ആറ് മാസത്തിനുള്ളിൽ പ്രവാസികളെ തുടച്ചുനീക്കും; കൂടുതൽ മേഖലകളിൽ സൗദിവൽക്കരണം!സൗദിവൽക്കരണം നടപ്പിലാക്കിയതിന് ശേഷം 4000 റിയാലോ അതിൽ കൂടുതലോ മാസ ശമ്പളം വാങ്ങുന്ന സൗദികളുടെ ശതമാനത്തില്‍ വൻ വർധനവുണ്ടായത് നേട്ടമായി, ഇനി പ്രവാസിയോകൾ പുറത്തേക്ക്....
കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ സൗദിയുടെ നീക്കം. വരുന്ന ആറ് മാസത്തിനുള്ളിൽ തന്നെ കൂടുതൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുമെന്ന് റിപ്പോർട്ട്. പ്രവാസികൾ തൊഴിൽ ചെയ്യുന്ന തസ്തികകൾ ഇനി സ്വദേശികൾക്ക് സ്വന്തം. അതായത് കസ്റ്റമർ സർവീസിൽ 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കും. മെയിൽ, പാഴ്സൽ ട്രാൻസ്പോർട്ട് ഔട്ട്ലറ്റുകളിലും വ്യോമയാന മേഖലയിലും, ഒപ്റ്റിക്കൽ മേഖലയിലും സൗദിവൽക്കരണം നടപ്പാക്കുന്നതായിരിക്കും.
അതേസമയം ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് മന്ത്രി നേരത്തെ പുറപ്പെടുവിച്ച തീരുമാനങ്ങൾക്ക് അനുസൃതമാണിത്. നവീകരിച്ച നിതാഖത്ത് സൗദിവൽക്കരണ പരിപാടിയുടെ ശക്തമായ നടപ്പാക്കൽ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സ്ഥിരത കൂടുതൽ ഉറപ്പിക്കുന്നതിന് സഹായകമാകുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുകയുണ്ടായി. സൗദിവൽക്കരണം നടപ്പിലാക്കിയതിന് ശേഷം 4000 റിയാലോ അതിൽ കൂടുതലോ മാസ ശമ്പളം വാങ്ങുന്ന സൗദികളുടെ ശതമാനത്തില്‍ വൻ വർധനവുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
അങ്ങനെ ഉപഭോക്തൃ സേവനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലുകളിൽ 100 ശതമാനം സൗദിവൽക്കരണം നടപ്പിലാക്കുന്നതാണ്. ഈ വർഷം ഡിസംബർ 17 മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്യും.
എന്നാൽ ലൈസൻസുള്ള വ്യോമയാന തൊഴിലുകൾ സൗദിവൽക്കരിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം സൗദികൾക്ക് 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിലെ സൗദിവൽക്കരണം രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്നതാണ്. ആദ്യ ഘട്ടം 2023 മാർച്ച് 15 ന് ആരംഭിക്കും.
കോ-പൈലറ്റ്, എയർ കൺട്രോളർ, എയർ ട്രാൻസ്പോർട്ടർ എന്നി തൊഴിലുകളിൽ 100 ശതമാനം സൗദിവൽക്കരണം ഉൾപ്പെടുന്നുണ്ട്. രണ്ടാം ഘട്ടം 2024 മാർച്ച് 4-ന് ആരംഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha