കടുത്ത നിയന്ത്രണങ്ങൾക്ക് ഒരുങ്ങി ഗൾഫ് രാഷ്ട്രങ്ങൾ; പ്രവാസികളിൽ ആശങ്ക നൽകി ഗൾഫ് രാഷ്ട്രങ്ങളിൽ പ്രതിദിന രോഗബാധയും അതോടൊപ്പം തന്നെ മരണനിരക്കും ഉയരുന്നു, വിവിധ ഗൾഫ് രാഷ്ട്രങ്ങളുടെ കണക്ക് ഇങ്ങനെ...
ലോകമാകെ കോവിഡിന്റെ രണ്ടാം വരവിൽ ആശങ്ക കനക്കുകയാണ്. പ്രവാസികളിൽ ആശങ്ക നൽകി ഗൾഫ് രാഷ്ട്രങ്ങളിൽ പ്രതിദിന രോഗബാധയും അതോടൊപ്പം തന്നെ മരണനിരക്കും ഉയരുകയാണ്. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ നിലവിലെ രോഗബാധിതരിൽ 907 പേർ സുഖം പ്രാപിച്ചു. എന്നാൽ രാജ്യത്ത് പ്രതിദിന മരണ സംഖ്യ ഉയരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,04,970 ആയി. ഇതിൽ 3,88,702 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,823 ആയി. 9,445 പേർ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1,044 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
അതോടൊപ്പം തന്നെ കഴിഞ്ഞ 72 മണിക്കൂറിനിടെ ഒമാനിൽ 3363 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 57 കൊവിഡ് മരണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 3479 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,80,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,60,324 പേര്‍ ഇതിനോടകം രോഗമുക്തരായി. 1878 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതുകൂടാതെ യുഎഇയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1503 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,347 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,97,154 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരികരിച്ചിട്ടുള്ളത്. ഇവരില്‍ 4,79,566 പേരും ഇതിനോടകം രോഗമുക്തരായി. 1554 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 16,034 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
എന്നാൽ കുവൈറ്റിലെ പ്രവാസികള്‍ക്കിടയില്‍ ഗുരുതര കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരിലും രോഗം സങ്കീര്‍ണമായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരിലും കൂടുതല്‍ പേരും പ്രവാസികളാണെന്ന് കൊറോണയുമായി ബന്ധപ്പെട്ട സുപ്രിം അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാഹ് വ്യക്തമാക്കി. അതോടൊപ്പം ഇവരില്‍ ഏറിയ പങ്കും കൊവിഡ് വാക്സിന്‍ എടുക്കാത്തവരാണെന്നും അദ്ദേഹം പറയുകയുണ്ടായി. കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രവാസലോണക്ക് കനത്ത ആശങ്കയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കും എന്നാണ് സൂചന.
https://www.facebook.com/Malayalivartha