സൗദിയില്‍ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒരു മുറിയില്‍ ഭര്‍ത്താവും കുട്ടികളും കിടന്നുറങ്ങി, രണ്ടാമത്തെ മുറിയിലാണ് യുവതി തൂങ്ങി മരിച്ചത്
സൗദിയില്‍ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറയാണ്ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയസ്സ് 24. വിസിറ്റിങ് വിസയിലാണ് യുവതിയും മക്കളും സൗദിയില്‍ എത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് അന്വേഷണം നടന്നുവരുന്നതായി അധികൃതർ അറിയിക്കുകയുണ്ടായി.
അഞ്ച്, മൂന്നരയും വയസുള്ള രണ്ട് മക്കളെയും കൊണ്ടാണ് യുവതി സൗദിയില്‍ എത്തിയിരുന്നത്. താമസിച്ചിരുന്ന ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു യുവതിയെ കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ഷറഫിയ ബാഗ്‍ദാദിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഫ്ലാറ്റില്‍ രണ്ട് മുറികള്‍ ആണ് ഉണ്ടായിരുന്നത്. ഒരു മുറിയില്‍ ഭര്‍ത്താവും കുട്ടികളും കിടന്നുറങ്ങിയിരുന്നത്. രണ്ടാമത്തെ മുറിയിലാണ് യുവതി തൂങ്ങി മരിച്ചത്. അധികൃതർ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുവിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സൗദിയിൽ മറ്റൊരു പ്രവാസി കൂടി മരണത്തിന് കീഴടങ്ങി.സൗദിയിൽ ട്രെയിലർ കൊക്കയിലേക്കു മറിഞ്ഞു മലയാളി ഡ്രൈവർ മരിച്ചതായി റിപ്പോർട്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിതീഷ് (49) ആണു മരിച്ചത്. റിയാദിൽ നിന്ന് 850 കിലോമീറ്റർ അകലെ അൽബാഹ പ്രവിശ്യയിലെ അൽഹാന എന്ന സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത്.
റോഡിലെ ഡിവൈഡർ തകർത്ത് ലോറി കൊക്കയിലേക്കു മറിയുകയാണ് ഉണ്ടായത്. അൽബാഹയിലെ അൽ വജ്ന കമ്പനിയിലെ ജോലിക്കാരനാണു മരിച്ച നിതീഷ്. മൃതദേഹം നിംറ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha