അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് ഒമാന്‍; പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി ഗൾഫ് രാഷ്ട്രം, ഇനി വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാം
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലേക്കാണ് ഒട്ടുമിക്ക രാജ്യങ്ങളും കടക്കുന്നത്. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത നിയമന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി വാക്‌സിൻ ലഭ്യത വർധിപ്പിച്ച് വ്യാപനം കുറയ്ക്കുക എന്നതാണ് ലക്‌ഷ്യം. ഇപ്പോഴിതാ ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് പ്രവാസികൾ. സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള അരാഷ്ട്രങ്ങൾ വിലക്ക് നീക്കാത്ത പക്ഷം മാസങ്ങളോളം കുടുങ്ങിക്കിടക്കുകയാണ്. അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് ഒമാന്‍. ന്യൂ ഡല്‍ഹിയിലെ ഒമാന്‍ എംബസിയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ ക്രമാതീതമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് പുതിയ നിര്‍ദേശമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി (ഒഎന്‍എ) അറിയിക്കുകയുണ്ടായി.
'തികച്ചും ആവശ്യമില്ലെങ്കില്‍ ഒമാന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് പോകരുത്. രാജ്യത്ത് പ്രതിദിനം 200,000 ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രാ നിരോധനവും നിയന്ത്രണവും ഉള്‍പ്പെടെ വിവിധ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രാദേശിക അധികൃതരെ പ്രേരിപ്പിക്കുന്നു', ന്യൂ ഡല്‍ഹിയിലെ ഒമാന്‍ എംബസി അറിയിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ ഇപ്രകാരം വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ ദിവസം രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വിലക്ക് ഒമാന്‍ നീക്കിയിരുന്നു. ഇനി വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണ്. താമസക്കാരോ പൗരന്മാരോ അല്ലാത്തവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം ഒമാന്‍ സുല്‍ത്താനേറ്റ് വിലക്കിയിരുന്നു. ഏപ്രില്‍ 7 ന് നിലവില്‍ വന്ന പ്രവേശന വിലക്ക് നീക്കുകയാണെന്ന് ഒമാനി അധികൃതര്‍ വെള്ളിയാഴ്ച അറിയിക്കുകയും ചെയ്തു. ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, എല്ലാ വിസ ഉടമകള്‍ക്കും ഇപ്പോള്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്.
അതേസമയം ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളാണ് രാജ്യത്തുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha