Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോട്ടോകൾ കാണിച്ച് നിരന്തരം ശല്യപ്പെടുത്തി: ഭയന്ന് വിറച്ച് വീട്ടിലേയ്ക്കുള്ള പെൺകുട്ടിയുടെ മടക്കയാത്രയിൽ മലപ്പുറത്ത് നിന്ന് യുവാവ് കെ സ്വിഫ്റ്റ് ബസിൽ കയറി: ഭക്ഷണം കഴിച്ച് പുറപ്പെട്ട വാഹനത്തിൽ നിന്ന് പിന്നീട് ഉയർന്നത് കൂട്ട നിലവിളി: പെൺകുട്ടിയുടെ നെഞ്ചിൽ കത്തി കുത്തി ഇറക്കിയ യുവാവ് ബസിന് പുറകിലേയ്ക്ക് പോയി സ്വയം കഴുത്തറുത്തു: കെ സ്വിഫ്റ്റ് ബസിലെ ആക്രമണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

05 MAY 2023 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കെ സ്വിഫ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്ന ഗൂഡല്ലൂർ സ്വദേശിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അക്രമി സ്വയം കഴുത്തറുത്തു. മൂന്നാറിൽ നിന്നും ബംഗളുരുവിലേയ്ക്ക് പോകുന്ന ബസിലാണ് ആക്രമണമുണ്ടായത്. ബസ് മലപ്പുറം വെണ്ണിയൂരിലെത്തിയപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിനാണ് കുത്തേറ്റത്. സംഭവശേഷം ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ കഴുത്തിനേറ്റ മുറിവിൽ നിന്ന് ചോര വാർന്ന് നില ഗുരുതരമായതോടെ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. യുവതിയെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം ആക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഗൂഡല്ലൂർ സ്വദേശിയായ സീതയെ സുനിൽ എന്നയാളാണ് കുത്തിപരിക്കേൽപ്പിച്ചത്. യുവതി അങ്കമാലിയിൽ നിന്നും പ്രതി മലപ്പുറം ജില്ലയിൽ നിന്നുമാണ് ബസിൽ കയറിയത്. ബസിൽ യാത്രക്കാരെല്ലാം തന്നെ ടിക്കറ്റ് റിസർവ് ചെയ്തവരായിരുന്നു. യുവാവിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഇരുവരുമായി വാക്കുതർക്കമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ബസിൽ ഉണ്ടായിട്ടില്ല എന്നാണ് സഹയാത്രികർ വ്യക്തമാക്കുന്നത്.

ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയ ശേഷം വീണ്ടും പുറപ്പെട്ടപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ബസിലെ പുറകിലെ സീറ്റിൽ നിന്നും യുവതി ഇരിക്കുന്ന സീറ്റിനടുത്തേയ്ക്ക് എത്തിയ സുനിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ബസിന് പുറകിലേയ്ക്ക് പോയി സ്വയം കഴുത്തറുത്തു. നാടകീയ സംഭവങ്ങൾ അരങ്ങേറിയതിന് പിന്നാലെ ബസിലെ യാത്രക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ നടുക്കത്തിലാണ് കുടുംബം.

 

അക്രമിയായ സുനിൽ സഹോദരിയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതിയുടെ സഹോദരൻ പ്രതികരിച്ചു. പേടിച്ചാണ് മകൾ വീട്ടിലേക്ക് പുറപ്പെട്ടതെന്നും, വരുന്നതിന് തൊട്ടുമുമ്പ് വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും യുവതിയുടെ അമ്മ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.മൂന്നാറിൽ നിന്നും ബംഗളുരുവിലേയ്ക്ക് പോകുന്ന ബസിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്‌തിട്ടുണ്ട്. യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

അതേ സമയം തന്നെ അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൃതദേഹം കഷണങ്ങളാക്കിയതായും റിപ്പോർട്ടുണ്ട്. അഖിൽ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേളാണ് ആതിര. അഖിലും ഇതേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്. യുവതിയെ കഴിഞ്ഞ മാസം 29 മുതലാണ് കാണാതായത്. തുടർന്ന് ഭർത്താവ് കാലടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആതിര അഖിലിനെ നിരവധി തവണ വിളിച്ചതായി കണ്ടെത്തി.

 

ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുമ്പൂർമുഴി വനത്തിൽ പരിശോധന നടത്തുകയായിരുന്നു. മറ്റൊരു സംഭവത്തിൽ കൊല്ലത്ത് ഭര്‍ത്താവിനെ ഭാര്യ മണ്‍വെട്ടികൊണ്ട് അടിച്ചുകൊന്നു. കുടുംബവഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ മണ്‍വെട്ടികൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. 

വെള്ളാര്‍വട്ടം സ്വദേശി സാജുവിനെ കൊലപ്പെടുത്തിയ ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നന്ദുഭവനില്‍ സാജുവാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നത്തെ തുടർന്ന് ഒന്നരവര്‍ഷമായി സാജുവും ഭാര്യ പ്രിയങ്കയും പിണങ്ങി കഴിയുകയായിരുന്നു. സാജുവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രിയങ്കയും രണ്ടു മക്കളും അര്‍‌ത്തിങ്ങലിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (8 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (21 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (26 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (37 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (52 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends