സൗദി അറേബ്യയിൽ ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ വൻ വർധന; പുറത്തുവന്ന കണക്കുകൾ പ്രകാരം നിലവിൽ 1087 പേർ സൗദിയിൽ ഗുരുതരാവസ്ഥയിൽ,വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതിനായിരത്തി അഞ്ഞൂറിനും മുകളിലെത്തി, കടുത്ത നടപടികളിലേക്ക് സൗദി
ഏറെ നാളുകൾക്കു ശേഷം പ്രവാസികൾക്ക് സന്തോഷം നൽകുന്ന ശുഭസൂചനകളുമായിട്ടാണ് സൗദി എത്തിയത്. എന്നാൽ കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏവരെയും വീണ്ടും സംഘര്ഷത്തിലാഴ്ത്തുന്ന വാർത്തയാണ് പുറത്ത് വന്നത്. സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ പ്രകാരം നിലവിൽ 1087 പേരാണ് സൗദിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതിനായിരത്തി അഞ്ഞൂറിനും മുകളിലെത്തിയതായി അധികൃതർ. 970 പുതിയ രോഗികളും, 896 രോഗമുക്തിയും ഇന്നലെ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ മാസം തുടക്കത്തിൽ 5,500നും താഴെയായിരുന്ന ആക്ടീവ് കേസുകൾ ഉയർന്ന് 9,500ന് മുകളിലെത്തിയിരിക്കുന്നു . ദിനംപ്രതിയെന്നോണം ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയായണ് റിപ്പോർട്ട് ചെയ്തുവരുന്നത്. നിലവിൽ 1087 പേർ അത്യാസന്ന നിലയിലാണ്. പ്രായമേറിയവരും സ്ത്രീകളും കൂടുതലായി അത്യാസന്ന നിലയിലെത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി ഇന്നലെ 10ന് മുകളിലായാണ് മരണം രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർ കൂടി മരിച്ചതോടെ ഇത് വരെ 6,834 പേർ മരിച്ചതായി മന്ത്രാലയം അറിയിച്ചു. 970 പുതിയ കേസുകളും, 896 രോഗമുക്തിയും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുൾപ്പെടെ 4,05,940 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചതായും, 3,89,598 പേർക്ക് രോഗം ഭേദമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള 587 വാക്‌സിനേഷൻ കേന്ദ്രങ്ങളിലൂടെ 73 ലക്ഷത്തോളം വാക്‌സിനുകൾ ഇത് വരെ വിതരണം ചെയ്തിട്ടുണ്ട്.
അതേസമയം സൗദിയിൽ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ താക്കീത് നൽകി. പത്ത് ലക്ഷം റിയാൽ വരെ പിഴയോ, അഞ്ച് വർഷം തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഇതുകൂടാതെ കൊവിഡിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ മുതൽ പത്ത് ലക്ഷം റിയൽ വരെ പിഴയോ, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവോ ശിക്ഷയുണ്ടാകും. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ മുൻതവണ ചുമത്തിയ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha