Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

'അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.....' ഹൃദയംനുറുങ്ങും കുറിപ്പുമായി ഫൈസൽ കണ്ണോത്ത്

08 AUGUST 2020 03:54 PM IST
മലയാളി വാര്‍ത്ത

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും കുടുംബങ്ങൾക്ക് പിന്തുണ അറിയിച്ചും പരുക്കേറ്റവർക്ക് പ്രാർഥനയോടെയും ഒപ്പം രക്‌സപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രശംസ നൽകിയും ഒത്തിരിയേറെ മലയാളികളാണ് രംഗത്ത് എത്തിയത്. ഇതേതുടർന്ന് മലയാളി യുഎഇയിലെ സാമൂഹിക പ്രവർത്തകൻ കോഴിക്കോട് പയ്യോളി സ്വദേശി ഫൈസൽ കണ്ണോത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രവാസ ജീവിതത്തിന്റെ തീവ്രത വെളിപ്പെടുത്തുകയാണ്. നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്ക് ഏതൊരു പ്രവാസിക്കും ഏറ്റവും പ്രിയപ്പെട്ട യാത്രയാണ്. ആ സ്വപ്നയാത്ര ദുരന്തത്തിലൂടെ അവസാനിക്കുമ്പോൾ, പ്രവാസ ലോകം മുഴുവൻ തേങ്ങുന്നു' എന്നും അദ്ദേഹം കുറിക്കുകയുണ്ടായി. 


ഫൈസലിന്റെ കുറിപ്പ് വായിക്കാം:

പലവിധ ആവശ്യങ്ങൾക്കായി പിറന്ന മണ്ണിലേക്ക്‌ തിരികെ വന്നവരായിരുന്നു അവർ.അവരിൽ ഗർഭിണികളുണ്ട്, ‌ പ്രായമായവരുണ്ട്, ‌ അസുഖബാധിതരുണ്ട്, ‌ ജോലി നഷ്ടപെട്ട്‌ തിരികെ വരുന്നവരുണ്ട്,‌ വലിയ സ്വ്പ്നങ്ങളുമായി ദുബായിലെത്തി കോവിഡ്‌ എന്ന മഹാരിക്കിടയിൽ എല്ലാം സ്വ്പ്നങ്ങളും തകർന്ന് തിരിച്ചു വരാൻ വിമാന ടിക്കറ്റിന് പൈസ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ആരെങ്കിലുമൊക്കെ ടിക്കറ്റ്‌ എടുത്തുകൊടുത്തതിനാൽ യാത്ര പുറപ്പെട്ടവരുണ്ട്‌, കുട്ടികളുണ്ട്‌, കുടുംബവുമായി വന്നവരുണ്ട്‌, മറ്റ്‌ ആവശ്യങ്ങൾക്കായി നാട്ടിലേക്ക്‌ വന്നവരുണ്ട് ‌, നാട്ടിലേക്ക്‌ എത്തുവാനുള്ള ആഗ്രഹവുമായി നാളുകളായി എംബസിയുടെ വിളിയും കാത്ത്‌ ഇരുന്നവരാണിവർ.

"ഏതാനും നിമിഷങ്ങൾക്കകം കാലിക്കറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാന്റ്‌ ചെയ്യുന്നതായിരിക്കും " – ഈ ഒരു അറിയിപ്പ്‌‌ വന്നുകഴിഞ്ഞാൽ പിറന്ന മണ്ണിലേക്ക്‌ തിരികെ കാലുകുത്തുന്നതിന്റെ ആവേശത്തിലായിരിക്കും യാത്രക്കാരിൽ ബഹുഭൂരിഭാഗം ആളുകളുടേയും മനസ്സ്‌, ലാന്‍ഡിങ്‌ ശ്രമത്തിനിടയിൽ വിമാനം വീണ്ടുമൊന്ന് പറന്നുയർന്നാൽ, അപ്പോൾ തുടങ്ങും വേവലാതി– എന്താ ഇറങ്ങാത്തെ? എന്തെങ്കിലും പ്രയാസമുണ്ടോ എന്ന് ചിന്തിച്ച്‌ ചുറ്റും നോക്കും."ഇല്ല "

കുഴപ്പമൊന്നുമില്ല, ലാൻഡ്‌ ചെയ്യാൻ സിഗ്നൽ കിട്ടിയിട്ടുണ്ടാവില്ല എന്ന് മനസ്സിനോട്‌ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നാലും ഭീതി ഒഴിവാകാത്ത മനസ്സ്‌ പതുക്കെ പ്രാർത്ഥനയിലേയ്ക്ക്‌ കടക്കും. അതിനിടയിൽ ജനവാതിലിനിടയിലൂടെ പുറത്തേക്കൊന്നു നോക്കും. ഏറ്റവും അറ്റത്തെ സീറ്റാണെങ്കിൽ അടുത്തിരിക്കുന്നവനെ ശല്യപ്പെടുത്താതെ കഴുത്ത്‌ നീട്ടി രണ്ട്‌ വശത്തുമുള്ള ജനവാതിലിലൂടെ നോക്കാൻ ശ്രമിക്കും. രാത്രിയാണെങ്കിൽ നക്ഷ്ത്രങ്ങൾ പോലെ കാണുന്ന താഴെത്തെ വീടുകളിൽ വെളിച്ചം കണ്ടാൽ അൽപം സമാധാനമാവും.

വിമാനം വായുവിൽ ഒന്നു നിൽക്കുന്നുവെന്ന് തോന്നും. പിന്നെ പതുക്കെ താഴുന്നതും 'പ്ധോം' എന്ന ശബ്ദത്തോടെ ലാൻഡ്‌ ചെയ്ത്‌, ഒന്നു സ്പീഡ്‌ കൂട്ടി, പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ ചെയ്ത്‌ പതുക്കെ മുന്നോട്ടു പോയി നിർത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കും. ഇങ്ങനെ കാത്തിരുന്നവരാണ് ലാൻഡ് ചെയ്തിട്ടും മുപ്പത്‌ അടി താഴ്ചയിലേക്ക്‌ വീണത്‌..!

ആ വീഴ്ചയിൽ പ്രിയപ്പെട്ടവരിൽ പലരുടേയും യാത്ര അവിടെ അവസാനിക്കുകയായിരുന്നു. പലരും ഇപ്പോഴും ആശുപത്രികളിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടം നടത്തികൊണ്ടിരിക്കുന്നു. പലർക്കും ഇതുമൊരു സ്വപ്നമായി തോന്നുന്നു. അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.

പ്രവാസികള്‍ കടൽ കടന്ന് പോയാൽ വർഷങ്ങൾ കഴിഞ്ഞ്‌ തിരികെ വരുന്നവരാണ്.എന്നാൽ തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പും പറയാൻ കഴിയാത്തവരുമാണ് പ്രവാസികളെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു, കരിപ്പൂർ വിമാന ദുരന്തം.

നാട്‌ മറക്കില്ല ഓഗസ്റ്റ് -07-2020. കരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക്‌ എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവൻ മറന്നും അപകട സ്ഥലത്ത്‌ രക്ഷാപ്രവർത്തനം നടത്തിയവർക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
പെട്ടിമുടിയിൽ ദുരന്തം നടന്നു ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ സാധിച്ചത്. അതു വരെ എല്ലാ സഹായവും ചെയ്തത് ഇടമലക്കുടിയിൽ നിന്നുള്ള ജനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളുമാണ്.
ദുരന്തകാലത്തും ഇത്തരം അനുഭവങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏവർക്കും ആദരവോടെ പ്രണാമം.
അന്തരിച്ചവർക്ക് ആദരാഞ്ജലികൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (41 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

Malayali Vartha Recommends