കുടുംബത്തെ നേരിൽ കാണാനാകാതെ പ്രവാസി മലയാളി വിട പറഞ്ഞു;നാട്ടിൽ നിന്നും ഗൾഫിൽ എത്തിയത് രണ്ട് മാസം മുമ്പ്! തൃശൂർ മതിലകം സ്വദേശി അജ്മൽ തങ്ങൾ ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു!
ഗൾഫിൽ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. അപ്രതീക്ഷിതമായി എത്തുന്ന മരണ വാർത്തയിൽ ഏറെ വേദനയോടെയാണ് പ്രവാസികൾ കടന്നുപോകുന്നത്. ഇപ്പോഴിതാ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ ആണ് കുഴഞ്ഞു വീണ് മരിച്ചത്. തൃശൂർ മതിലകം സ്വദേശിയാണ് അജ്മൽ തങ്ങൾ. 34 വയസായിരുന്നു. കുഴഞ്ഞു വീണ അജ്മൽ തങ്ങളെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആയിരുന്നു മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് അജ്മൽ കുഴഞ്ഞു വീണത്.
അതോടൊപ്പം തന്നെ രണ്ട് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ച് ഗൾഫിലേക്ക് പോയതായിരുന്നു. ദുബായിലെ ഒരു കനേഡിയൻ കമ്പനിയിലെ ജീവനക്കാരൻ ആണ് അജ്മൽ. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പ്രാണിയാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ ആയിരിക്കും കബറടക്കം.
അതേസമയം കഴിഞ്ഞ ദിവസം ഏറെ വേദന നൽകുന്ന അനുഭവം പങ്കുവച്ചുകൊണ്ട് ദുബായിലെ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി രംഗത്ത് എത്തുകയുണ്ടായി. പ്രവാസികൾക്ക് വേദനയായി മാറിയ ആ അനുഭവം ഫേസ്ബുക്കിലാണ് കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കഴിഞ്ഞ ദിവസം നാല് പ്രവാസികളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. മരണപ്പെട്ടവരിൽ ഒരു സഹോദരന്റെ അവസ്ഥ അറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി. വാഹനം ഓടിച്ച് കൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹം ദിബ്ബയിൽ നിന്നും വരുന്ന വഴിയിൽ ചായ കുടിക്കാൻ നിർത്തിയതായിരുന്നു. അവിടെ നിന്ന് ഒരു ടെലഫോൺ കാർഡ് വാങ്ങി നാട്ടിലേക്ക് വിളിച്ചു. വീട്ടിലുള്ള ഉമ്മയോടും ഭാര്യ മക്കളോടും കുറേ നേരം സംസാരിച്ചു. ഭാര്യയോട് ഉമ്മയേയും മക്കളേയും നല്ല വണ്ണം നോക്കണമെന്ന് പ്രത്യേകം ഉപദേശിച്ചു. കാർഡ് തീരുവോളം ഇദ്ദേഹം വീട്ടുകാരുമായി സംസാരിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്ര തുടർന്ന് അൽപ്പം പിന്നിടുമ്പോഴേക്കും ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.
ഉടനെ തന്നെ വണ്ടി റോഡരികിൽ ഒതുക്കി ആംബുലൻസിന്റെ സേവനം തേടി. ഉടനെ തന്നെ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് ഇദ്ദേഹത്തെ നമ്മിൽ നിന്നും ക്കൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകളാണ് മാതാവിന്റെയും ഭാര്യയുടേയും മക്കളുടെയും കാതിൽ ഇപ്പോഴും. ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ വിവാഹം സ്വപ്നം കണ്ട വാപ്പയായിരുന്നു ഇദ്ദേഹം. അങ്ങിനെ എത്രയെത്ര സ്വപ്നങ്ങളായിരിക്കാം ഇദ്ദേഹം നെയ്ത് കൂട്ടിയിട്ടുണ്ടാകുക. അലംഘനീയമായ വിധി എല്ലാ സ്വപ്നങ്ങളേയും മായ്ച്ച് കളയും.
പെട്ടന്നുള്ള മരണങ്ങളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടേ. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.....
https://www.facebook.com/Malayalivartha