കുവൈത്തിൽ സ്വര്‍ണാഭരണങ്ങളുടെ ആവശ്യം വർധിച്ചു; വാർഷികാടിസ്ഥാനത്തിൽ സ്വര്‍ണ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെ വർധനയുണ്ടായതായി കണക്കുകള്‍

ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തിൽ സ്വര്‍ണാഭരണങ്ങളുടെ ആവശ്യം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ തന്നെ വില്‍പന നടത്തിയ 10 ടണ്ണുമായി താരമത്യം ചെയ്യുമ്പോൾ ഈ വർഷം 10.8 ടണ്ണായാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ വാർഷികാടിസ്ഥാനത്തിൽ സ്വര്‍ണ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെ വർധനയുണ്ടായതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. സെപ്തംബർ 30 വരെയുള്ള ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് സ്വര്‍ണ നാണയങ്ങൾക്കുള്ള മൊത്തം ഡിമാൻഡ് 22.22 ശതമാനം വർധിച്ച് 3.3 ടണ്ണിലെത്തിയിരുന്നു. മുൻവർഷത്തെ ഇതേ കാലയളവിലെ 2.7 ടണ്ണുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുതിപ്പ് എന്നത് ശ്രദ്ധേയം.
കൂടാതെ ഈ വർഷം മൂന്നാം പാദത്തിൽ കുവൈത്തിലെ ആഭരണങ്ങളുടെ ആവശ്യം പ്രതിവർഷം 37 ശതമാനം വർധിച്ച് 4 ടണ്ണായി. മുൻ വർഷം ഇതേ കാലയളവിലെ 2.9 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, ആഭരണങ്ങളുടെ ആവശ്യം ത്രൈമാസ അടിസ്ഥാനത്തിൽ 5.26 ശതമാനമാണ് വർധിച്ചിരിക്കുന്നത്. 2022 രണ്ടാം പാദത്തിൽ ഇത് 3.8 ടൺ ആയിരുന്നു.
അതേസമയം, കുവൈത്തിലെ സ്വർണത്തിന്റെ ആവശ്യകത ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 11.81 ശതമാനം വർധിച്ച് 14.2 ടണ്ണിലെത്തിയിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 12.7 ടൺ മാത്രമായിരുന്നു എന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha


























