അഭ്യൂഹങ്ങൾക്ക് അവസാനം; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന്
അഭ്യുഹങ്ങൾക്ക് തിരശ്ശീലയിട്ട് കൊണ്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞടുപ്പ് തീയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ് നടത്തുക. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
തീയ്യതി തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്ത ശേഷമാണെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ അറിയിച്ചു. അസമിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഏപ്രിൽ ഒന്നിന്
കോവിഡിന് ഇടയ്ക്കും ബീഹാറിലെ വോട്ടെടുപ്പ് നടത്തിയത് അഭിമാന നേട്ടമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ ആണുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ഇടങ്ങളിലായി 18.86 കോടി വോട്ടർമാർ ആണുള്ളത്. മൊത്തം 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. കോവിഡ് കണക്കിലെടുത്ത് ഈ പ്രാവശ്യം ബൂത്തുകളുടെ എണ്ണം കൂട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പത്രിക നൽകാൻ സ്ഥാനാർത്ഥികൾക്കൊപ്പം രണ്ടുപേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. 80 വയസ്സിന് മുകളിൽ ഉള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് രോഗികൾക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഒരു മണിക്കൂർ വരെ പോളിങ് സമയം നീട്ടാം എന്നും കമ്മീഷൻ നിർദ്ദേശം നൽകി.
വീട് കയറിയുള്ള പ്രചാരണത്തിന് മൊത്തം അഞ്ചു പേർ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകി. ദീപക് മിശ്ര ഐ.പി.എസ്സാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിനകം നിയമിക്കും. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്ന തുക 30 8 ലക്ഷം രൂപയാണ്.
https://www.facebook.com/Malayalivartha