പ്രതിസന്ധിയിലും അത് കൈവിടാതെ ഗൾഫ് രാഷ്ട്രം; ഇഫ്താർ സമയം അറിയിച്ചുകൊണ്ടുള്ള പീരങ്കി മുഴക്കത്തിനായി കാത്തിരിക്കുകയാണ് ഖത്തറിലെ സ്വദേശികളും വിദേശികളുമടങ്ങുന്ന വിശ്വാസികൾ, വിശ്വാസം കൈവിടാതെ കോറോണയ്ക്കെതിരെ പോരാടാൻ ഉറച്ച് ഗൾഫ് രാഷ്ട്രങ്ങൾ
കൊറോണ വ്യാപനത്തിന് പിന്നാലെ രണ്ടാമതും റംസാൻ എത്തിയിരിക്കുകയാണ്. പുണ്യമാസത്തിൽ സ്വദേശികളും വിദേശികളും കരുതലോടെ പ്രാർത്ഥനാനിര്ഭരരായിയിരിക്കുകയാണ്. കൊറോണ വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്ന പ്രവാസികൾ കടുത്ത ജാഗ്രതയിലാണ്. ഇത്തരത്തിൽ കൊറോണവ്യാപനം ഉയർത്തുന്ന പ്രതിസന്ധികൾക്കിടയിലും ഇഫ്താർ സമയം അറിയിച്ചുകൊണ്ടുള്ള പീരങ്കി മുഴക്കത്തിനായി കാത്തിരിക്കുകയാണ് ഖത്തറിലെ സ്വദേശികളും വിദേശികളുമടങ്ങുന്ന വിശ്വാസികൾ.
കഴിഞ്ഞ റമദാനുകളിൽ സൂഖ്വാഖിഫിലെ പീരങ്കിപൊട്ടിക്കൽ കാണാനായി നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. എന്നാൽ, ഇത്തവണയും കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിനാലും നിയന്ത്രണങ്ങൾ നിലവിലുള്ളതിനാലും വെർച്വൽ ചടങ്ങായാണ് പീരങ്കി മുഴക്കുന്നത്. വിശ്വാസം കൈവിടാതെ ഗൾഫ് രാഷ്ട്രങ്ങൾ കോറോണയ്ക്കെതിരെ പോരാടാൻ ഉറച്ച് നിൽക്കുകയാണ്.
മിദ്ഫഅ് ഇഫ്താർ എന്നറിയപ്പെടുന്ന പീരങ്കി മുഴക്കം പുരാതന കാലങ്ങൾക്ക് മുമ്പുതന്നെ ഖത്തറടക്കമുള്ള അറബ് നാടുകളിൽ ഇഫ്താർ സമയം അറിയിക്കാനായി ഉപയോഗിച്ചിരുന്നു. ലൗഡ് സ്പീക്കറും ആധുനിക ഉപകരണങ്ങളും കണ്ടെത്തുന്നതിനും മുമ്പ് സുഹൂറും ഇഫ്താറും അറിയിച്ചിരുന്നത് ഇത്തരത്തിലെ പീരങ്കി മുഴക്കത്തിലൂടെയായിരുന്നു. ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നതോടെ ഇവയുടെ ഉപയോഗം നിന്നു. എന്നാൽ, അധികൃതർ പൈതൃകത്തിെൻറ ശേഷിപ്പ് എന്ന നിലയിൽ ഇവ സൂക്ഷിച്ച് പോന്നു.
പീരങ്കി മുഴക്കുന്നത് കാണാൻ പ്രായഭേദെമന്യേ കുട്ടികളും മുതിർന്നവരും സൂഖ് വാഖിഫ് പോലെയുള്ള സ്ഥലങ്ങളിൽ ഒത്തുചേരുന്നത് പതിവായിരുന്നു. കോവിഡ്-19 മഹാമാരിയുയർത്തിയ പ്രതിസന്ധിയിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ പീരങ്കി മുഴക്കം കഴിഞ്ഞ റമദാൻ മുതൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, ഖത്തർ ടി.വി ചാനലിലൂടെ ഇപ്പോഴും ഇഫ്താർ സമയമായാൽ പീരങ്കി മുഴങ്ങും.
ഇതിലൂടെ പുതുതലമുറയിലെ കുട്ടികൾക്ക് തങ്ങളുടെ പാരമ്പര്യവും പൈതൃകവും പകർന്ന് നൽകാനും സാധിക്കുന്നു. സൂഖ് വാഖിഫിന് പുറമേ കതാറ, മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് ഗ്രാൻഡ് മസ്ജിദ്, സൂഖ് അൽ വക്റ എന്നിവിടങ്ങളിലും ഇഫ്താർ സമയമായാൽ പീരങ്കി മുഴക്കുന്നത് പതിവായിരുന്നു. പീരങ്കികൾ പ്രാചീന കാലത്തുള്ളതാണെങ്കിലും ആധുനിക സംവിധാനങ്ങളുപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha