‍ സ്ഥസ്ഥിതി ചെയ്യുന്നത്. ഗാന്ധി നഗറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള അദാലജ് എന്ന ഗ്രാമത്തിലാണ് ഈ സ്‌റ്റെപ് വെല്‍. അഹമ്മദാബാദില്‍ നിന്ന് 18 കി. മീ അകലം മാത്രം. തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കാലുപര്‍. അടുത്തുതന്നെയുള്ള റാണി കി വാവ് സ്‌റ്റെപ് വെല്‍ യുനസ്‌കോ പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (33 minutes ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (59 minutes ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (1 hour ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (1 hour ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (2 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (2 hours ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (2 hours ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (2 hours ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (2 hours ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (2 hours ago)

Malayali Vartha Recommends