സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം ഇന്ന്; നാടും നഗരവും ആഘോഷ നിറവിൽ, രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ രാത്രി ഒമ്പതിന് വെടിക്കെട്ട് ആരംഭിക്കും, മാറ്റത്തിന്റെ കാറ്റ് വീശുന്ന സൗദി പുതിയൊരു തുടക്കത്തിലേക്ക്....

വര്ഷം കഴിയുന്തോറും സൗദി അറേബ്യ കൂടുതൽ കരുത്താർജിക്കുകയാണ്. എണ്ണയിതര മേഖലകൾക്ക് കൂടുതൽ കരുത്ത് പകർന്ന് സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. അങ്ങനെ മാറ്റത്തിന്റെ കാറ്റ് വീശുന്ന സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം ഇന്ന് കൊണ്ടാടുകയാണ്. നാടും നഗരവും ആഘോഷത്തിന്റെ നിറവിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മുനിസിപ്പാലിറ്റികളുടെ സഹകരണത്തോടെ 'സൗദി അറേബ്യ ഞങ്ങള്‍ക്ക് വീട്' എന്ന ശീര്‍ഷകത്തില്‍ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ദേശീയദിനാഘോഷ ഒരുക്കങ്ങള്‍ പൊതുവിനോദ അതോറിറ്റി ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അങ്ങനെ തെരുവുകളും ചരിത്രസ്ഥലങ്ങളും പതാകകളും പച്ച വര്‍ണത്തിലുള്ള വൈദ്യുതി വിളക്കുകളും കൊണ്ട് അലങ്കരിക്കുന്ന ജോലികളെല്ലാം രണ്ടുദിവസം മുമ്പ് തന്നെ പൂര്‍ത്തിയായിരിക്കുകയാണ്. ദേശീയദിനമായ വ്യാഴാഴ്ച(സെപ്റ്റംബര്‍ 23)യാണ് പ്രധാന ആഘോഷ പരിപാടി നടക്കുക. ഇന്ന് വൈകീട്ട് നാലിന് റിയാദ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള വ്യവസായ സമുച്ചയത്തിന് സമീപം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എയര്‍ഷോ നടക്കുന്നതാണ്. സൗദി എയര്‍ഫോഴ്സിന്റെ വിവിധ തരത്തിലുള്ള വിമാനങ്ങള്‍ ഇതിനായി അണിനിരക്കും.
അതോടൊപ്പം തന്നെ സൗദി പതാക വഹിക്കുന്ന ഹെലികോപ്ടറുകള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ രാത്രി ഒമ്പതിന് വെടിക്കെട്ട് ആരംഭിക്കുന്നതാണ്. റിയാദിലെ കിങ് ഫഹദ് കള്‍ചറല്‍ തിയറ്ററില്‍ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്നതായിരിക്കും.
ഇതിനോടനുബന്ധിച്ച് നാടകങ്ങള്‍, പൈതൃക പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, പെയിന്‍റിങ് തുടങ്ങിയ വിവിധ കലാപരിപാടികള്‍ സൗദിയുടെ വിവിധ മേഖലകളില്‍ നടക്കുകയും ചെയ്യും. അങ്ങനെ പൊതുവിനോദ അതോറിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം റിയാദില്‍ സംഘടിപ്പിക്കുന്ന പരേഡ് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ്. പരേഡില്‍ സ്ത്രീകളും പങ്കെടുക്കുന്നതായിരിക്കും. എന്നാൽ ദേശീയദിനാഘോഷത്തോടനുബന്ധിച്ച സൈനിക പരേഡില്‍ ആദ്യമായാണ് സ്ത്രീകള്‍ അണിചേരുന്നത് എന്നത് ഏറെ ശ്രേധേയമാണ്.
കൂടാതെ ആഭ്യന്തര മന്ത്രാലയ വകുപ്പുകള്‍ക്ക് കീഴിലെ ഏറ്റവും പ്രധാന സാമഗ്രികളുടെ പ്രദര്‍ശനം, റോയല്‍ ഗാര്‍ഡ് സേനയുടെ പരേഡ് എന്നിവയും ഉണ്ടാകുകയും ചെയ്യും. സൗദി രാജാക്കന്മാര്‍ ഉപയോഗിച്ചതും അവരെ അനുഗമിച്ചതുമായ പഴയ കാറുകളുടെ പ്രദര്‍ശനം, കുതിര പ്രദര്‍ശനം, ബാന്‍ഡ് ടീം എന്നിവ അന്നേ ദിവസം നാല് മുതല്‍ രാത്രി എട്ട് വരെ അരങ്ങേറുകയും ചെയ്യും.
ഇതോടൊപ്പം രാജ്യത്തെ മറ്റ് മേഖലകളിലും വിപുലമായ പരിപാടികൾക്കാണ് ഏവരും സാക്ഷ്യം വഹിക്കുക. ജിദ്ദയില്‍ ദേശീയ ദിനാഘോഷം രണ്ട് ദിവസമായി നടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി കമ്യൂണിറ്റി സര്‍വിസ് അണ്ടര്‍ സെക്രട്ടറി എന്‍ജി. സഈദ് ബിന്‍ അലി ഖര്‍നി പറഞ്ഞു. കിങ് അബ്ദുല്‍ അസീസ് സാംസ്കാരിക കേന്ദ്രത്തില്‍ നാടന്‍ കലാപരിപാടികള്‍, കുട്ടികളുടെ മത്സരങ്ങള്‍ തുടങ്ങിയവ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha























