Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

പത്ത് ലക്ഷം രൂപ ഫൈൻ അടയ്ക്കണം; ഇല്ലേൽ നിയമക്കുരുക്ക് അഴിക്കണം; വിവാഹത്തിനായി നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം, മൂവിങ് പെർമിറ്റ് എടുക്കാതെ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സമയം താമസ സ്ഥലം മാറിയ മലയാളി യുവാവിന് സംഭവിച്ചത്, അവസാന നിമിഷം എല്ലാം മാറിമറിഞ്ഞു....

26 SEPTEMBER 2021 03:31 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ ആശങ്കയുടെയും ദുരിതങ്ങളുടെയും ആദ്യനാളുകൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. പ്രവാസികളും പഴയതുപോലെ സജീവമാകാൻ തുടങ്ങി. തെരുവുകൾ ഉണർന്നു. എന്നിരുന്നാൽ തന്നെയും കൊറോണ എന്ന മഹാമാരിയെ പൂർണമായും തുടച്ചുനീക്കുന്നതുവരെ കടുത്ത നിബന്ധനകൾ തുടരുക തന്നെ ചെയ്യും. അധികൃതർ നൽകുന്ന നിബന്ധനകൾ അനുസരിച്ചില്ലേൽ നൽകേണ്ടത് കനത്ത പിഴയാണ്. ഒന്നും രണ്ടുമല്ല ലക്ഷങ്ങൾ. ഇപ്പോഴിതാ മൂവിങ് പെർമിറ്റ് എടുക്കാതെ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സമയം താമസ സ്ഥലം മാറിയ മലയാളി വിവാഹത്തിന് നാട്ടിൽ എത്താനാവാതെ അബുദാബിയിൽ കുടുങ്ങിയ വാർത്തയാണ് പുറത്ത് വരുന്നത്....

ക്വാറന്റീൻ കാലയളവിൽ താമസസ്ഥലം മാറേണ്ടി വന്നാൽ മൂവിങ് പെർമിറ്റ് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ക്വാറന്റീൻ കാലയളവിൽ താമസ സ്ഥലം മാറിയ മലയാളി വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനാകാതെ അബുദാബിയിൽ കുടുങ്ങിയിരിക്കുകയാണ്. അബുദാബിയിൽ ജോലിചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിജോ വർഗീസ് ആണ് നാളെ നടക്കേണ്ട വിവാഹത്തിനു നാട്ടിൽ എത്തിച്ചേരാൻ അധികൃതരുടെ കനിവ് കത്തിരിക്കുന്നത്.

അധികൃതർ നിഷ്കര്ഷിച്ച ക്വാറന്റീൻ നിയമം ലംഘിച്ചതിനു 50,000 ദിർഹം അതായത് 10 ലക്ഷത്തിലേറെ രൂപയാണ് പിഴ. എന്നാൽ കോൾ സെന്ററിൽ വിളിച്ചും വാട്സാപ്പിൽ രേഖാമൂലവും അറിയിച്ചിരുന്നുവെന്നും പുതിയ സ്ഥലത്തിന്റെ ലൊക്കേഷൻ യഥാസമയം അയച്ചുകൊടുത്തതായും ജിജോ അധികൃതരോട് പറയുകയുണ്ടായി.

ഇതിനുപിന്നാലെ ഈ രേഖകളെല്ലാം വച്ച് അബുദാബി ജുഡീഷ്യൽ വകുപ്പിനു പരാതി നൽകിയിരിക്കുകയാണ് ജിജോ. ഇന്ന് അടിയന്തരമായി കേസ് പരിഗണിച്ച് നിജസ്ഥിതി കോടതിക്കു ബോധ്യപ്പെട്ട് ഫയൽ ക്ലിയർ ചെയ്യുകയോ അല്ലെങ്കിൽ പിഴ അടയ്ക്കുകയോ ചെയ്താൽ മാത്രമേ ജിജോയ്ക്ക് നാട്ടിലെത്താൻ സാധിക്കുകയുള്ളു. എന്നാൽ നടപടി നീണ്ടുപോയാൽ വിവാഹം നീട്ടിവയ്ക്കുകയല്ലാതെ മാർഗമില്ലെന്ന് ജിജോ പറയുകയുണ്ടായി.


സംഭവത്തെക്കുറിച്ച് ജിജോ ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവച്ചത് ഇങ്ങനെ;

2020 സെപ്റ്റംബർ ഒന്നിനു സന്ദർശക വീസയിൽ അബുദാബിയിലെത്തി. അന്നത്തെ ക്വാറന്റീൻ നിയമപ്രകാരം സ്മാർട് വാച്ച് ധരിപ്പിച്ച് താമസ സ്ഥലത്തേക്കു വിട്ടു. എന്നാൽ സ്ഥിരം മുറി ശരിയാകാത്തതിനാൽ തൽക്കാലം സുഹൃത്തിന്റെ ഫ്ലാറ്റിലെത്തുകയും അധികൃതരുടെ നിർദേശപ്രകാരം ഉടൻ തന്നെ നിശ്ചിത വാട്സാപ് നമ്പറിലേക്ക് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. 2 ദിവസത്തിനുശേഷം സ്ഥിരതാമസം ശരിയായി. ശേഷം അങ്ങോട്ടേക്കു മാറാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചെങ്കിലും കാൾ കണക്ട് ആയില്ല.

പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി വാട്സാപ്പിൽ സന്ദേശം അയയ്ക്കുകയും ചെയ്തു. പലതവണ വിളിച്ചപ്പോൾ ഒരിക്കൽ ഫോണെടുത്തു. വിവരം അദ്ദേഹത്തോട് വിശദീകരിച്ചപ്പോൾ കുഴപ്പമില്ലെന്നും പുതിയ സ്ഥലത്തെത്തി ലൊക്കേഷൻ മാപ്പ് അയച്ചാൽ മതിയെന്നും വാക്കാൽ അറിയിച്ചു.

അതോടൊപ്പം തന്നെ രണ്ടു ദിവസത്തിനുശേഷം അന്വേഷിച്ചെത്തിയ സിഐഡി ഉദ്യോഗസ്ഥരോട് വിവരം അറിയിക്കുകയും മാറുന്ന വിവരം വച്ച് അയച്ച വാട്സപ്പ് സന്ദേശം കാണിക്കുകയും ചെയ്തു. നിയമലംഘനത്തിനു 50,000 ദിർഹമാണെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥർ സന്ദേശം കണ്ടപ്പോൾ സാരമില്ലെന്ന് പറഞ്ഞു മടങ്ങി. ടൂറിസ്റ്റ് വീസ കാലാവധി തീരുന്നതിനു മുൻപായി ഫയൽ ക്ലോസ് ചെയ്യണമെന്ന് പറഞ്ഞ് നവംബറിൽ വിളിപ്പിക്കുകയും ഡിജിറ്റലായി ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രശ്നം അവസാനിച്ചെന്നാണ് കരുതിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചു.

 

 

അങ്ങനെ ഒരു വർഷത്തിനുശേഷം നിശ്ചയത്തിനും വിവാഹത്തിനുമായി ഈ മാസം 20നു നാട്ടിലേക്കു പോകാനായി അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പാസ്പോർട്ട് ഹോൾഡ് ചെയ്ത വിവരം അറിയുന്നത്. ക്വാറന്റീൻ നിയമലംഘന പിഴ അടയ്ക്കാതെ രാജ്യംവിടാനാവില്ലെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചത്. താമസസ്ഥലം മാറിയ കാര്യം രേഖാമൂലം അറിയിച്ചിരുന്നുവെന്നു വാട്സാപ് സന്ദേശം കാണിച്ചുകൊടുത്തുകൊണ്ട് ജിജോ പറഞ്ഞു.

 

24നു വിവാഹ നിശ്ചയവും 27നു വിവാഹവും ആണെന്നു അറിയിച്ചെങ്കിലും നിയമനടപടി പൂർത്തിയാക്കാനായിരുന്നു അധികൃതർ നൽകിയ നിർദേശം. ഇതേ തുടർന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി നാട്ടിലേക്ക് എത്തിച്ചേരാൻ അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഇദ്ദേഹം.

 

അതേസമയം യുഎഇയിൽ കോവിഡ് വ്യാപനത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിബന്ധകൾക്ക് കടുത്ത പിഴയാണ് സ്വീകരിക്കുക. അവിടത്തെ ക്വാറന്റീൻ നിയമം അനുസരിച്ച് സ്മാർട് വാച്ച് അഥവാ ട്രാക്കർ ധരിച്ചയാൾ താമസ സ്ഥലത്തുനിന്നു പരിധിവിട്ട് പുറത്തിറങ്ങിയാൽ 50,000 ദിർഹമാണ് പിഴ ഈടാക്കുക. ട്രാക്കർ ധരിച്ച് ക്വാറന്റീനിലിരിക്കെ അടിയന്തരമായി പുറത്തിറങ്ങേണ്ടവർ അതായത് പിസിആർ ടെസ്റ്റ് എടുക്കാനോ ആശുപത്രിയിലേക്കോ പോകേണ്ടവർ മാത്രം മുൻകൂട്ടി മൂവിങ് പെർമിറ്റ് എടുത്തിരിക്കണം.

 

കൂടാതെ സ്മാർട് വാച്ച് ഇളക്കി മാറ്റുക, പ്രവർത്തന രഹിതമാക്കുക തുടങ്ങിയ നിയമലംഘനത്തിനു തുല്യതുക പിഴ ഈടാക്കയുന്നതാണ്. ഇങ്ങനെ ചെയ്താൽ വാച്ചിൽ അപായ സൈറൺ മുഴങ്ങും. എണ്നൽ നിലവിൽ യുഎഇയിൽ ക്വാറന്റീൻ നിയമത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ കേസുകളിൽ പെട്ടവർ നിയമനടപടി നേരിടേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (6 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (6 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (6 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (7 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (7 hours ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (8 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (9 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (9 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (9 hours ago)

ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! മന്ത്രി പ്രോട്ടോക്കോൾ പാപ്പിച്ചാൻ വരല്ലേ....!നേരിൽ കാണും  (10 hours ago)

വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം  (10 hours ago)

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാന  (10 hours ago)

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ അവസാനിപ്പിക്കണം  (10 hours ago)

സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ  (10 hours ago)

Malayali Vartha Recommends