പ്രവാസികൾക്ക് വലിയ തിരിച്ചടി നൽകി സൗദി; കൊവിഡ് മഹാമാരിയില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം ജോലി നഷ്ടപ്പെട്ടത് 1,60,000 പ്രവാസികൾക്ക്, സൗദിയിലെ സ്യകാര്യ മേഘലയെ കൊവിഡ് വലിയ രീതിയിൽ ബാധിച്ചു
കൊറോണ വ്യാപനത്തിൽ കൂപ്പ്കുത്തിയ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പ്രവാസലോകം കഠിന പരിശ്രമത്തിലാണ്. എന്നാൽ അതിൽ നിന്നെല്ലാം ഏറെ കഷ്ടപ്പെട്ടത് പ്രവാസികൾ തന്നെയാണ്. കൊറോണ വ്യാപനം നൽകിയ തിരിച്ചടികൾക്ക് പിന്നിലും സ്വദേശവത്കരണം കടുപ്പിക്കുകയാണ് സൗദി. ഇതിനോടകം തന്നെ പല മേഖലകളിൽ നിന്നുള്ള പ്രവാസികൾക്കും ജോലി നഷ്ടമായി. കൊവിഡ് മഹാമാരിയില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം ജോലി നഷ്ടപ്പെട്ടത് 1,60,000 വിദേശികൾക്കാണ്. ജീവനക്കാരുടെയും രേഖകൾ സൂക്ഷിക്കുന്ന ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറൻസാണ് (ഗോസി) കണക്കുകള്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പ്രവാസികള്‍ക്ക് പകരം 50,000ത്തിലേറെ സൗദി പൗരന്‍മാരെ പുതുതായി ജോലിക്ക് നിയമിക്കുകയും ചെയ്തു.
മാത്രമല്ല സൗദിയിലെ സ്യകാര്യ മേഘലയില്‍ വലിയ രീതിയിലാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. വിദേശികളായ 1,60,000 പേർക്ക് ഇവിടെ ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. കൊവിഡ് തുടങ്ങുന്നതിന് മുമ്പ് നാട്ടില്‍ അവധിക്ക് പോയവര്‍ തിരിച്ചുവരാനാവാതെ കുടുങ്ങിയിരുന്നു. ഇതില്‍ പലരുടേയും വിസ കാലാവധി തീരുകയുണ്ടായി. അങ്ങനെ പലര്‍ക്കും ജോലി നഷ്ടമായി. നാട്ടിൽനിന്ന് തന്നെ ഇഖാമ പുതുക്കാൻ കഴിയുമായിരുന്നു. ഇതിനുള്ള സാഹചര്യം സൗദി അധികൃതർ നേരത്തെ തന്നെ നൽകിയിരുന്നു. എന്നാല്‍ ലെവി അടക്കം വലിയ തുക അടക്കുന്ന സാഹചര്യം വന്നപ്പോള്‍ പല പ്രവാസികൾക്കും താങ്ങാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് സൗദി യുവാക്കള്‍ക്ക് ജോലിക്ക് അവസരം നൽകിയത്.
https://www.facebook.com/Malayalivartha