സൗദിയുടെ നല്ലകാലം തെളിഞ്ഞു! സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കോവിഡ് സാഹചര്യത്തിലും റെക്കോര്‍ഡ് നിരക്കിലേക്കുയര്‍ന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകൾ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ഉറ്റുനോക്കാറുണ്ട്. ഇന്ത്യയുടെ പല പദ്ധതികളും പല നേതാക്കളും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ സൗദി വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദർശനം ഒരു വലിയ നേട്ടം തന്നെയാണ് സൗദിക്ക് നൽകിയിരിക്കുന്നത്. ഇതിനുപിന്നാലെ സൗദി കുതിച്ചുയർന്ന് വാർത്തയാണ് പുറത്ത് വരുന്നത്....
സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കോവിഡ് സാഹചര്യത്തിലും റെക്കോര്‍ഡ് നിരക്കിലേക്കുയര്‍ന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിലൂടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി സൗദി മാറിയതായും ഇന്ത്യന്‍ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സൗദി വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തോടെ വിമാന സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ ഏവരും. കഴിഞ്ഞ ദിവസം തൊണ്ണൂറ്റിയൊന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക് ഇന്ത്യയും ആശംസകള്‍ നേരുകയുണ്ടായി.
ദേശീയ ദിനം ആഘോഷിച്ച സൗദിക്ക് ആശംസകള്‍ നേര്‍ന്നാണ് സൗദിയിലെ ഇന്ത്യന്‍ എബസിയുടെ വാര്‍ത്താ കുറിപ്പ് ശ്രദ്ധേയമായത്. ഇരു രാജ്യങ്ങളും കോവിഡ് സാഹചര്യത്തിലും ബന്ധം മെച്ചപ്പെടുത്തി. ആദ്യ പകുതിയില്‍, 14.87 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് സൗദിയും ഇന്ത്യയും നടത്തിയത്. ഇതോടെ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ മാറിക്കഴിഞ്ഞു. 3.3 ബില്യണ്‍ ഡോളറായി സൗദിയുടെ ഇന്ത്യയിലെ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള പൊതുനിക്ഷേപ ഫണ്ടാണ് പുതിയ നിക്ഷേപങ്ങള്‍ നടത്തിയത് എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
അതോടൊപ്പം തന്നെ സൗദിയിലെ വന്‍കിട പദ്ധതികളായ നിയോം, ഖിദ്ദിയ്യ, ചെങ്കടല്‍ പദ്ധതി, അമാല എന്നിവയില്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപത്തിന് എത്തുമെന്നും എംബസി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ സന്ദര്‍ശനം ഉന്നത തല കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രധാന കാരണമായി മാറിയിരുന്നു. 30 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളുള്ള സൗദിയിലേക്ക് വിമാന സര്‍വീസ് തുറക്കണമന്ന പ്രവാസികളുടെ ആവശ്യവും യോഗത്തില്‍ കടന്നുവന്നിരുന്നു. ദേശീയ ദിനമാഘോഷിക്കുന്ന സൗദിയില്‍ നിന്നും സന്തോഷ വാര്‍ത്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ ഏവരും.
അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് തുടങ്ങിയ പദ്ധതികളിലെ രാജ്യാന്തര പരിശ്രമങ്ങളും ചർച്ച ചെയ്യപ്പെട്ടു. കൂടാതെ കോവിഡ് മൂലം താൽകാലികമായി നിർത്തിവച്ചിരിക്കുന്ന ഇന്ത്യ- സൗദി രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ മന്ത്രി ജയശങ്കർ പ്രിൻസ് ഫൈസലിനോട് ആവശ്യപ്പെട്ടതും പ്രവാസികൾ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. ആയതിനാൽ ഉടൻ തന്നെ ഇതിനൊരു മറുപടി ഉടൻ തന്നെ ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha