ട്രാഫിക് നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി

സൗദിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. ഗതാഗത നിയമലംഘനത്തിന് ഇനിമുതല്‍ സൗദിയില്‍ വലിയ പിഴ ഒടുക്കേണ്ടിവരും.
ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് ഗുരുതരമായ അപകടങ്ങൾക്ക് കാരണക്കാരാകുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.
അപകടത്തിൽ ആളപായമോ അംഗഭംഗമോ ഉണ്ടായാൽ വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് ഇനി നാല് വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും
പരിക്കുകൾ ഭേദമാകുന്നതിനു 15 ദിവസം വരെ വേണ്ടിവരുന്ന അപകടങ്ങൾക്കു കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെയുമാണ് ശിക്ഷ.
അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും നിയമനടപടികൾ നേരിടേണ്ടി വരും. വേഗതയുടെ തോതനുസരിച്ച്150 മുതൽ 2000 റിയാൽ വരെ പിഴയിൽ വ്യത്യാസം വരും. നിയമ ലംഘനങ്ങൾക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ വീണ്ടെടുക്കുന്നതിന് 90 ദിവസത്തിനകം സമീപിക്കാത്തവരുടെ വാഹനങ്ങൾ ലേലത്തിൽ വിൽപ്പന നടത്തും.
ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറ് മാസം കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും പരിഷ്‌ക്കരിച്ച ട്രാഫിക് നിയമം വ്യക്തമാക്കുന്നു
https://www.facebook.com/Malayalivartha

























