മാനുകളെ വേട്ടയാടി കൊന്നതിനു വിചിത്ര ശിക്ഷ വിധിച്ച് കോടതി
മുസൂറിയിൽ നൂറിലധികം മാനുകളെ വേട്ടയാടിയ വേട്ടക്കാരന് പതിവ് തെറ്റിച്ച് വിചിത്രമായ ശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. അമേരിക്കയിലെ മുസൂറിയിലെ ഡേവിഡ് ബെറി എന്നയാളെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് .തുടർന്ന് മാസത്തിലൊരിക്കല്‍ വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ച 'ബാംബി' എന്ന കാര്‍ട്ടൂണ്‍ സിനിമ കാണണമെന്നായിരുന്നു കോടതി വിധി പറഞ്ഞത് . ഇതിനുപുറമേ രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയും വിധിച്ചു.
മാനുകളെ വേട്ടയാടി ബലിയാടാക്കിയതിന് പിന്നാലെ അവയുടെ തല മാത്രം ഡേവിഡ് എടുക്കും.
ഇയാള്‍ നൂറിലധികം മാനുകളെയാണ് വേട്ടയാടിയിട്ടുള്ളതെന്ന് കുറ്റസമ്മതത്തില്‍ പറഞ്ഞു.
1942ല്‍ വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ച ബാംബി, വേട്ടക്കാരനാല്‍ അമ്മ നഷ്ട്ടപ്പെട്ട മാന്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ്. ശിക്ഷ തീരുന്നത് വരെ മാസത്തിലൊരിക്കല്‍ ഈ ചിത്രം കാണാനാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് പുറമെ അനധികൃതമായി ആയുധം കൈവശം വച്ചതിനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്
ഇത് ആദ്യമായാണ് മിസൗറിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയധികം മാനുകളെ വേട്ടയാടിയതിന് ഒരാളെ കസ്റ്റഡിയിലെടുക്കുന്നത് . മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ആഗസ്റ്റിലായിരുന്നു ഡേവിഡിനെ പോലീസ് കസ്റ്റഡിയിലെടുത്തത് .എന്നാല്‍ ഇയാള്‍ വേട്ടയാടിയ മാനുകളുടെ എണ്ണം ഇനിയും വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha