ഒരു വർഷത്തിനുള്ളിൽ 42,0000 പ്രവാസികൾ സൗദി അറേബ്യ വിട്ടു; ബിരുദമില്ലാത്തവരുടെ വിസ പുതുക്കുന്നതിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചു, ശരാശരി 200 ദീനാര്‍ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് 2000 ദീനാര്‍ കൊടുത്ത് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ കഴിയില്ല, നിരാശയോടെ പ്രവാസികൾ
വിലക്കുകൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുകയാണ്. വാക്‌സിൻ എല്ലാവര്ക്കും നൽകി കൂടുതൽ പ്രതിരോധശേഷി ആർജിക്കുമ്പോഴും പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. എന്നാൽ പ്രവാസികളെ വെട്ടിലാക്കി വീണ്ടും കടുത്ത തീരുമാനങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് വരുകയാണ്....
കുവൈത്തില്‍ ബിരുദമില്ലാത്തവരുടെ വിസ പുതുക്കുന്നതിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചതായുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ രാജ്യം വിട്ടത് നാല്‍പതിനായിരത്തിലധികം പ്രവാസികളാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 42,334 പേര്‍ ഇതിനകം തന്നെ കുവൈത്ത് വിട്ടതായാണ് മാനവശേഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉന്നതവിദ്യാഭ്യാസമില്ലെങ്കിലും തൊഴില്‍ ശേഷിയും പരിചയസമ്പത്തുമുള്ള നിരവധി പേര്‍ തിരിച്ചുപോയത് തൊഴില്‍വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ 2021 ജനുവരി മുതലാണ് പ്രായപരിധി തീരുമാനം പ്രാബല്യത്തിലായത്. 60ന് മേല്‍ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദീനാര്‍ ഫീസ് ഈടാക്കാനാണ് മാന്‍പവര്‍ അതോറിറ്റി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ ഉന്നത വിദ്യാഭ്യാസമില്ലാത്തതിനാല്‍ തന്നെ ഇവരില്‍ അധികവും ചെറിയ ശമ്പളത്തിനാണ് ജോലി ചെയ്തുവരുന്നത്. ഇതിൽ റെസ്റ്റാറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരില്‍ അധികപേരും തൊഴിലെടുക്കുന്നത്. ശരാശരി 200 ദീനാര്‍ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് 2000 ദീനാര്‍ കൊടുത്ത് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ കഴിയില്ല. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഇതിന് പുറമെ നല്‍കണം. ഇതൊക്കെയാണ് നാല്‍പത്തിനായിരത്തിലേറെ പ്രവാസികളെ കുവൈത്ത് വിടാന്‍ നിര്‍ബന്ധിതരാക്കിയത്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമായപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടി വന്നു.
കൂടാതെ കുവൈത്തിൽനിന്ന് തിരിച്ചുപോയവരിൽ ഒരു വിഭാഗം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഇത്തരത്തിൽ പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് പല തൊഴിൽ മേഖലകളെയും സാരമായി ബാധിക്കുന്നുണ്ട്. ആയതിനാൽ തന്നെ 60ന് മേൽ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കാൻ 2,000 ദീനാർ ഫീസ് ഈടാക്കുമെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യമാണ് നിരവധി സ്വദേശികളിൽനിന്നും പാർലമെൻറ് അംഗങ്ങളിൽനിന്നും നിലവിൽ ഉയരുന്നത്.
അതേസമയം കൊമേഴ്ഷ്യല്‍ വിസിറ്റ് വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് അത് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റാന്‍ അനുമതി നൽകി അധികൃതർ രംഗത്ത്. വിസിറ്റ് വിസയില്‍ എത്തിയവര്‍ കുവൈത്തില്‍ തന്നെ ആയിരിക്കുമ്പോഴാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അഹ്മദ് അല്‍ മൂസ സര്‍ക്കുലര്‍ ഇറക്കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് കൊമേഴ്ഷ്യല്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് അത് തൊഴില്‍ വിസയാക്കി മാറ്റാന്‍ അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























