Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...

'അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.....' ഹൃദയംനുറുങ്ങും കുറിപ്പുമായി ഫൈസൽ കണ്ണോത്ത്

08 AUGUST 2020 03:54 PM IST
മലയാളി വാര്‍ത്ത

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും കുടുംബങ്ങൾക്ക് പിന്തുണ അറിയിച്ചും പരുക്കേറ്റവർക്ക് പ്രാർഥനയോടെയും ഒപ്പം രക്‌സപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രശംസ നൽകിയും ഒത്തിരിയേറെ മലയാളികളാണ് രംഗത്ത് എത്തിയത്. ഇതേതുടർന്ന് മലയാളി യുഎഇയിലെ സാമൂഹിക പ്രവർത്തകൻ കോഴിക്കോട് പയ്യോളി സ്വദേശി ഫൈസൽ കണ്ണോത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രവാസ ജീവിതത്തിന്റെ തീവ്രത വെളിപ്പെടുത്തുകയാണ്. നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്ക് ഏതൊരു പ്രവാസിക്കും ഏറ്റവും പ്രിയപ്പെട്ട യാത്രയാണ്. ആ സ്വപ്നയാത്ര ദുരന്തത്തിലൂടെ അവസാനിക്കുമ്പോൾ, പ്രവാസ ലോകം മുഴുവൻ തേങ്ങുന്നു' എന്നും അദ്ദേഹം കുറിക്കുകയുണ്ടായി. 


ഫൈസലിന്റെ കുറിപ്പ് വായിക്കാം:

പലവിധ ആവശ്യങ്ങൾക്കായി പിറന്ന മണ്ണിലേക്ക്‌ തിരികെ വന്നവരായിരുന്നു അവർ.അവരിൽ ഗർഭിണികളുണ്ട്, ‌ പ്രായമായവരുണ്ട്, ‌ അസുഖബാധിതരുണ്ട്, ‌ ജോലി നഷ്ടപെട്ട്‌ തിരികെ വരുന്നവരുണ്ട്,‌ വലിയ സ്വ്പ്നങ്ങളുമായി ദുബായിലെത്തി കോവിഡ്‌ എന്ന മഹാരിക്കിടയിൽ എല്ലാം സ്വ്പ്നങ്ങളും തകർന്ന് തിരിച്ചു വരാൻ വിമാന ടിക്കറ്റിന് പൈസ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ആരെങ്കിലുമൊക്കെ ടിക്കറ്റ്‌ എടുത്തുകൊടുത്തതിനാൽ യാത്ര പുറപ്പെട്ടവരുണ്ട്‌, കുട്ടികളുണ്ട്‌, കുടുംബവുമായി വന്നവരുണ്ട്‌, മറ്റ്‌ ആവശ്യങ്ങൾക്കായി നാട്ടിലേക്ക്‌ വന്നവരുണ്ട് ‌, നാട്ടിലേക്ക്‌ എത്തുവാനുള്ള ആഗ്രഹവുമായി നാളുകളായി എംബസിയുടെ വിളിയും കാത്ത്‌ ഇരുന്നവരാണിവർ.

"ഏതാനും നിമിഷങ്ങൾക്കകം കാലിക്കറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാന്റ്‌ ചെയ്യുന്നതായിരിക്കും " – ഈ ഒരു അറിയിപ്പ്‌‌ വന്നുകഴിഞ്ഞാൽ പിറന്ന മണ്ണിലേക്ക്‌ തിരികെ കാലുകുത്തുന്നതിന്റെ ആവേശത്തിലായിരിക്കും യാത്രക്കാരിൽ ബഹുഭൂരിഭാഗം ആളുകളുടേയും മനസ്സ്‌, ലാന്‍ഡിങ്‌ ശ്രമത്തിനിടയിൽ വിമാനം വീണ്ടുമൊന്ന് പറന്നുയർന്നാൽ, അപ്പോൾ തുടങ്ങും വേവലാതി– എന്താ ഇറങ്ങാത്തെ? എന്തെങ്കിലും പ്രയാസമുണ്ടോ എന്ന് ചിന്തിച്ച്‌ ചുറ്റും നോക്കും."ഇല്ല "

കുഴപ്പമൊന്നുമില്ല, ലാൻഡ്‌ ചെയ്യാൻ സിഗ്നൽ കിട്ടിയിട്ടുണ്ടാവില്ല എന്ന് മനസ്സിനോട്‌ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നാലും ഭീതി ഒഴിവാകാത്ത മനസ്സ്‌ പതുക്കെ പ്രാർത്ഥനയിലേയ്ക്ക്‌ കടക്കും. അതിനിടയിൽ ജനവാതിലിനിടയിലൂടെ പുറത്തേക്കൊന്നു നോക്കും. ഏറ്റവും അറ്റത്തെ സീറ്റാണെങ്കിൽ അടുത്തിരിക്കുന്നവനെ ശല്യപ്പെടുത്താതെ കഴുത്ത്‌ നീട്ടി രണ്ട്‌ വശത്തുമുള്ള ജനവാതിലിലൂടെ നോക്കാൻ ശ്രമിക്കും. രാത്രിയാണെങ്കിൽ നക്ഷ്ത്രങ്ങൾ പോലെ കാണുന്ന താഴെത്തെ വീടുകളിൽ വെളിച്ചം കണ്ടാൽ അൽപം സമാധാനമാവും.

വിമാനം വായുവിൽ ഒന്നു നിൽക്കുന്നുവെന്ന് തോന്നും. പിന്നെ പതുക്കെ താഴുന്നതും 'പ്ധോം' എന്ന ശബ്ദത്തോടെ ലാൻഡ്‌ ചെയ്ത്‌, ഒന്നു സ്പീഡ്‌ കൂട്ടി, പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ ചെയ്ത്‌ പതുക്കെ മുന്നോട്ടു പോയി നിർത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കും. ഇങ്ങനെ കാത്തിരുന്നവരാണ് ലാൻഡ് ചെയ്തിട്ടും മുപ്പത്‌ അടി താഴ്ചയിലേക്ക്‌ വീണത്‌..!

ആ വീഴ്ചയിൽ പ്രിയപ്പെട്ടവരിൽ പലരുടേയും യാത്ര അവിടെ അവസാനിക്കുകയായിരുന്നു. പലരും ഇപ്പോഴും ആശുപത്രികളിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടം നടത്തികൊണ്ടിരിക്കുന്നു. പലർക്കും ഇതുമൊരു സ്വപ്നമായി തോന്നുന്നു. അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.

പ്രവാസികള്‍ കടൽ കടന്ന് പോയാൽ വർഷങ്ങൾ കഴിഞ്ഞ്‌ തിരികെ വരുന്നവരാണ്.എന്നാൽ തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പും പറയാൻ കഴിയാത്തവരുമാണ് പ്രവാസികളെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു, കരിപ്പൂർ വിമാന ദുരന്തം.

നാട്‌ മറക്കില്ല ഓഗസ്റ്റ് -07-2020. കരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക്‌ എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവൻ മറന്നും അപകട സ്ഥലത്ത്‌ രക്ഷാപ്രവർത്തനം നടത്തിയവർക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
പെട്ടിമുടിയിൽ ദുരന്തം നടന്നു ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ സാധിച്ചത്. അതു വരെ എല്ലാ സഹായവും ചെയ്തത് ഇടമലക്കുടിയിൽ നിന്നുള്ള ജനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളുമാണ്.
ദുരന്തകാലത്തും ഇത്തരം അനുഭവങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏവർക്കും ആദരവോടെ പ്രണാമം.
അന്തരിച്ചവർക്ക് ആദരാഞ്ജലികൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ മാറ്റമില്ല.  (31 minutes ago)

രഹസ്യവിവരത്തെ തുടർന്ന് പരിശോധന... എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി...  (47 minutes ago)

. കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്  (1 hour ago)

വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

മെഡൽത്തിളക്കത്തോടെ ഇന്ത്യ....  (1 hour ago)

ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ  (1 hour ago)

യുവാവിന് ദാരുണാന്ത്യം  (1 hour ago)

മലപ്പുറത്ത് പറന്നിറങ്ങി പോപ്പുലര്‍ഫ്രണ്ടിന്റെ 67 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് !! പിണറായി പോലീസിനും മുട്ടിടിക്കുന്ന മഞ്ചേരിയിലെ 24 ഏക്കറിലെ പിഎഫ്‌ഐ കോട്ട ഗ്രീന്‍ വാലി  (1 hour ago)

സഹിക്കാനാവാതെ ... കൂട്ടുകാരന്‍ വീട്ടില്‍ പറയാതെയാണ് വിദേശത്തുനിന്നു വരുന്നത്. അതുകൊണ്ട് പോകണമെന്നു പറഞ്ഞാണ്  (2 hours ago)

പുതിയ വന്ദേഭാരത് എക്‌സ്പ്രസിൽ അടുത്ത പത്തു ദിവസത്തേക്കുള്ള  (2 hours ago)

ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു...  (2 hours ago)

ഭക്തർ സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​...  (3 hours ago)

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം  (3 hours ago)

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (4 hours ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (4 hours ago)

Malayali Vartha Recommends