ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും പകർത്തി; വൈരാഗ്യത്തിൽ അരുൺകുമാർ ചെയ്തത്

പത്തനംതിട്ട അടൂർ കോട്ടമുറിയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. തൂങ്ങിമരണത്തിൽ കാമുകൻ അരുൺ അറസ്റ്റിലായിരുന്നു. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് . അരുണിന്റെ സ്വഭാവ ദൂഷ്യം മനസിലായതോടെ ഇയാളെ ഷഹന എതിർത്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. തൂങ്ങിമരിക്കും മുൻപ് ഷഹനയെ അരുൺ മർദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ ഇയാൾ പകർത്തി. തന്നെ ഒഴിവാക്കുന്നതിന്റെ വൈരാഗ്യത്തിൽ അരുൺകുമാർ ഷഹ്നയെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഏഴംകുളം സ്വദേശി അരുൺ ആണ് ഷെഹനയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് . തിങ്കളാഴ്ച രാത്രിയാണ് ഷെഹനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് കുടുംബം ആരോപി ച്ചിരുന്നു എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യ എന്ന് തെളിയുകയായിരുന്നു .
സ്ഥലത്തുനിന്ന് തന്നെ കാമുകൻ അരുണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഷഹനയുമായി കയ്യാങ്കളി ഉണ്ടായതായി അരുൺ സമ്മതിച്ചു. യുവതിയുടെ കുടുംബവും ഇത് സംബന്ധിച്ച പരാതി പൊലീസിൽ നൽകി. ഇതോടെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തത്.
ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹന. തിങ്കളാഴ്ച വൈകിട്ട് രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയി. സമയത്ത് അരുൺ വീട്ടിലെത്തി. വീട്ടിൽനിന്ന് ചില ബഹളം കേട്ടു . പിന്നാലെ നാട്ടുകാർ വാർഡ് കൗൺസിലറെ വിവരം അറിയിച്ചു. നാട്ടുകാർ എത്തുമ്പോൾ അരുണും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സ്റ്റെയർ കേസിൽ തൂങ്ങിയ നിലയിലാണ് ഷെഹനയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ മരിച്ച ഷഹ്നയുമായി അരുൺ കുമാറിന് നേരത്തെ മുതൽ ബന്ധം ഉണ്ടെന്ന് കണ്ടെത്തി .
https://www.facebook.com/Malayalivartha

























