പ്രവാസികളോട് കടുപ്പിച്ച് അധികൃതർ; തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു, വിവിധ തസ്തികകളിലേക്കുള്ള തൊഴിൽ പെർമിറ്റ് അനുവദിക്കാൻ തൊഴിലാളിയുടെ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കാൻ മാൻപവർ അതോറിറ്റിയുടെ നീക്കം
സ്വദേശിവത്കരണവും അതിനുപിന്നാലെ പ്രവാസികളിൽ നൈപുണ്യം കണ്ടെത്തുന്നതിനുള്ള പരീക്ഷകളും പ്രവാസികളെ കൂടുതൽ സങ്കീര്ണതയിലാക്കുകയാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പ്രവാസികളാണ് ജോലി ഉപേക്ഷിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. അത്തരം ഒരു അവസ്ഥയാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഉരുവായിരിക്കുന്നത്. അധികൃതർ നിഷ്കർഷിക്കുന്ന കൃത്യമായ യോഗ്യത ഇല്ലേൽ പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്നാണ്....
കുവൈത്തിൽ നിന്നും പ്രവാസികളെ തേടി വളരെ നിർണായകമായ തീരുമാനമാണ് എത്തുന്നത്. തൊഴിൽ പെർമിറ്റും വിദ്യാഭ്യാസയോഗ്യതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വിവിധ തസ്തികകളിലേക്കുള്ള തൊഴിൽ പെർമിറ്റ് അനുവദിക്കാൻ തൊഴിലാളിയുടെ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കാനാണ് മാൻപവർ അതോറിറ്റിയുടെ നീക്കമെന്ന് കുവൈറ്റിലെ ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുകയുണ്ടായി.
നിലവിൽ 1885 ജോബ് ടൈറ്റിലുകളാണ് തൊഴിൽ മന്ത്രാലയത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ ടെക്നീഷ്യൻ, പരിശീലകൻ, സൂപ്പർവൈസർ, ഷെഫ്, ചിത്രകാരൻ, റഫറി തുടങ്ങിയ തൊഴിലുകൾക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയാണ് നൽകിയിട്ടുള്ളത്. യന്ത്രസാമഗ്രികളുടെ ഓപറേറ്റർമാർ, സെയിൽസ്മാൻ തുടങ്ങിയവർക്ക് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണം.
കൂടാതെ ഡയറക്ടർ, എൻജിനീയർ, ഡോക്ടർ, നഴ്സ്, കാലാവസ്ഥ ശാസ്ത്രജ്ഞൻ, ജനറൽ ഫിസിഷ്യൻ, ജിയോളജിസ്റ്റ് തുടങ്ങിയ തൊഴിലുകൾക്ക് ബിരുദത്തിൽ കുറയാത്ത അക്കാദമിക യോഗ്യത ഉണ്ടാകണം. എന്നാൽ അവിദഗ്ധ തൊഴിലുകൾക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല എന്നതാണ്.
അതേസമയം ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, റീട്ടയിൽ സ്റ്റോർ, ഹോട്ടൽ റിസപ്ഷൻ തുടങ്ങിയ തൊഴിലുകൾ ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ എൺപതോളം പ്രൊഫഷനുകൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് വിദേശികൾക്ക് യോഗ്യത പരീക്ഷ നടപ്പാക്കാനുള്ള നീക്കവും നടക്കുന്നതായാണ് സൂചന. എന്നാൽ നിലവിൽ എൻജിനീയർ തസ്തികയിലേക്ക് മാത്രമാണ് യോഗ്യത പരീക്ഷ നടത്തിവരുന്നത്.
എന്നാൽ ഇതൊക്കെയും സാരമായി ബാധിക്കുക പതിറ്റാണ്ടുകളോളം കുവൈറ്റിൽ തൊഴിൽ ചെയ്തുവന്നിരുന്ന പ്രവാസികളെയാണ്. ഇത്തരത്തിൽ യോഗ്യത ഉറപ്പാക്കാൻ വർഷങ്ങളായുള്ള പരിചയസമ്പത്ത് മാത്രമല്ലാതെ ഒന്നുമില്ല ഇവരുടെ കയ്യിൽ. ആയതിനാൽ തന്നെ ഇവർക്ക് നാടുവിടുക എന്നതല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. വര്ഷങ്ങളോളം ജോലി ചെയ്തുവന്ന പ്രവാസികളെ കൈവിടാൻ തയ്യാറായഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha