ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇടക്കിടെ ശാന്തം, ഇടക്ക് പൊട്ടിത്തെറി. അതാണിപ്പോൾ പശ്ചിമേഷ്യയിലെ അവസ്ഥ ഒരു വശത്ത് അമേരിക്കയുടെ കടുത്ത മുന്നറിയിപ്പ്...മറുവശത്ത് ഇറാന്റെ ഉറച്ച മറുപടി..."ഞങ്ങൾ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല."ഇത് വെറും വാക്കുകളുടെ യുദ്ധമാണോ?അതോ ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ഒരു പുതിയ സൈനിക ഏറ്റുമുട്ടലിന്റെ സൂചനയോ?
ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്ന അതീവ ഗുരുതരമായ സംഭവവികാസങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇറാനിലേക്ക് ഇതുവരെ കാണാത്തത്ര ശക്തമായ മുന്നറിയിപ്പ്. അതിന് ഇറാൻ നൽകിയ മറുപടിയും അതിലും കടുത്തത്. ചർച്ചയോ... യുദ്ധമോ...? ഈ ചോദ്യത്തിനുള്ള ഉത്തരം നിർണയിക്കുന്ന മണിക്കൂറുകളിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്.
ഇറാന്റെ ആണവ പദ്ധതി, അമേരിക്കയുടെ ഉപരോധങ്ങൾ, ഹോർമുസ് കടലിടുക്കിലെ സംഘർഷം, ഇസ്രായേലിന്റെ സുരക്ഷാ ആശങ്കകൾ, ഗൾഫ് മേഖലയിലെ സൈനിക വിന്യാസം, എണ്ണവിലയുടെ അനിശ്ചിതത്വം... എല്ലാം ഇപ്പോൾ ഒരേ നൂലിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഒരു തെറ്റായ തീരുമാനം പോലും മിഡിൽ ഈസ്റ്റിനെ വീണ്ടും വലിയ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതി വീണ്ടും വേഗത്തിലായെന്നാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആരോപിക്കുന്നത്. അതേസമയം ഇറാൻ പറയുന്നത് മറ്റൊന്നാണ്."ഞങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണ്. ആണവായുധം നിർമ്മിക്കാനല്ല." പക്ഷേ അമേരിക്ക അതിൽ വിശ്വസിക്കുന്നില്ല.
കാരണം, ഇറാൻ കൂടുതൽ അളവിൽ ഉയർന്ന ശുദ്ധതയുള്ള യൂറേനിയം സമ്പുഷ്ടീകരിച്ചെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ
പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നുങ്കിൽ കരാർ, അല്ലെങ്കിൽ പൂർണ കീഴടങ്ങൽ എന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തന്റെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ട്രംപ് അന്ത്യശാസനം നൽകിയത്.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും കരാർ ഉറപ്പാക്കുന്നതിനും തെഹ്റാൻ ഭരണകൂടത്തിന് ലഭിക്കുന്ന അവസാനത്തെ അവസരമാണിതെന്നും ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' (Truth Social) വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒന്നെങ്കിൽ പുതിയ കരാറിൽ ഒപ്പുവെക്കുക, അല്ലെങ്കിൽ പൂർണ്ണമായും യു.എസിന് മുന്നിൽ കീഴടങ്ങുക എന്നീ രണ്ട് ഓപ്ഷനുകളാണ് ട്രംപ് ഇറാന് മുന്നിൽ വെച്ചിരിക്കുന്നത്. അഞ്ച് മാസമായി തുടരുന്ന ഈ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇതിലൊന്ന് ഇറാൻ തിരഞ്ഞെടുക്കണമെന്നാണ് യു.എസ്. നിലപാട്.
അമേരിക്കയുടെ ലക്ഷ്യം വെറും ആണവ പദ്ധതി നിർത്തുക മാത്രമല്ല. അവർക്ക് നാല് പ്രധാന ആശങ്കകളുണ്ട്.
https://www.facebook.com/Malayalivartha






















