ദുബായില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാളെ പുലർച്ചെ നാട്ടിലെത്തിക്കും
ഒരു മാസം മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം കൊട്ടാരക്കര മുരുക്കുംപുഴ തൈവിലകം തോമസ് ജെ ഗോമസിന്റെ മകന്‍ സ്റ്റാന്‍സിലാസ് റോമന്‍ ഗോമസിന്റെ (54) മൃതദേഹം ബുധനാഴ്ച പുലര്‍ച്ച നാട്ടിലെത്തിച്ച് സംസ്കരിക്കും.
കഴിഞ്ഞ മാസം 18നാണ് ബന്ധുക്കളുടെ വിവരം ലഭിക്കാത്തതിനാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാര്‍ത്തകൾ വന്നിരുന്നു.
വാര്‍ത്ത വന്നയുടന്‍ നാട്ടിലുള്ള ബന്ധുക്കള്‍ ബന്ധപ്പെട്ടിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിനൊടുവിലാണ് ചൊവ്വാഴ്ച മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്.
ദുബായിലെ ഹത്തയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഉയരത്തില്‍ നിന്ന് വീണായിരുന്നു മരണം എന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായി. തലക്ക് ഉള്‍പെടെ പരിക്കുണ്ടായിരുന്നു. എന്നാല്‍, എങ്ങിനെയാണ് വീണത് എന്നതില്‍ വ്യക്തതയില്ല. 8000 ദിര്‍ഹം (ഒന്നര ലക്ഷം രൂപ) കൈവശമുണ്ടായിരുന്നു. ഭാര്യ ബീന. മാതാവ്: ഗ്രേസി.
https://www.facebook.com/Malayalivartha