കൂടുതൽ ജാഗ്രതയോടെ കൂടുതൽ നിബന്ധകൾ ഏർപ്പെടുത്തി അധികൃതർ; പുതുക്കിയ കോവിഡ് മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഒമാന്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിപ്പ് പുറത്തിറക്കി, പ്രവാസികൾ അറിയാതെ പോകരുത്
കൊറോണ വ്യാപനം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ വിലക്കുകൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. ഏവരിലും അതിവേഗം തന്നെ വാക്‌സിൻ എത്തിക്കാനായത് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്. എന്നിരുന്നാൽ തന്നെയും കൂടുതൽ ജാഗ്രതയോടെ കൂടുതൽ നിബന്ധകൾ ഏർപ്പെടുത്തുകയാണ് അധികൃതർ. ഇപ്പോഴിതാ ഒമാനിൽ നിന്നും അത്തരത്തിൽ കുറച്ച് നിബന്ധനകളാണ് പുറത്ത് വരുന്നത്...
പുതുക്കിയ COVID-19 മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഒമാന്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇങ്ങനെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, രാജ്യത്തെ വിവാഹ ഹാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ചടങ്ങുകള്‍ സംബന്ധിച്ചുള്ള വിവരം മുന്‍സിപ്പാലിറ്റി അധികൃതരെ 72 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിച്ചിരിക്കണം.
ഇത്തരത്തിൽ ചൂണ്ടിക്കാട്ടുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍, ഇത്തരം ഇടങ്ങളില്‍ നടത്തുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് പറയാൻ പോകുന്നത്.....
*വാക്സിനെടുക്കാത്ത ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് ഈ സാഹചര്യങ്ങളിൽ പ്രവേശനം അനുവദിക്കരുത്.
*ഇത്തരം ചടങ്ങുകളെ കുറിച്ചുള്ള വിവരം മുന്‍സിപ്പാലിറ്റി അധികൃതരെ 72 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിച്ചിരിക്കണം.
*കൊറോണ വൈറസ് സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള അറിയിപ്പ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇത്തരം ചടങ്ങുകളില്‍ നിന്ന് കൊറോണ വൈറസ് രോഗബാധ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അതിന്റെ ഉത്തരവാദിത്വം ഇത്തരം വേദികളുടെ നടത്തിപ്പുകാര്‍ക്കായിരിക്കും.
*സാമൂഹ്യ അകലം സംബന്ധിച്ച അറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇരിപ്പിടങ്ങള്‍ക്കിടയില്‍ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
*കൂടാതെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയക്രമം ഒരു പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. മുഴുവന്‍ ജീവനക്കാരും വാക്സിനെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
*ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും ഉപയോഗിക്കാനുള്ള സാനിറ്റൈസറുകള്‍ ലഭ്യമാക്കിയിരിക്കണം.
*ഇത്തരം കേന്ദ്രങ്ങളുടെ പരമാവധി ശേഷിയുടെ അമ്ബത് ശതമാനം സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇത് കണക്കിലെടുത്ത് സമൂഹ അകലം ഉറപ്പാക്കികൊണ്ടായിരിക്കണം അതിഥികളെ പ്രവേശിപ്പിക്കേണ്ടത്.
*ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്വാറന്റീന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്.
ഇത്തരം വേദികളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
*ഇത്തരം വേദികളിലെത്തുന്ന സന്ദര്‍ശകര്‍ സ്പര്‍ശിക്കാനിടയുള്ള ഇടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതാണ്.
*സന്ദര്‍ശകര്‍ വാക്സിനെടുത്തവരാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
*ഇത്തരം വേദികളിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ സന്ദര്‍ശകരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തേണ്ടതാണ്. 37.5 ഡിഗ്രിയ്ക്ക് മുകളില്‍ ശരീരോഷ്മാവ് രേഖപ്പെടുത്തുന്നവര്‍ക്ക് ഇത്തരം വേദികളിലേക്ക് പ്രവേശനം അനുവദിക്കരുത്.
*ജീവനക്കാരുടെ ശരീരോഷ്മാവ് ഓരോ ഷിഫ്റ്റുകള്‍ ആരംഭിക്കുന്നതിന് മുന്‍പും, തുടര്‍ന്ന് ഓരോ ആറ് മണിക്കൂര്‍ ഇടവിട്ടും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
*ഇത്തരം വേദികളിലേക്ക് അധിക സേവനങ്ങള്‍ നല്‍കുന്നതിനായെത്തുന്ന ജീവനക്കാരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തിയിരിക്കണം.
*ജീവനക്കാര്‍ക്കിടയിലും സാമൂഹ്യ അകലം ഉറപ്പാക്കേണ്ടതാണ്.
*അതോടൊപ്പം തന്നെ ജീവനക്കാര്‍, സന്ദര്‍ശകര്‍ തുടങ്ങി ചടങ്ങുകളിലെത്തുന്ന മുഴുവന്‍ പേര്‍ക്കും മാസ്കുകള്‍ നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ജീവനക്കാര്‍, രോഗബാധിതരുമായി സമ്ബര്‍ക്കത്തിനിടയായ ജീവനക്കാര്‍ എന്നിവര്‍ ഈ വേദികളിലേക്ക് പ്രവേശനം അനുവദിക്കരുത്.
https://www.facebook.com/Malayalivartha