കുതിരലായത്തിലെ 48 തൊഴിലാളികള്‍ ചായ കുടിച്ച ശേഷം കുഴഞ്ഞു വീണു.... ഭക്ഷ്യ വിഷബാധയെന്ന് സംശയിച്ചെങ്കിലും അന്വേഷണത്തിൽ കണ്ടെത്തിയത് മറ്റൊന്ന്; ഞെട്ടലോടെ അധികൃതർ
ചായകുടിച്ച ശേഷം കുതിരലായത്തിലെ 48 തൊഴിലാളികള്‍ കുഴഞ്ഞുവീണ സംഭവത്തിന്റെ പിന്നാമ്പുറ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ദുബായ് പൊലീസ്. കുതിരലായത്തിലെ ജോലിക്കാരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചതാണ് ഒരുമിച്ച് മയങ്ങി വീഴാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യം ഞങ്ങള്‍ കരുതിയത് ഇത് ഭക്ഷ്യവിഷബാധ ആയിരിക്കുമെന്നാണ്. എന്നാല്‍ പിന്നീടാണ് കാര്യം വ്യക്തമായത്. കുതിരലായത്തിലെ ജോലിക്കാരില്‍ ഒരാള്‍ കുതിരകള്‍ക്ക് നല്‍കുന്ന വേദനസംഹാരി ക്ലിനിക്കില്‍ നിന്നെടുത്ത് ചായയില്‍ കലര്‍ത്തുകയായിരുന്നു. - എബ്തിസാം അല്‍ അബ്ദോലി വിശദമാക്കി. മയങ്ങി വീണ 48പേര്‍ക്കും റഷീദ് ആശുപത്രിയിലായിരുന്നു ചികിത്സ നല്‍കിയത്. ഇത് വളരെ അപൂര്‍വ്വമായ ഒരി കേസായിരുന്നു. കഫറ്റീരിയയില്‍ ചായകുടിച്ച തൊഴിലാളികള്‍ കുതിരലായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മയങ്ങി വീഴുകയായിരുന്നു.
ജോലിക്കാരുടെ ശരീരത്തില്‍ നിന്ന് 112ഓളം സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. കൂടാതെ വാട്ടര്‍ ടാങ്ക്, പാല്‍, ചായപ്പാത്രം, എന്നിവിടങ്ങളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചും പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ വിഷമയമുള്ള ഒരു പദാര്‍ത്ഥങ്ങളും ഇതില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവം നടക്കുന്നതിന് മൂന്നാഴ്ചകള്‍ക്ക് മുന്‍പ് കുതിരലായത്തില്‍ നിന്ന് വേദനസംഹാരിയുടെ ഒരു ബോട്ടില്‍ നഷ്ടമായിരുന്നു. എന്നാല്‍ ഇക്കാര്യം ആരും അധികൃതരെ അറിയിച്ചില്ലെന്നും എബ്തിസാം അല്‍ അബ്ദോലി കൂട്ടിച്ചേര്‍ത്തു. കുതിരകള്‍ക്ക് നല്‍കാനായി എത്തിച്ച വേദനസംഹാരി ഉറുഗ്വേയില്‍ നിന്നാണ് എത്തിച്ചതാണെന്ന് കുതിരലായത്തിലെ ഡോക്ടര്‍ പറഞ്ഞു. ദുബായ് ഫെസ്റ്റിവെല്‍ സിറ്റിയില്‍ നടന്ന പന്ത്രണ്ടാമത് ഇന്റര്‍നാഷണല്‍ സിംപോസിയത്തില്‍ സംസാരിക്കവെയാണ് സ്പെഷ്യലൈസ്ഡ് ഫോറന്‍സിക് സെക്ഷന്‍ ഡയറക്ടര്‍ എബ്റ്റിസം അല്‍ അബ്ദോലി ഇക്കാര്യത്തെ കുറിച്ച് വിശദീകരിച്ചത്.
https://www.facebook.com/Malayalivartha