കുവൈറ്റിലെ പ്രവാസികള്‍ക്കിടയില്‍ ഗുരുതര കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി അധികൃതർ; കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരിലും രോഗം സങ്കീര്‍ണമായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരിലും കൂടുതല്‍ പേരും പ്രവാസികൾ
കൊറോണ വ്യാപന തോത് ഉയരുന്ന പശ്ചാത്തലത്തിൽ നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തി വരുന്നത്. എന്നാൽ ഇപ്പോഴിതാ കുവൈറ്റിലെ പ്രവാസികള്‍ക്കിടയില്‍ ഗുരുതര കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരിലും രോഗം സങ്കീര്‍ണമായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരിലും കൂടുതല്‍ പേരും പ്രവാസികളാണെന്ന് കൊറോണയുമായി ബന്ധപ്പെട്ട സുപ്രിം അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാഹ് വ്യക്തമാക്കിയത്. അതോടൊപ്പം ഇവരില്‍ ഏറിയ പങ്കും കൊവിഡ് വാക്സിന്‍ എടുക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുകൂടാതെ നിലവിലെ ആശുപത്രി കണക്കുകളുടെ അടിസ്ഥാനത്തിലാണിതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതേസമയം, കുവൈറ്റിലെ സ്വദേശികള്‍ക്കിടയില്‍ കൊവിഡ് ബാധയുടെ നിരക്ക് പ്രവാസികളെ അപേക്ഷിച്ച് വളരെ കുറവാണെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വദേശികളില്‍ ഭൂരിഭാഗം ആളുകള്‍ക്കും വാക്സിന്‍ ലഭിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. കുവൈറ്റില്‍ വാക്സിനേഷന്റെ ആരംഭ ഘട്ടത്തില്‍ സ്വദേശികള്‍ക്കായിരുന്നു കൂടുതല്‍ പരിഗണന നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാൽ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അപൂര്‍വമായി കൊവിഡ് ബാധയുണ്ടാകാമെങ്കിലും അവരില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഭൂരിഭാഗം പേരിലും ലക്ഷണങ്ങളൊന്നും പ്രകടമാവുന്നില്ല. ഉണ്ടെങ്കില്‍ തന്നെ നേരിയ പ്രശ്നങ്ങള്‍ മാത്രമാണ് അവരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അതേസമയം കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ശനിയാഴ്ച 1388 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടായത്. അതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 255,860 ആയി ഉയര്‍ന്നു. പുതുതായി നാലു പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1440 ആയി. 15393 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha