മലയാളികളടക്കമുള്ള വിദേശികൾക്ക് വീണ്ടും തിരിച്ചടി ! ; മൂന്ന് തസ്തികകളിൽ കൂടി പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയം

ഒമാനിലെ മൂന്ന് തസ്തികകളിൽ പൂർണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാൻ ആരോഗ്യ മന്ത്രാലയം. ന്യുട്രീഷനിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, എക്‌സ് റേ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. ഈ തസ്തികകളിൽ പ്രവർത്തിക്കുന്ന മലയാളികളടക്കമുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.
നിയമനങ്ങൾക്കായി സ്വദേശികളിൽ നിന്നു സർക്കാർ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഡിസംബർ 30നും ജനുവരി പത്തിനും ഇടയിൽ ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. ആരോഗ്യ മന്ത്രാലയത്തിൽ പല തസ്തികകളിൽ നിന്നും വിദേശികളെ ഒഴിവാക്കുകയാണ്. നഴ്സിങ് മേഖലയിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നഴ്സിങ് പഠനം കഴിഞ്ഞെത്തുന്ന സ്വദേശി യുവതീ യുവാക്കളെ നിയമിക്കുന്നതിനനുസരിച്ച് വിദേശികളെ ഒഴിവാക്കുന്നു.
ഒമാനിലെ വിവിധ സർവകലാശാലകളിൽ നിന്നും വിദേശത്തു നിന്നും പഠനം പൂർത്തിയാക്കി ധാരാളം സ്വദേശികൾ നഴ്സിങ് രംഗത്ത് എത്തുന്നുണ്ട്. ഇവർക്കു പ്രത്യേക പരിശീലനവും നൽകുന്നു. ഡ്രൈവിങ് മേഖലയിലും വിദേശികളെ ഏറെക്കുറെ ഒഴിവാക്കി. ഹെവി വാഹനങ്ങൾ ഓടിക്കാൻ മാത്രമാണ് നിലവിൽ വീസ നൽകുന്നത്.
https://www.facebook.com/Malayalivartha

























