ഭക്തരെ തോല്‍പ്പിക്കാനിറങ്ങി തിരിച്ച ദേവസ്വം ബോര്‍ഡ് പാപ്പരാകുന്നു, വലിയ ലാഭത്തില്‍ നിന്നും കൊടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് അങ്കലാപ്പില്‍

ശബരിമലയിലെ വരുമാനക്കുറവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വിളറി പിടിപ്പിക്കുന്നു. ശബരിമല നടതുറന്നശേഷം ആകെ വരുമാനത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആദ്യ ആറു ദിവസത്തെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.34 കോടി കുറവുണ്ട്. ഒരു വര്‍ഷം കൊണ്ട് തിരുപ്പതിയില്‍ ലഭിക്കുന്ന നടവരുമാനമാണ് ഒരു മണ്ഡലകാലത്ത് ശബരിമലയില്‍ ലഭിക്കുന്നത്, ശരാശരി 170 കോടി.
സര്‍ക്കാരിന് ഒരു തീര്‍ഥാടന കാലത്ത് ലഭിക്കുന്നത് 1700 കോടിയോളം രൂപയാണ്. വാറ്റ്, പെട്രോള്‍, തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ഥാടകര്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയാണ് ഇത്രയധികം രൂപ ഖജനാവിലെത്തുന്നത്. തീര്‍ത്ഥാടകര്‍ കുറവായാല്‍ സര്‍ക്കാര്‍ വരുമാനത്തെയും കാര്യമായി ബാധിക്കും.
201718ല്‍ ശബരിമലയില്‍ നിന്നുള്‍പ്പെടെ ബോര്‍ഡിന്റെ ആകെ വരുമാനം 682 കോടി രൂപയാണ്. പെന്‍ഷന്‍ സ്ഥിരനിക്ഷേപ വിഹിതം നീക്കിവെച്ചത് ഉള്‍പ്പെടെ ചെലവ് 677 കോടി. ശബരിമലയിലെ ഇപ്പോഴത്തെ വരുമാനക്കുറവ് ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഈ പരിഭ്രമം സര്‍ക്കാരിനുണ്ട്. ശബരിമല നടതുറന്നശേഷം ഇതുവരെയുള്ള ആകെ വരുമാനത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആദ്യ ആറു ദിവസത്തെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.34 കോടി കുറവുണ്ട് ഇതാണിപ്പോള്‍ ആശങ്കയുളവാക്കുന്നതു.
ഓരോ മാസവും ചെലവിനുശേഷമുള്ള തുകയുടെ വിഹിതം ജീവനക്കാരുടെ പെന്‍ഷന്‍ സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാറുണ്ട്. നാലുമാസമായി തുക നിക്ഷേപിക്കുന്നില്ലെന്നാണ് വിവരം. ശബരിമല വിഷയങ്ങള്‍ക്കുമുമ്പേ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു ഇപ്പോള്‍ സ്ത്ഥിതി കൂടുതല്‍ ഗുരുതരമായിരുന്നു.
ഈ നില തുടര്‍ന്നാല്‍ ജീവനക്കാരുടെ ശമ്പള വിതരണം പ്രതിസന്ധിയിലാകും.കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പങ്കു വച്ചതും ഈ വികാരമായിരുന്നു. ഭക്തര്‍ക്കിടയിലെ ഭൂരിപക്ഷ വികാരം സര്‍ക്കാരിനെതിരാണെന്നു സി പി എം തിരിച്ചറിയുന്നതും ഈ പശ്ചാത്തലത്തിലാണ്. പെന്‍ഷന്‍ ഫണ്ടില്‍ തുകയുള്ളതിനാല്‍ മൂന്നോ നാലോ വര്‍ഷത്തേക്ക് പെന്‍ഷനെ ബാധിക്കില്ല. എന്നാല്‍, നിക്ഷേപവിഹിതം മുടങ്ങിയത് ഭാവിയില്‍ പ്രതിസന്ധിയുണ്ടാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ 20 ഗ്രൂപ്പുകളിലായി 1253 ക്ഷേത്രങ്ങളുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ടത് 6064 എണ്ണം മാത്രം. കഴിഞ്ഞകൊല്ലത്തെ വരുമാനത്തില്‍ ശബരിമലയിലെ വരവ് 330.43 കോടി. ഇതില്‍ 75 കോടി ശബരിമലയില്‍ത്തന്നെ ചെലവഴിച്ചു. ശബരിമല തീര്‍ഥാടനകാലത്ത് വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. സേവനങ്ങള്‍ക്ക് പണം നല്‍കണം. വാട്ടര്‍അതോറിറ്റിക്ക് നിലവില്‍ കോടികളുടെ കുടിശ്ശികയുണ്ട്. മറ്റ് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരുടെ താമസഭക്ഷണച്ചെലവും ബോര്‍ഡ് വഹിക്കണം. അരവണയുണ്ടാക്കാനും ഭാരിച്ച ചെലവാണ്. താത്കാലികക്കാര്‍ ഉള്‍പ്പെടെ 5250ഓളം ജീവനക്കാര്‍ക്ക് ശമ്പളത്തിനുമാത്രം മാസം വേണ്ടത് ശരാശരി 30 കോടി. ബോണസുള്‍പ്പെടെ 65 കോടി
പെന്‍ഷന് ഒരുവര്‍ഷം വേണ്ടത് 105 കോടി രൂപ. ശബരിമലയിലേക്ക് തീര്‍ഥാടകവരവ് കുറഞ്ഞത് അവിടുത്തെ വരുമാനത്തെ മാത്രമല്ല, മറ്റ് ക്ഷേത്രങ്ങളേയും ബാധിക്കും. മാല, കാവികറുപ്പ് വസ്ത്രങ്ങള്‍ തുടങ്ങിവയുടെ കച്ചവടം, മറ്റു വ്യാപാര മേഖലകള്‍ എന്നിവയ്ക്കും പ്രതികൂലമായി. ട്രാവല്‍ ഏജന്‍സികളുടെ ബുക്കിങ്ങുകള്‍ റദ്ദായത് ഗതാഗത മേഖലയേയും ക്ഷീണിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനവും ഇടിഞ്ഞു. മണ്ഡലകാലത്തു കെ എസ ര്‍ ടി സി വലിയ കളക്ഷനാണ് പ്രദീക്ഷിച്ചിരുന്നത്. അതും പ്രശ്‌നത്തിലായി.
ഭക്തര്‍ക്ക് കീഴടങ്ങാന്‍ ബോര്‍ഡ് നിര്ബന്ധിതരാകാനും കാരണം ഇത് തന്നെ.
"
https://www.facebook.com/Malayalivartha

























