ഖത്തർ ഒപെക്കില്‍ നിന്നും പിന്മാറുന്നു ; ഗൾഫ് രാജ്യങ്ങളുടെ ഉപരോധം തിരിച്ചടിയാകുമോ ?
ലോക രാജ്യങ്ങളുടെ എണ്ണ കയറ്റുമതി കൂട്ടായ്മയായ ഒപെക്കില്‍ നിന്നും ഖത്തർ പിന്മാറാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്തവര്‍ഷം ആരംഭത്തോടെ ഒപെക്കിൽ നിന്നും പൂർണ്ണമായും പിന്മാറുമെന്ന് ഖത്തര്‍ പെട്രോളിയം മന്ത്രി സാദ് അല്‍ കാബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രകൃതി വാതക ഉത്പാദന മേഖല കൂടുതല്‍ വികസിപ്പിക്കാനും ഉത്പദാനം വര്‍ഷത്തില്‍ 7.7 കോടി ടണ്ണില്‍ നിന്ന് 11.1 കോടി ടണ്ണാക്കി അടുത്ത വര്‍ഷത്തോടെ ഉയര്‍ത്താന്‍ തീരുമാനിച്ചതായും മന്ത്രി ദോഹയില്‍ പറഞ്ഞു. ഡിസംബര്‍ ഒൻപതിന് ഒപെക് രാജ്യങ്ങളുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ഖത്തര്‍ ഔദ്യോഗിക തീരുനമെടുക്കുമെന്നാണ് കരുതുന്നത്.
അന്തരാരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2019 ജനുവരിയിൽ തീരുമാനം നടപ്പിലായേക്കും എന്നാണ് പ്രാഥമിക വിവരം. ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍. നിലവിൽ 600,000 ബാരല്‍ എണ്ണയോളം ഖത്തര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
1961ല്‍ ആണ് ഖത്തര്‍ ഒപെക്കില്‍ അംഗമാകുന്നത്.എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക്ക് കൂട്ടായ്മയിലുള്ളത്. സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ പ്രതിരോധം ഏര്‍പ്പെടുത്തിയ അവസ്ഥയിലാണ് ഖത്തര്‍ ഇങ്ങനെയൊരു തീരുമാനം കെെക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha