ഈ വർഷം മുതൽ അത് സംഭവിക്കും; സ്വദേശിവത്കരണത്തിന്റെ പാതയിൽ യുഎഇ, വരുന്ന അഞ്ചുവര്‍ഷത്തില്‍ മൂവായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചെറുകിട വ്യപാരരംഗത്തെ ഭീമനായ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ്, പിന്തുണ നൽകി അധികാരികൾ

മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ സ്വദേശിവത്കരണം കടുപ്പിക്കുകയാണ് യുഎഇ. യുഎഇയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നൽകി അധികൃതർ. അഭ്യസ്തവിദ്യരായ യു.എ.ഇയിലെ യുവതീ യുവാക്കള്‍ക്ക് തൊഴിലവസരം ഉറപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ക്കാണ് യു.എ.ഇ രൂപം നല്‍കിയിരിക്കുന്നത്. സുവര്‍ണ ജൂബിലി ആഘോഷങ്ങൾ പ്രമാണിച്ച് രാജ്യം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന മേഖല കൂടിയാകുന്നു ഇത്.
അതോടപ്പം തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സ്വദേശികള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നേരത്തെ തന്നെ യു.എ.ഇക്ക് സാധിച്ചിരുന്നു. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ക്ക് ആഭിമുഖ്യം കുറവായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതു മാറ്റിയെടുക്കാനും പ്രധാന സ്വകാര്യ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വേതനം ഉറപ്പാക്കി ജോലി ലഭ്യമാക്കാനും കൈക്കൊണ്ട നടപടികള്‍ വിജയം കാണുകയാണ്.
കൂടാതെ വരുന്ന അഞ്ചുവര്‍ഷത്തില്‍ മൂവായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചെറുകിട വ്യപാരരംഗത്തെ ഭീമനായ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ് അറിയിക്കുകയുണ്ടായി. യു.എ.ഇ സര്‍ക്കാറിന്റെ സുവര്‍ണ ജൂബിലി ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമ്ബത് പദ്ധതിയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ തന്നെ നടപടികൾ കൊടുക്കുകയാണ് എങ്കിൽ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകുന്നതാണ്.
യു.എ.ഇ സർക്കാറിന്‍റെ സുവർണ ജൂബിലി ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമ്പത് പദ്ധതിയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. തീരുമാനമെടുത്ത മാജിദ് അൽ ഫുത്തൈമിനെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിനന്ദിച്ചു. കമ്പനിക്ക് സർക്കാർ കരാറുകളിൽ മുൻഗണന നൽകുമെന്നും ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് 75,000സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്ന 'നാഫിസ്' പദ്ധതി യു.എ.ഇ പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം രണ്ടു ശതമാനത്തിൽ നിന്ന് 10ശതമാനത്തിലേക്ക് എത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
https://www.facebook.com/Malayalivartha
























