Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

'അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.....' ഹൃദയംനുറുങ്ങും കുറിപ്പുമായി ഫൈസൽ കണ്ണോത്ത്

08 AUGUST 2020 03:54 PM IST
മലയാളി വാര്‍ത്ത

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും കുടുംബങ്ങൾക്ക് പിന്തുണ അറിയിച്ചും പരുക്കേറ്റവർക്ക് പ്രാർഥനയോടെയും ഒപ്പം രക്‌സപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രശംസ നൽകിയും ഒത്തിരിയേറെ മലയാളികളാണ് രംഗത്ത് എത്തിയത്. ഇതേതുടർന്ന് മലയാളി യുഎഇയിലെ സാമൂഹിക പ്രവർത്തകൻ കോഴിക്കോട് പയ്യോളി സ്വദേശി ഫൈസൽ കണ്ണോത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രവാസ ജീവിതത്തിന്റെ തീവ്രത വെളിപ്പെടുത്തുകയാണ്. നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്ക് ഏതൊരു പ്രവാസിക്കും ഏറ്റവും പ്രിയപ്പെട്ട യാത്രയാണ്. ആ സ്വപ്നയാത്ര ദുരന്തത്തിലൂടെ അവസാനിക്കുമ്പോൾ, പ്രവാസ ലോകം മുഴുവൻ തേങ്ങുന്നു' എന്നും അദ്ദേഹം കുറിക്കുകയുണ്ടായി. 


ഫൈസലിന്റെ കുറിപ്പ് വായിക്കാം:

പലവിധ ആവശ്യങ്ങൾക്കായി പിറന്ന മണ്ണിലേക്ക്‌ തിരികെ വന്നവരായിരുന്നു അവർ.അവരിൽ ഗർഭിണികളുണ്ട്, ‌ പ്രായമായവരുണ്ട്, ‌ അസുഖബാധിതരുണ്ട്, ‌ ജോലി നഷ്ടപെട്ട്‌ തിരികെ വരുന്നവരുണ്ട്,‌ വലിയ സ്വ്പ്നങ്ങളുമായി ദുബായിലെത്തി കോവിഡ്‌ എന്ന മഹാരിക്കിടയിൽ എല്ലാം സ്വ്പ്നങ്ങളും തകർന്ന് തിരിച്ചു വരാൻ വിമാന ടിക്കറ്റിന് പൈസ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ആരെങ്കിലുമൊക്കെ ടിക്കറ്റ്‌ എടുത്തുകൊടുത്തതിനാൽ യാത്ര പുറപ്പെട്ടവരുണ്ട്‌, കുട്ടികളുണ്ട്‌, കുടുംബവുമായി വന്നവരുണ്ട്‌, മറ്റ്‌ ആവശ്യങ്ങൾക്കായി നാട്ടിലേക്ക്‌ വന്നവരുണ്ട് ‌, നാട്ടിലേക്ക്‌ എത്തുവാനുള്ള ആഗ്രഹവുമായി നാളുകളായി എംബസിയുടെ വിളിയും കാത്ത്‌ ഇരുന്നവരാണിവർ.

"ഏതാനും നിമിഷങ്ങൾക്കകം കാലിക്കറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാന്റ്‌ ചെയ്യുന്നതായിരിക്കും " – ഈ ഒരു അറിയിപ്പ്‌‌ വന്നുകഴിഞ്ഞാൽ പിറന്ന മണ്ണിലേക്ക്‌ തിരികെ കാലുകുത്തുന്നതിന്റെ ആവേശത്തിലായിരിക്കും യാത്രക്കാരിൽ ബഹുഭൂരിഭാഗം ആളുകളുടേയും മനസ്സ്‌, ലാന്‍ഡിങ്‌ ശ്രമത്തിനിടയിൽ വിമാനം വീണ്ടുമൊന്ന് പറന്നുയർന്നാൽ, അപ്പോൾ തുടങ്ങും വേവലാതി– എന്താ ഇറങ്ങാത്തെ? എന്തെങ്കിലും പ്രയാസമുണ്ടോ എന്ന് ചിന്തിച്ച്‌ ചുറ്റും നോക്കും."ഇല്ല "

കുഴപ്പമൊന്നുമില്ല, ലാൻഡ്‌ ചെയ്യാൻ സിഗ്നൽ കിട്ടിയിട്ടുണ്ടാവില്ല എന്ന് മനസ്സിനോട്‌ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നാലും ഭീതി ഒഴിവാകാത്ത മനസ്സ്‌ പതുക്കെ പ്രാർത്ഥനയിലേയ്ക്ക്‌ കടക്കും. അതിനിടയിൽ ജനവാതിലിനിടയിലൂടെ പുറത്തേക്കൊന്നു നോക്കും. ഏറ്റവും അറ്റത്തെ സീറ്റാണെങ്കിൽ അടുത്തിരിക്കുന്നവനെ ശല്യപ്പെടുത്താതെ കഴുത്ത്‌ നീട്ടി രണ്ട്‌ വശത്തുമുള്ള ജനവാതിലിലൂടെ നോക്കാൻ ശ്രമിക്കും. രാത്രിയാണെങ്കിൽ നക്ഷ്ത്രങ്ങൾ പോലെ കാണുന്ന താഴെത്തെ വീടുകളിൽ വെളിച്ചം കണ്ടാൽ അൽപം സമാധാനമാവും.

വിമാനം വായുവിൽ ഒന്നു നിൽക്കുന്നുവെന്ന് തോന്നും. പിന്നെ പതുക്കെ താഴുന്നതും 'പ്ധോം' എന്ന ശബ്ദത്തോടെ ലാൻഡ്‌ ചെയ്ത്‌, ഒന്നു സ്പീഡ്‌ കൂട്ടി, പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ ചെയ്ത്‌ പതുക്കെ മുന്നോട്ടു പോയി നിർത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കും. ഇങ്ങനെ കാത്തിരുന്നവരാണ് ലാൻഡ് ചെയ്തിട്ടും മുപ്പത്‌ അടി താഴ്ചയിലേക്ക്‌ വീണത്‌..!

ആ വീഴ്ചയിൽ പ്രിയപ്പെട്ടവരിൽ പലരുടേയും യാത്ര അവിടെ അവസാനിക്കുകയായിരുന്നു. പലരും ഇപ്പോഴും ആശുപത്രികളിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടം നടത്തികൊണ്ടിരിക്കുന്നു. പലർക്കും ഇതുമൊരു സ്വപ്നമായി തോന്നുന്നു. അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.

പ്രവാസികള്‍ കടൽ കടന്ന് പോയാൽ വർഷങ്ങൾ കഴിഞ്ഞ്‌ തിരികെ വരുന്നവരാണ്.എന്നാൽ തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പും പറയാൻ കഴിയാത്തവരുമാണ് പ്രവാസികളെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു, കരിപ്പൂർ വിമാന ദുരന്തം.

നാട്‌ മറക്കില്ല ഓഗസ്റ്റ് -07-2020. കരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക്‌ എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവൻ മറന്നും അപകട സ്ഥലത്ത്‌ രക്ഷാപ്രവർത്തനം നടത്തിയവർക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
പെട്ടിമുടിയിൽ ദുരന്തം നടന്നു ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ സാധിച്ചത്. അതു വരെ എല്ലാ സഹായവും ചെയ്തത് ഇടമലക്കുടിയിൽ നിന്നുള്ള ജനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളുമാണ്.
ദുരന്തകാലത്തും ഇത്തരം അനുഭവങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏവർക്കും ആദരവോടെ പ്രണാമം.
അന്തരിച്ചവർക്ക് ആദരാഞ്ജലികൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (1 hour ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (2 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (2 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (2 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (2 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (3 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (3 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (4 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (4 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (4 hours ago)

Malayali Vartha Recommends