Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

'അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.....' ഹൃദയംനുറുങ്ങും കുറിപ്പുമായി ഫൈസൽ കണ്ണോത്ത്

08 AUGUST 2020 03:54 PM IST
മലയാളി വാര്‍ത്ത

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും കുടുംബങ്ങൾക്ക് പിന്തുണ അറിയിച്ചും പരുക്കേറ്റവർക്ക് പ്രാർഥനയോടെയും ഒപ്പം രക്‌സപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രശംസ നൽകിയും ഒത്തിരിയേറെ മലയാളികളാണ് രംഗത്ത് എത്തിയത്. ഇതേതുടർന്ന് മലയാളി യുഎഇയിലെ സാമൂഹിക പ്രവർത്തകൻ കോഴിക്കോട് പയ്യോളി സ്വദേശി ഫൈസൽ കണ്ണോത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രവാസ ജീവിതത്തിന്റെ തീവ്രത വെളിപ്പെടുത്തുകയാണ്. നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്ക് ഏതൊരു പ്രവാസിക്കും ഏറ്റവും പ്രിയപ്പെട്ട യാത്രയാണ്. ആ സ്വപ്നയാത്ര ദുരന്തത്തിലൂടെ അവസാനിക്കുമ്പോൾ, പ്രവാസ ലോകം മുഴുവൻ തേങ്ങുന്നു' എന്നും അദ്ദേഹം കുറിക്കുകയുണ്ടായി. 


ഫൈസലിന്റെ കുറിപ്പ് വായിക്കാം:

പലവിധ ആവശ്യങ്ങൾക്കായി പിറന്ന മണ്ണിലേക്ക്‌ തിരികെ വന്നവരായിരുന്നു അവർ.അവരിൽ ഗർഭിണികളുണ്ട്, ‌ പ്രായമായവരുണ്ട്, ‌ അസുഖബാധിതരുണ്ട്, ‌ ജോലി നഷ്ടപെട്ട്‌ തിരികെ വരുന്നവരുണ്ട്,‌ വലിയ സ്വ്പ്നങ്ങളുമായി ദുബായിലെത്തി കോവിഡ്‌ എന്ന മഹാരിക്കിടയിൽ എല്ലാം സ്വ്പ്നങ്ങളും തകർന്ന് തിരിച്ചു വരാൻ വിമാന ടിക്കറ്റിന് പൈസ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ആരെങ്കിലുമൊക്കെ ടിക്കറ്റ്‌ എടുത്തുകൊടുത്തതിനാൽ യാത്ര പുറപ്പെട്ടവരുണ്ട്‌, കുട്ടികളുണ്ട്‌, കുടുംബവുമായി വന്നവരുണ്ട്‌, മറ്റ്‌ ആവശ്യങ്ങൾക്കായി നാട്ടിലേക്ക്‌ വന്നവരുണ്ട് ‌, നാട്ടിലേക്ക്‌ എത്തുവാനുള്ള ആഗ്രഹവുമായി നാളുകളായി എംബസിയുടെ വിളിയും കാത്ത്‌ ഇരുന്നവരാണിവർ.

"ഏതാനും നിമിഷങ്ങൾക്കകം കാലിക്കറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാന്റ്‌ ചെയ്യുന്നതായിരിക്കും " – ഈ ഒരു അറിയിപ്പ്‌‌ വന്നുകഴിഞ്ഞാൽ പിറന്ന മണ്ണിലേക്ക്‌ തിരികെ കാലുകുത്തുന്നതിന്റെ ആവേശത്തിലായിരിക്കും യാത്രക്കാരിൽ ബഹുഭൂരിഭാഗം ആളുകളുടേയും മനസ്സ്‌, ലാന്‍ഡിങ്‌ ശ്രമത്തിനിടയിൽ വിമാനം വീണ്ടുമൊന്ന് പറന്നുയർന്നാൽ, അപ്പോൾ തുടങ്ങും വേവലാതി– എന്താ ഇറങ്ങാത്തെ? എന്തെങ്കിലും പ്രയാസമുണ്ടോ എന്ന് ചിന്തിച്ച്‌ ചുറ്റും നോക്കും."ഇല്ല "

കുഴപ്പമൊന്നുമില്ല, ലാൻഡ്‌ ചെയ്യാൻ സിഗ്നൽ കിട്ടിയിട്ടുണ്ടാവില്ല എന്ന് മനസ്സിനോട്‌ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നാലും ഭീതി ഒഴിവാകാത്ത മനസ്സ്‌ പതുക്കെ പ്രാർത്ഥനയിലേയ്ക്ക്‌ കടക്കും. അതിനിടയിൽ ജനവാതിലിനിടയിലൂടെ പുറത്തേക്കൊന്നു നോക്കും. ഏറ്റവും അറ്റത്തെ സീറ്റാണെങ്കിൽ അടുത്തിരിക്കുന്നവനെ ശല്യപ്പെടുത്താതെ കഴുത്ത്‌ നീട്ടി രണ്ട്‌ വശത്തുമുള്ള ജനവാതിലിലൂടെ നോക്കാൻ ശ്രമിക്കും. രാത്രിയാണെങ്കിൽ നക്ഷ്ത്രങ്ങൾ പോലെ കാണുന്ന താഴെത്തെ വീടുകളിൽ വെളിച്ചം കണ്ടാൽ അൽപം സമാധാനമാവും.

വിമാനം വായുവിൽ ഒന്നു നിൽക്കുന്നുവെന്ന് തോന്നും. പിന്നെ പതുക്കെ താഴുന്നതും 'പ്ധോം' എന്ന ശബ്ദത്തോടെ ലാൻഡ്‌ ചെയ്ത്‌, ഒന്നു സ്പീഡ്‌ കൂട്ടി, പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ ചെയ്ത്‌ പതുക്കെ മുന്നോട്ടു പോയി നിർത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കും. ഇങ്ങനെ കാത്തിരുന്നവരാണ് ലാൻഡ് ചെയ്തിട്ടും മുപ്പത്‌ അടി താഴ്ചയിലേക്ക്‌ വീണത്‌..!

ആ വീഴ്ചയിൽ പ്രിയപ്പെട്ടവരിൽ പലരുടേയും യാത്ര അവിടെ അവസാനിക്കുകയായിരുന്നു. പലരും ഇപ്പോഴും ആശുപത്രികളിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടം നടത്തികൊണ്ടിരിക്കുന്നു. പലർക്കും ഇതുമൊരു സ്വപ്നമായി തോന്നുന്നു. അത്തറിന്റെ മണമുള്ള പെട്ടികൾ വാരിവലിച്ചിട്ടതു കാണുമ്പോൾ ഹൃദയം പൊട്ടുന്നു. അതിൽ ഓരോ പ്രവാസിയുടെ നെഞ്ചിന്റെ ചൂടുണ്ട്‌. അവന്റെ സ്വപ്നങ്ങളുണ്ട്‌.ഇപ്പോൾ പുറമെ രക്തത്തിന്റെ മണമാണെങ്കിലും അതിന്റെ ഉള്ളിൽ അത്തറിന്റെ മണമാണ്,അവൻ ചോര നീരാക്കിയതിന്റെ ഫലമായുള്ള സുഗന്ധം.

പ്രവാസികള്‍ കടൽ കടന്ന് പോയാൽ വർഷങ്ങൾ കഴിഞ്ഞ്‌ തിരികെ വരുന്നവരാണ്.എന്നാൽ തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പും പറയാൻ കഴിയാത്തവരുമാണ് പ്രവാസികളെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു, കരിപ്പൂർ വിമാന ദുരന്തം.

നാട്‌ മറക്കില്ല ഓഗസ്റ്റ് -07-2020. കരിപ്പൂർ വിമാന ദുരന്തത്തിൽ മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക്‌ എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവൻ മറന്നും അപകട സ്ഥലത്ത്‌ രക്ഷാപ്രവർത്തനം നടത്തിയവർക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
പെട്ടിമുടിയിൽ ദുരന്തം നടന്നു ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ സാധിച്ചത്. അതു വരെ എല്ലാ സഹായവും ചെയ്തത് ഇടമലക്കുടിയിൽ നിന്നുള്ള ജനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളുമാണ്.
ദുരന്തകാലത്തും ഇത്തരം അനുഭവങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏവർക്കും ആദരവോടെ പ്രണാമം.
അന്തരിച്ചവർക്ക് ആദരാഞ്ജലികൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends