കൂടമുതൽ ജാഗ്രത വേണം; വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് പിന്നാലെ പ്രതിദിന രോഗബാധ വർധിക്കുന്നു, വീണ്ടും യാത്രകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും രാത്രികാല വിലക്കേര്‍പ്പെടുത്തി
ഒമാനില്‍ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസ്സം അറിയിക്കുകയുണ്ടായി. ഇതിനുപിന്നാലെ പ്രതിദിന രോഗബാധ വർധിക്കുന്നതായുള്ള വാർത്തകളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ ഒമാനില്‍ വീണ്ടും യാത്രകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും രാത്രികാല വിലക്കേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കാണ് രാത്രികാല ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലു വരെ വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും യാത്രാ വിലക്ക് നിലനില്‍ക്കുന്നതായിരിക്കും. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും സുപ്രീം കമ്മിറ്റി അറിയിക്കുകയുണ്ടായി.
ഒമാനില്‍ വ്യാഴാഴ്ച മാത്രം 35 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണ നിരക്കാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്തെ ആകെ മരണം 2,626 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 242,723 ആയി ഉയറുകയുണ്ടായി. 213,880 പേരാണ് ഇതിനോടകം തന്നെ രോഗമുക്തി നേടിയത്. കോവിഡ് മുക്തി നിരക്ക് 88.1 ശതമാനമായി കുറഞ്ഞിരുന്നു. 26, 217 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി കഴിയുന്നത്.1,306 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 382 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഒമാനില്‍ കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ വ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് പരിശോധന നടത്തിവരുന്ന ലബോറട്ടറികള്‍ വ്യാപന ശേഷി കൂടി വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസുകളിലെ ജനിതക മാറ്റം കാരണം അണുബാധ വർദ്ധിക്കുന്നു. ഡെൽറ്റ വകഭേദം നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാള്‍ 60 ശതമാനം വേഗത്തിൽ പടരുന്നുവെന്നും ഒമാനിലെ മെഡിക്കൽ ലബോറട്ടറി സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ബിൻ സയീദ് അൽ തൗബി ഒമാൻ ടിവിയോട് പറഞ്ഞു. ഒമാനിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 4415 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 46 പേർ മരണമടയുകയും ചെയ്തു.
https://www.facebook.com/Malayalivartha