വിലക്കേർപ്പെടുത്താൻ ബഹ്‌റൈനും...കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; പ്രവാസികൾ നെട്ടോട്ടത്തിൽ

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് നേരിട്ട് വിലക്ക് കല്പിച്ച് നിരവധി ഗൾഫ് രാഷ്ട്രങ്ങളും രംഗത്ത് എത്തിയിരുന്നു. ബഹ്‌റൈൻ, ഖത്തർ എന്നീ രാഷ്ട്രങ്ങൾ ഒഴികെ മറ്റെല്ലാ രാഷ്ട്രങ്ങളും വിലക്കേർപ്പെടുകയായിരുന്നു. ഇപ്പോഴിതാ ബഹ്‌റൈനിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നതായി റിപ്പോർട്ട്. ബഹ്‌റൈൻ പാർലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി അബ്ദുൽ നബി സൽമാനാണ് ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയിൽനിന്ന് നേരിട്ടോ ട്രാൻസിറ്റ് വിമാനങ്ങളിലോ വരുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. തിരികെ വരുന്ന പൗരൻമാർക്ക് മാത്രം ഇളവ് നൽകണം എന്നതാണ്. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിർദേശമെന്നും പാർലമെന്റ് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അബ്ദുൽ നബി സൽമാൻ പറഞ്ഞു.
ഇതുകൂടാതെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ ബഹ്‌റൈനിലേക്ക് വരുന്ന ആറുവയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എയർ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, കുട്ടികളടക്കമുള്ള യാത്രക്കാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിബന്ധനയിൽ ഗൾഫ് എയർ ഇളവ് നൽകിയിട്ടില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡും ഉണ്ടായിരിക്കണം.
അതേസമയം യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നിലവിൽ വന്നുകഴിഞ്ഞു. യുഎഇയിലേക്ക് 10 ദിവസത്തേക്കും ഒമാനിലേക്ക് അനിശ്ചിതകാലത്തേക്കുമാണ് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരടക്കം എല്ലാ യാത്രക്കാർക്കും കുവൈത്ത് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽ നിന്നുള്ളവർക്കോ ഇന്ത്യയിൽ 14 ദിവസത്തിനിടെ താമസിച്ചവർക്കോ നേരിട്ട് യുഎഇയിലേക്കും ഒമാനിലേക്കും പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 10 ദിവസത്തിന് ശേഷം ഇന്ത്യയിലെ കോവിഡ് സാഹചര്യം അനുസരിച്ചായിരിക്കും യുഎഇ വിലക്ക് നീട്ടുന്ന കാര്യം പരിഗണിക്കുന്നത്. ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവരടക്കം ഇനിയും കാത്തിരിക്കണം. വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം യുഎഇയിലേക്കോ ഒമാനിലേക്കോ എത്താം എന്നതാണ് നിലവിലെ ഏകസാധ്യത.
https://www.facebook.com/Malayalivartha